മലപ്പുറം (Malappuram): മലപ്പുറത്തു നിന്ന് കാൽനടയായി മക്കയിലെത്തി ഹജ്ജ് ചെയ്യാൻ ഒരുങ്ങുകയാണ് ഒരു യുവാവ്. കഞ്ഞിപ്പുര ചോറ്റൂരിലെ ശിഹാബാണ് വേറിട്ട യാത്രയ്ക്ക് ഒരുങ്ങുന്നത്. മലപ്പുറം ജില്ലയിൽ നിന്ന് നിരവധി പേർ വ്യത്യസ്ത തരത്തിലുള്ള യാത്രകൾക്കു പോകാറുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരു യുവാവ് മക്കയിലേക്ക് കാൽനടയായി പോകുന്നത്. ജൂൺ രണ്ടിന് യാത്ര ആരംഭിച്ച് എട്ട് മാസങ്ങൾ കൊണ്ട് സൗദി അറേബ്യയിലെ മക്കയിൽ എത്തി 2023 ൽ ഹജ്ജ് ചെയ്യാനാണ് ശിഹാബ് ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്ന് മക്ക വരെ കാൽനടയായി പോയി ഹജ്ജ് ചെയ്യണമെന്നത് ശിഹാബിൻ്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. ആ വലിയ സ്വപ്നം സാക്ഷാത്കരിക്കാനാണ് ജൂൺ രണ്ടിന് യാത്ര തുടങ്ങുന്നത്. ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും വലിയ പുണ്യമായ ഇടമാണ് മക്ക. ഇവിടെയെത്തി ഹജ്ജ് ചെയ്യണമെന്നത് വിശ്വാസിയുടെ ഏറ്റവും വലിയ സ്വപ്നവും. കാൽനടയായി മക്കയിലെത്തി ഹജ്ജ് ചെയ്യണമെന്നത് തൻ്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നും ഒരുപാട് നാളത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് യാത്രയ്ക്ക് ഒരുങ്ങുന്നതെന്നും ശിഹാബ് പറഞ്ഞു.
സൗദി അറേബ്യയിൽ എത്താൻ ആറ് രാജ്യങ്ങളുടെ അതിർത്തി കടക്കണം. ഇ ടി മുഹമ്മദ് ബഷീർ എംപി, കുറുക്കോളി മൊയ്തീൻ എംഎൽഎ തുടങ്ങിയവരുടെയും കെഎംസിസിയുടെയും സഹായങ്ങൾ ലഭിച്ചുവെന്നും ശിഹാബ് പറഞ്ഞു. ഒമ്പതുമാസം ഡൽഹി അടക്കമുള്ള വിവിധ സ്ഥലങ്ങളിലെ ഓഫീസുകളിൽ കയറിയിറങ്ങിയതിനുശേഷമാണ് വിസാ പേപ്പറുകളുൾപ്പെടെ ലഭിച്ചത്. ആദ്യം നാട്ടിലുള്ള ആരും വിശ്വസിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ എല്ലാവരും വലിയ സന്തോഷത്തിലാണെന്നും ശിഹാബ് കൂട്ടിച്ചേർത്തു.
വാഗ അതിർത്തി വഴി ഇന്ത്യ കടന്ന് പാകിസ്ഥാൻ, ഇറാക്ക്, ഇറാൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ വഴി സൗദി അറേബ്യയിൽ പ്രവേശിക്കാനാണ് ശിഹാബിൻ്റെ ലക്ഷ്യം. 280 ദിവസങ്ങൾ പിന്നിട്ട് അടുത്ത വർഷത്തെ ഹജ്ജിനായി മക്കയിൽ എത്തിച്ചേരാനാകുമെന്നാണ് യുവാവും കുടുംബവും പ്രതീക്ഷിക്കുന്നത്. ആറു വർഷം സൗദി അറേബ്യയിൽ ജോലി ചെയ്തിട്ടുള്ള ശിഹാബ് ഉംറ ഉൾപ്പെടെ നടത്തിയിട്ടുണ്ട്. ഇപ്പോൾ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയാണ്. കഞ്ഞിപ്പുര ചോറ്റൂർ സ്വദേശി സ്വദേശി ചേലക്കാടൻ സെയ്തലവി-സൈനബ ദമ്പതികളുടെ മകനാണ്. ശബ്നയാണ് ഭാര്യ. മൂന്നു വയസുകാരി മുഹമ്മദ് സൈനബ ആണ് മകൾ.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Topic: Malappuram News, Malappuram To Mecca By Walk, Malappuram, Shihab Mecca Journey
സൗദി അറേബ്യയിൽ എത്താൻ ആറ് രാജ്യങ്ങളുടെ അതിർത്തി കടക്കണം. ഇ ടി മുഹമ്മദ് ബഷീർ എംപി, കുറുക്കോളി മൊയ്തീൻ എംഎൽഎ തുടങ്ങിയവരുടെയും കെഎംസിസിയുടെയും സഹായങ്ങൾ ലഭിച്ചുവെന്നും ശിഹാബ് പറഞ്ഞു. ഒമ്പതുമാസം ഡൽഹി അടക്കമുള്ള വിവിധ സ്ഥലങ്ങളിലെ ഓഫീസുകളിൽ കയറിയിറങ്ങിയതിനുശേഷമാണ് വിസാ പേപ്പറുകളുൾപ്പെടെ ലഭിച്ചത്. ആദ്യം നാട്ടിലുള്ള ആരും വിശ്വസിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ എല്ലാവരും വലിയ സന്തോഷത്തിലാണെന്നും ശിഹാബ് കൂട്ടിച്ചേർത്തു.
വാഗ അതിർത്തി വഴി ഇന്ത്യ കടന്ന് പാകിസ്ഥാൻ, ഇറാക്ക്, ഇറാൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ വഴി സൗദി അറേബ്യയിൽ പ്രവേശിക്കാനാണ് ശിഹാബിൻ്റെ ലക്ഷ്യം. 280 ദിവസങ്ങൾ പിന്നിട്ട് അടുത്ത വർഷത്തെ ഹജ്ജിനായി മക്കയിൽ എത്തിച്ചേരാനാകുമെന്നാണ് യുവാവും കുടുംബവും പ്രതീക്ഷിക്കുന്നത്. ആറു വർഷം സൗദി അറേബ്യയിൽ ജോലി ചെയ്തിട്ടുള്ള ശിഹാബ് ഉംറ ഉൾപ്പെടെ നടത്തിയിട്ടുണ്ട്. ഇപ്പോൾ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയാണ്. കഞ്ഞിപ്പുര ചോറ്റൂർ സ്വദേശി സ്വദേശി ചേലക്കാടൻ സെയ്തലവി-സൈനബ ദമ്പതികളുടെ മകനാണ്. ശബ്നയാണ് ഭാര്യ. മൂന്നു വയസുകാരി മുഹമ്മദ് സൈനബ ആണ് മകൾ.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Topic: Malappuram News, Malappuram To Mecca By Walk, Malappuram, Shihab Mecca Journey