ആപ്പ്ജില്ല

കളളൻ കപ്പലിൽ തന്നെ, ഒറ്റിയത് വെറും 25,000 രൂപയ്ക്ക്, കള്ളകടത്ത് സ്വര്‍ണ്ണവുമായി കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയില്‍

ഇദ്ദേഹത്തിന്റെ ദേഹ പരിശോധനയില്‍ മടികുത്തില്‍ നിന്നും 320 ഗ്രാം തങ്കവും തുടര്‍ന്ന് താമസ സ്ഥലം പരിശോധിച്ചതില്‍ കണക്കില്‍ പെടാത്ത 442980/ രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 500 യുഎഇ ദിര്‍ഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും മറ്റേതോ യാത്രികരുടെ 4 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളും നിരവധി രേഖകളും പിടിച്ചെടുത്തത്.

Samayam Malayalam 18 Aug 2022, 5:21 pm
മലപ്പുറം: കാലികറ്റ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് കള്ളകടത്ത് സ്വര്‍ണ്ണം കൈമാറാനായി കാത്തു നിന്ന കസ്റ്റംസ് സുപ്രണ്ട് മുനിയപ്പയെയാണ് വ്യാഴാഴ്ച ഉച്ചയ്ക്കു 12ഓടെ തൊണ്ടി സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നു പുലര്‍ച്ചെ 02;15നു ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ കാലികറ്റ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ കടത്തികൊണ്ട് വന്ന 320 ഗ്രാം സ്വര്‍ണ്ണമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ എയര്‍പോര്‍ട്ടിന് പുറത്ത് എത്തിച്ച ശേഷം കടത്തികൊണ്ട് വന്ന യാത്രക്കാര്‍ക്ക് 25000/രൂപ പ്രതിഫലത്തിന് കൈമാറാന്‍ ശ്രമിച്ചത്.
Samayam Malayalam customs superintendent arrested with gold in malappuram
കളളൻ കപ്പലിൽ തന്നെ, ഒറ്റിയത് വെറും 25,000 രൂപയ്ക്ക്, കള്ളകടത്ത് സ്വര്‍ണ്ണവുമായി കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയില്‍


​നടന്നത് വൻ ക്രമക്കേട്

കാസര്‍ഗോഡ് തെക്കില്‍ സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച്. അബ്ദുല്‍ നസീര്‍(46), കെജി ജംഷീര്‍(20) എന്നിവര്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ കാലികറ്റ് എയര്‍പോര്‍ട്ടില്‍ 640 ഗ്രാം തങ്കവുമായി വന്നിറങ്ങിയ സമയം ബി ഷിഫ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ ഇവരുടെ ലഗ്ഗേജ് പരിശോധിക്കുകയും സ്വര്‍ണം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് പേരില്‍ നിന്നുമായി 320 ഗ്രാം തങ്കം മാത്രം അകൗണ്ട് ചെയ്ത് കസ്റ്റം ഡ്യൂട്ടി കോമ്പൗണ്ടിനുള്ള നോട്ടീസ് ഇഷ്യൂ ചെയ്തശേഷം, ബാക്കി വരുന്ന 320 ഗ്രം തങ്കം 25000/ രൂപക്ക് പുറത്ത് എത്തിച്ച് തരാമെന്ന് രഹസ്യ ധാരണയിലെത്തുകയും ചെയ്തു.

​രഹസ്യ വിവരം

അതുപ്രകാരം രാവിലെ 8 മണിക്ക് തന്റെ ഡ്യൂട്ടി കഴിഞ്ഞ് പോയശേഷം വിളിക്കാനായി നിര്‍ദേശിച്ച് തന്റെ ഫോണ്‍ നമ്പറും യാത്രക്കാര്‍ക്ക് കൈമാറിയ ശേഷം എകൗണ്ട് ചെയ്യപ്പെടാത്ത 320 ഗ്രാം തങ്കം സ്വന്തം കൈവശം വെക്കുകയും, ആയത് ഉച്ച സമയം എയര്‍പോര്‍ട്ടിന് പുറത്ത് വാടകക്ക് താമസിക്കുന്ന നുഹ്മാന്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ലോഡ്ജിന് സമീപത്ത് വെച്ച് കൈമാറാന്‍ ശ്രമിക്കുന്ന സമയത്താണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്, പാസഞ്ചേഴ്‌സിനെ രഹസ്യമായി പിന്തുടര്‍ന്ന പോലീസ് മുനിയപ്പയെയും യാത്രക്കാരേയും പിടികൂടിയത്.

​നിരവധി വാച്ചുകളും പാസ്പോർട്ടും പണവും പിടിച്ചെടുത്തു

തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ദേഹ പരിശോധനയില്‍ മടികുത്തില്‍ നിന്നും 320 ഗ്രാം തങ്കവും തുടര്‍ന്ന് താമസ സ്ഥലം പരിശോധിച്ചതില്‍ കണക്കില്‍ പെടാത്ത 442980/ രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 500 യുഎഇ ദിര്‍ഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും മറ്റേതോ യാത്രികരുടെ 4 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളും നിരവധി രേഖകളും പിടിച്ചെടുത്തത്.

കരിപ്പൂര്‍ ഐ.ബി.ഷിബു, എസ്.ഐ.നാസര്‍ പട്ടര്‍കടവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മുനിയപ്പയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കാലികറ്റ് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണ കള്ളകടത്ത് സംഘവുമായി ടിയാന്റെ ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. പിടിച്ചെടുത്ത മുതലുകള്‍ കോടതിക്കും ടിയാനെതിരെ തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിന് സിബിഐ, ഡി.ആര്‍.ഐ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നുണ്ടെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ദാസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്