മലപ്പുറം (Malappuram): ജില്ലയിൽ വീണ്ടും ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ 16 കാരിയും വണ്ടൂർ സ്വദേശിയായ യുവാവും തമ്മിലാണ് വിവാഹം നടന്നത്. ഒരു വർഷം മുമ്പാണ് ഇരുവരും അയൽവാസികൾ പോലും അറിയാതെ വിവാഹിതരായത്. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് വിവിധ ആശുപത്രകളിൽ ചികിത്സ തേടിയിരുന്നു. പ്രായം മറച്ചുവെച്ചായിരുന്നു ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തിയിരുന്നത്.
16 കാരിയായ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായിട്ടും അധികൃതർ അറിഞ്ഞില്ല എന്നതാണ് ഏറെ കൗതുകം. കഴിഞ്ഞ ദിവസമാണ് മലപ്പുറം സിഡബ്ല്യുസിക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇതേ തുടർന്ന്, മലപ്പുറം ചൈൽഡ് ലൈനിൽ റിപ്പോർട്ട് കൈമാറുകയും
തുടരന്വേഷണത്തിൽ സംഭവം പുറത്തുവരികയുമായിരുന്നു. മലപ്പുറം ചൈൽഡ് ലൈൻ അധികൃതർ പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തി. പെൺകുട്ടി അഞ്ചു മാസം ഗർഭിണിയാണെന്നു
മലപ്പുറം സിഡബ്ല്യുസി ചെയർമാൻ സജീഷ് ഭാസ്കർ പറഞ്ഞു.
നിലവിൽ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സിഡബ്ല്യുസി
പോലീസിന് റിപ്പോർട്ട് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. മുമ്പും മലപ്പുറം ജില്ലയിൽ ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശൈശവ വിവാഹങ്ങൾ തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് കർശന നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ജില്ലയിലെ മൂന്നാമത്തെ ശൈശവ വിവാഹമാണ് ഒടുവിൽ റിപ്പോർട്ട് ചെയ്തത്. പെൺകുട്ടിയെ വിവാഹം കഴിച്ച വണ്ടൂർ സ്വദേശിക്കെതിരെ പോക്സോ നിയമപ്രകാരവും ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസ് എടുത്തേക്കും. ഇരുവരുടെയും വിവാഹം നടത്തിയവർക്കെതിരെയും കേസെടുക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Malappuram News, Child Marriage, Child Marriage in Malappuram
16 കാരിയായ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായിട്ടും അധികൃതർ അറിഞ്ഞില്ല എന്നതാണ് ഏറെ കൗതുകം. കഴിഞ്ഞ ദിവസമാണ് മലപ്പുറം സിഡബ്ല്യുസിക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇതേ തുടർന്ന്, മലപ്പുറം ചൈൽഡ് ലൈനിൽ റിപ്പോർട്ട് കൈമാറുകയും
തുടരന്വേഷണത്തിൽ സംഭവം പുറത്തുവരികയുമായിരുന്നു. മലപ്പുറം ചൈൽഡ് ലൈൻ അധികൃതർ പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തി. പെൺകുട്ടി അഞ്ചു മാസം ഗർഭിണിയാണെന്നു
മലപ്പുറം സിഡബ്ല്യുസി ചെയർമാൻ സജീഷ് ഭാസ്കർ പറഞ്ഞു.
നിലവിൽ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സിഡബ്ല്യുസി
പോലീസിന് റിപ്പോർട്ട് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. മുമ്പും മലപ്പുറം ജില്ലയിൽ ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശൈശവ വിവാഹങ്ങൾ തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് കർശന നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ജില്ലയിലെ മൂന്നാമത്തെ ശൈശവ വിവാഹമാണ് ഒടുവിൽ റിപ്പോർട്ട് ചെയ്തത്. പെൺകുട്ടിയെ വിവാഹം കഴിച്ച വണ്ടൂർ സ്വദേശിക്കെതിരെ പോക്സോ നിയമപ്രകാരവും ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസ് എടുത്തേക്കും. ഇരുവരുടെയും വിവാഹം നടത്തിയവർക്കെതിരെയും കേസെടുക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Malappuram News, Child Marriage, Child Marriage in Malappuram