മലപ്പുറം: ജനങ്ങൾക്കെതിരെ കേന്ദ്രം നടത്തുന്ന എല്ലാ കടന്നാക്രമണങ്ങൾ മാധ്യമങ്ങൾ മൂടിവെക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളം രണ്ടു രൂപ പെട്രോളിന് വില വർദ്ധിപ്പിച്ചപ്പോൾ അത് വലിയ രീതിയിൽ മാധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കെ റെയിലും നാഷണൽ ഹൈവേയും കെ ഫോണും എല്ലാ വികസന കാര്യങ്ങൾ കൂടിച്ചേർന്നാൽ മൂന്നാം തവണയും കേരളം സിപിഎം തന്നെ ഭരിക്കും എന്ന് പ്രതിപക്ഷത്തിന് അറിയാം. അതുകൊണ്ട് കേരളത്തിൽ ഒരു വികസനവും നടത്താൻ പാടില്ലെന്നാണ് പ്രതിപക്ഷം പറയുന്നതെന്ന് സിപിഎം ജനകീയ പ്രതിരോധ ജാഥക്ക് അരീക്കോട് ലഭിച്ച സ്വീകരണ പരിപാടിക്ക് ശേഷം പൊതു പരിപാടിയിൽ സംസാരിക്കവെ സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും നടത്തിയ ചർച്ചയെ യുഡിഎഫ് വെള്ള പൂശുന്നു. ഖുർആൻ കാണിച്ചു അതിന്മേൽ സത്യം ചെയ്തും വോട്ട് ചെയ്യുന്ന കാലമെല്ലാം മലപ്പുറത്ത് അവസാനിച്ചു. ഇ ടി മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ള നേതാക്കളോട് ഞങ്ങൾ പറയുന്നു നിങ്ങൾ രാഷ്ട്രീയം പറ, നിങ്ങൾ ഇപ്പോൾ പറയുന്നത് മതമാണ്. ഞങ്ങൾ ഒരു മതത്തിനും എതിരല്ല, ഞങ്ങൾ ഒരു വിശ്വസിക്കും എതിരല്ല, മാത്രമല്ല വർഗീയവാദിക്ക് വിശ്വാസമില്ല വിശ്വാസിക്ക് വർഗീയ വാദം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറനാടിന്റെ മണ്ണിലേക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ റാലിക്ക് വലിയ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ ഒരുക്കിയിരുന്നത്. വാഴക്കാട് ജംഗ്ഷനിൽ വാദ്യ മേളങ്ങളോട് കൂടിയാണ് പാർട്ടി പ്രവർത്തകർ ജാഥാ ക്യാപ്റ്റനെ പൊതുപരിപാടിയിലേക്ക് എത്തിച്ചത്. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായി കോൽക്കണി നാടകം നാടൻ പാട്ട് ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി.
Read Latest Local News and Malayalam News
കെ റെയിലും നാഷണൽ ഹൈവേയും കെ ഫോണും എല്ലാ വികസന കാര്യങ്ങൾ കൂടിച്ചേർന്നാൽ മൂന്നാം തവണയും കേരളം സിപിഎം തന്നെ ഭരിക്കും എന്ന് പ്രതിപക്ഷത്തിന് അറിയാം. അതുകൊണ്ട് കേരളത്തിൽ ഒരു വികസനവും നടത്താൻ പാടില്ലെന്നാണ് പ്രതിപക്ഷം പറയുന്നതെന്ന് സിപിഎം ജനകീയ പ്രതിരോധ ജാഥക്ക് അരീക്കോട് ലഭിച്ച സ്വീകരണ പരിപാടിക്ക് ശേഷം പൊതു പരിപാടിയിൽ സംസാരിക്കവെ സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും നടത്തിയ ചർച്ചയെ യുഡിഎഫ് വെള്ള പൂശുന്നു. ഖുർആൻ കാണിച്ചു അതിന്മേൽ സത്യം ചെയ്തും വോട്ട് ചെയ്യുന്ന കാലമെല്ലാം മലപ്പുറത്ത് അവസാനിച്ചു. ഇ ടി മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ള നേതാക്കളോട് ഞങ്ങൾ പറയുന്നു നിങ്ങൾ രാഷ്ട്രീയം പറ, നിങ്ങൾ ഇപ്പോൾ പറയുന്നത് മതമാണ്. ഞങ്ങൾ ഒരു മതത്തിനും എതിരല്ല, ഞങ്ങൾ ഒരു വിശ്വസിക്കും എതിരല്ല, മാത്രമല്ല വർഗീയവാദിക്ക് വിശ്വാസമില്ല വിശ്വാസിക്ക് വർഗീയ വാദം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറനാടിന്റെ മണ്ണിലേക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ റാലിക്ക് വലിയ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ ഒരുക്കിയിരുന്നത്. വാഴക്കാട് ജംഗ്ഷനിൽ വാദ്യ മേളങ്ങളോട് കൂടിയാണ് പാർട്ടി പ്രവർത്തകർ ജാഥാ ക്യാപ്റ്റനെ പൊതുപരിപാടിയിലേക്ക് എത്തിച്ചത്. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായി കോൽക്കണി നാടകം നാടൻ പാട്ട് ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി.
Read Latest Local News and Malayalam News