മലപ്പുറം : മുസ്ലിം മത വിശ്വാസികൾക്ക് ഇന്ന് ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും
വലിയ പെരുന്നാൾ. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ഇത്തവണത്തെ പെരുന്നാള്
ഇബ്രാഹി നബിയുടെ മകൻ ഇസ്മായിൽ നബിയുടെയും ത്യാഗത്തിന്റെ ചരിത്രമാണ് വലിയപെരുന്നാൾ .
ഇസ്ലാം മതവിശ്വാസികളുടെ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണവും കൊവിഡ് ഭീതിക്കിടെയാണ് ഇത്തവണ കടന്നുപോയത്.
മലപ്പുറത്തെ പള്ളികളിലെല്ലാം പെരുന്നാൾ ദിവസം രാവിലെ ഏഴുമണിക്ക് തന്നെ തക്ബീർ മുഴക്കങ്ങൾ കേൾക്കാമായിരുന്നു. ഇത്തവണ ചില പള്ളികളിൽ മാത്രമാണ് അത്തരം അല്ലാഹു അക്ബർ അല്ലാഹു അക്ബർ എന്ന തക്ബീർ മുഴക്കങ്ങൾ കേട്ടത്. പള്ളിയിലും ഈദ്ഗാഹുകളിലും നടക്കേണ്ട പ്രാർത്ഥനകൾ എല്ലാം വീടുകളിൽ കുടുംബവുമൊത്ത് നടത്തി.
Also Read: 'ജീവൻ്റെ വില മനസിലാക്കണം, ഈ സാഹചര്യം മറികടക്കണം'; വലിയ പെരുന്നാൾ സന്ദേശവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് വലിയ പെരുന്നാളും വിശ്വാസിസമൂഹം ആഘോഷിക്കുന്നത്. അതേസമയം മലപ്പുറത്ത് ചില പള്ളികളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് പെരുന്നാൾ നമസ്കാരം നടത്തി. മലപ്പുറം പാണക്കാട് പള്ളിയിൽ നടന്ന പെരുന്നാൾ നിസ്കാരത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.