മലപ്പുറം: മലപ്പുറത്തെ ചങ്ങരംകുളത്ത് വിവാഹത്തിനിടെ ഓഡിറ്റോറിയത്തിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് മൂന്നര മണിയോടെ ചങ്ങരംകുളത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം. ഭക്ഷണം വിളമ്പുന്നതിനിടെ ഭക്ഷണം നൽകിയില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം സംഘർഷം തുടങ്ങുകയായിരുന്നു. മദ്യപിച്ച ശേഷം കഴിക്കാനെത്തിയവരാണ് ഭക്ഷണം ചോദിച്ച് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നീലിയാട് കക്കുഴിപറമ്പിൽ ശരത്തിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കണ്ണിന് സമീപത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ പത്തോളം പേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു.
മുതിർന്നവരായ ആളുകൾ യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ ശരത് പറഞ്ഞു. താനും സുഹൃത്തുക്കളും ചേർന്നു ഭക്ഷണം വിളമ്പി നൽകുകയായിരുന്നു. അതിനിടയിലാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ടു ചെന്ന സമയത്താണ് തനിക്കുനേരെയും ആക്രമണം ഉണ്ടായതെന്നും യുവാവ് പറഞ്ഞു. ശരത്തിന്റെ പരാതിയിൽ ചങ്ങരംകുളം പോലീസ് അന്വേഷണ ആരംഭിച്ചു.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
മുതിർന്നവരായ ആളുകൾ യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ ശരത് പറഞ്ഞു. താനും സുഹൃത്തുക്കളും ചേർന്നു ഭക്ഷണം വിളമ്പി നൽകുകയായിരുന്നു. അതിനിടയിലാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ടു ചെന്ന സമയത്താണ് തനിക്കുനേരെയും ആക്രമണം ഉണ്ടായതെന്നും യുവാവ് പറഞ്ഞു. ശരത്തിന്റെ പരാതിയിൽ ചങ്ങരംകുളം പോലീസ് അന്വേഷണ ആരംഭിച്ചു.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News