ആപ്പ്ജില്ല

കൊവിഡ് പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് രാഹുൽ ഗാന്ധി

നീണ്ട ഇടവേളക്ക് ശേഷം മലപ്പുറം ജില്ലയിൽ എത്തിയ രാഹുൽ ഗാന്ധി എംപി മലപ്പുറം കലക്ടറേറ്റിൽ കൊവിഡ് യോഗത്തിൽ പങ്കെടുത്ത ശേഷം കവളപ്പാറ ദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട കാവ്യക്കും കാർത്തിക്കും രാഹുൽഗാന്ധി നിർമിച്ചു നൽകുന്ന വീടിന്‍റെ താക്കോൽദാനം നിർവഹിച്ചു.

| Edited by Samayam Desk | Lipi 19 Oct 2020, 7:09 pm
മലപ്പുറം: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് രാഹുല്‍ഗാന്ധി എംപി അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെയും വയനാട് മണ്ഡലത്തിലെയും കൊവിഡ് പ്രതിരോധപ്രവര്‍ത്തന അവലോകന യോഗത്തിലാണ് അറിയിച്ചത്. ജില്ലയിലെ കൊവിഡ് വ്യാപന തോത്, ചികിത്സാ സൗകര്യങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൊവിഡ് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അവതരിപ്പിച്ചു. ജില്ലയിലെ കൊവിഡ് പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
Samayam Malayalam Rahul Gandhi in Malappuram Collectorate
മലപ്പുറം കലക്ട്രേറ്റിലെ കൊവിഡ് അവലോകന യോഗത്തില്‍ രാഹുല്‍ ഗാന്ധി


Also Read: കൊവിഡ് ബാധിച്ച് പിതാവ് മരിച്ചത് അറിയാതെ മകന്‍.... വസ്ത്രവും ഭക്ഷണവുമായി ദിവസേന ആശുപത്രി കയറി ഇറങ്ങി, ആശുപത്രി അധികൃതരുടെ ക്രൂരത!

യോഗത്തില്‍ പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനായി. കെസി വേണുഗോപാല്‍ എംപി, എംഎല്‍എമാരായ എപി അനില്‍ കുമാര്‍, ഷാഫി പറമ്പില്‍, എഡിഎം എന്‍എം മെഹറലി, സബ് കലക്ടര്‍ കെഎസ് അഞ്ജു, അസിസ്റ്റന്‍റ് കലക്ടര്‍ എ വിഷ്ണുരാജ്, ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍) പിഎന്‍ പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ മുഹമ്മദ് ഇസ്മയില്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം നീണ്ട ഇടവേളക്ക് ശേഷം മലപ്പുറം ജില്ലയിൽ എത്തിയ രാഹുൽ ഗാന്ധി എംപി മലപ്പുറം കലക്ടറേറ്റിൽ കൊവിഡ് യോഗത്തിൽ പങ്കെടുത്ത ശേഷം കവളപ്പാറ ദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട കാവ്യക്കും കാർത്തിക്കും രാഹുൽഗാന്ധി നിർമിച്ചു നൽകുന്ന വീടിന്‍റെ താക്കോൽദാനം നിർവഹിച്ചു. തുടർന്ന് കലക്ടറേറ്റിലെ പരിപാടികൾ പൂർത്തിയാക്കിയ രാഹുൽ ഗാന്ധി പുറത്ത് എത്തുകയും കലക്ട്രേറ്റിൽ എത്തിയ ആളുകളോട് സംസാരിക്കുകയും അവരുടെ കയ്യിൽ നിന്ന് നിവേദനങ്ങൾ വാങ്ങുകയും ചെയ്തു.

Also Read: 'ഞാന്‍ കോടീശ്വരൻ' എന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല, എല്ലാവരും പരിഹസിക്കുന്നു; യുവാവ് പറയുന്ന കാരണമിതാണ്

മലപ്പുറത്തു നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം വയനാട്ടിലേക്ക് പുറപ്പെട്ടത്. മലപ്പുറത്ത് നിന്ന് ആരംഭിച്ച അദ്ദേഹത്തിന്‍റെ യാത്ര മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ജില്ലാ അതിർത്തി കടന്ന് പോയത്. നിരവധി പ്രവർത്തകരാണ് അദ്ദേഹത്തെ കാണാൻ റോഡിലിറങ്ങി ആവേശത്തോടെ രാഹുൽജി എന്ന് വിളിച്ചത്.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്