മലപ്പുറം: വന്യമൃഗങ്ങളുടെ ശല്യത്തിനു പിന്നാലെ കാലംതെറ്റിയെത്തിയ മഴയിൽ ദുരിതക്കയത്തിൽ മുങ്ങി മലയോരത്തെ നെൽകർഷകർ. കരുളായിയിലെ നെൽകർഷകരുടെ പ്രതീക്ഷകൾ തകർത്താണ് കാലംതെറ്റി മഴയെത്തിയത്. ഏക്കറുകണക്കിനു നെല്ലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ മഴയിൽ നശിച്ചത്. മലപ്പുറം ജില്ലയിലെ കരുളായി, അമരമ്പലം, മൂത്തേടം തുടങ്ങിയ പഞ്ചായത്തുകളിലെ കർഷകർക്കാണ് ഭീമമായ നഷ്ടമുണ്ടായത്.
കരുളായി മില്ലുംപടി പാടശേഖരത്തിൽ കൃഷി ചെയ്തിരുന്ന കൊട്ടാരക്കാട് കോളനിയിലെ താന്നിക്കാടൻ നാഡിയുടെ മൂന്നേക്കറിലെ നെല്ല് നശിച്ചു. താഴത്തെപീടിക അബുവിൻ്റെ രണ്ട് ഏക്കറിലും താഴത്തെപീടിക ഇബ്രാഹിമിൻ്റെ ഒരേക്കറിലും നാശം സംഭവിച്ചു. നാഡിയും അബുവും പാട്ടക്കർഷകരാണ്. മൂന്നു പതിറ്റാണ്ടലേറെയായി ഇവിടെ കൃഷി ചെയ്യുന്നയാളാണ് നാഡി. പാടത്ത് മുട്ടറ്റം വെള്ളമുള്ളതിനാൽ അൽപം പോലും കൊയ്യാനുണ്ടാകില്ലെന്ന് നാഡി പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിലൊരു നഷ്ടം സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടുത്ത പന്നിശല്യമുള്ള മേഖലയിൽ രാത്രിയും പകലും കാവൽ നിന്നാണ് നെല്ലിനെ ഇത്രയുമെത്തിച്ചത്. പറവാടി ബാലൻ്റെ ഒരേക്കറിലേയും ഭഗവതി കളത്തിൽ ശിവദാസിൻ്റെ ഒരേക്കറിലെയും കൊയ്ത നെല്ലുകളും നശിച്ചു. ഇവരും പാട്ടക്കർഷകരാണ്. വെള്ളത്തിലായ കറ്റകൾ വരമ്പത്തേക്ക് മാറ്റിയിട്ടുണ്ട്. മൈലമ്പാറ മേഖലയിലെ മിക്ക പാടശേഖരങ്ങളിലും നെല്ലിൻ്റെ പകുതിയോളം ഉയരത്തിൽ വെള്ളമുണ്ട്. അമരമ്പലം പഞ്ചായത്തിലെ ചേലോട്, പുല്ലുപറമ്പ് പാടശേഖരങ്ങളിലെയും അവസ്ഥ സമാനമാണ്. കൂടുതൽ സമയം വെള്ളം നിന്നാൽ നെല്ല് തണ്ടൊടിഞ്ഞ് വീഴുമെന്ന് കർഷകർ പറഞ്ഞു. വന്യമൃഗങ്ങളെ അതിജീവിച്ചെത്തിയ കർഷകരാണ് മഴ കാരണം ദുരിതം പേറുന്നത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കടുത്ത പന്നിശല്യമുള്ള മേഖലയിൽ രാത്രിയും പകലും കാവൽ നിന്നാണ് നെല്ലിനെ ഇത്രയുമെത്തിച്ചത്. പറവാടി ബാലൻ്റെ ഒരേക്കറിലേയും ഭഗവതി കളത്തിൽ ശിവദാസിൻ്റെ ഒരേക്കറിലെയും കൊയ്ത നെല്ലുകളും നശിച്ചു. ഇവരും പാട്ടക്കർഷകരാണ്. വെള്ളത്തിലായ കറ്റകൾ വരമ്പത്തേക്ക് മാറ്റിയിട്ടുണ്ട്. മൈലമ്പാറ മേഖലയിലെ മിക്ക പാടശേഖരങ്ങളിലും നെല്ലിൻ്റെ പകുതിയോളം ഉയരത്തിൽ വെള്ളമുണ്ട്. അമരമ്പലം പഞ്ചായത്തിലെ ചേലോട്, പുല്ലുപറമ്പ് പാടശേഖരങ്ങളിലെയും അവസ്ഥ സമാനമാണ്. കൂടുതൽ സമയം വെള്ളം നിന്നാൽ നെല്ല് തണ്ടൊടിഞ്ഞ് വീഴുമെന്ന് കർഷകർ പറഞ്ഞു. വന്യമൃഗങ്ങളെ അതിജീവിച്ചെത്തിയ കർഷകരാണ് മഴ കാരണം ദുരിതം പേറുന്നത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ