എടപ്പാള്‍: 24വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പച്ച് തന്നെ വളര്‍ത്താന്‍ പിതാവ് കൂലിപ്പണിയെടുത്തിരുന്ന സ്ഥലം വിലകൊടുത്ത് വാങ്ങി കൃഷി തുടങ്ങി മലപ്പുറം എടപ്പാള്‍ കായലുംപള്ളത്ത് ജയദേവന്‍. മാണൂര്‍ പാടശേഖരത്തിലെആറ് ഏക്കറ വരുന്ന സ്ഥലത്താണ് ഇദ്ദേഹം പൊന്‍മണി വിളയിക്കാനൊരുങ്ങുന്നത്. 24 വര്‍ഷത്തിനുള്ളില്‍ സഹോദരങ്ങളെയടക്കം 25ഓളം പേരെ സൗജന്യമായി ഗള്‍ഫിലെത്തിക്കാന്‍ കഴിഞ്ഞതായും പലരും നല്ല നിലയിലാണ് ജോലി എടുത്ത് വരുന്നതെന്നും ജയദേവന്‍ പറഞ്ഞു.
Also Read: പൊന്നാനിയിൽ സിപിഐ നേതാവിനു നേരെ ആക്രമണം, തലക്ക് ഗുരുതര പരിക്ക്; പിന്നിൽ സിപിഎമ്മെന്ന് സിപിഐ
തനിക്ക് ഇനിയും ഗള്‍ഫിലെ ജോലിയില്‍ തുടരാവുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും പിതാവ് അസുഖബാധിതനായതിനെത്തുടര്‍ന്നാണ് നാട്ടിലെത്തിയതെന്നും ജയദേവന്‍ പറഞ്ഞു. തന്റെ പിതാവ് കൂലിപ്പണി ചെയ്ത സ്ഥലങ്ങളാണ് വിലയ്ക്ക് വാങ്ങി കൃഷിയിറക്കിരിക്കുന്നതെന്നും നെല്‍കൃഷി പുതിയ സാഹചര്യത്തില്‍ ലാഭകരമാണന്നും ഇദ്ദേഹം പറയുന്നു. നെല്‍കൃഷിയെ കൂടാതെ വിവിധയിനം വാഴയും തെങ്ങും കവുങ്ങും മറ്റ് പച്ചക്കറി കൃഷികളും നടത്തി വരികയാണ് ജയദേവന്‍.