ആപ്പ്ജില്ല

കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാർക്ക് കൊവിഡ്; സമ്പര്‍ക്കമുണ്ടായവര്‍ ഓഫീസില്‍ വരുന്നതായി പരാതി

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടാഗോര്‍ നികേതനില്‍ മൂന്ന് ഓഫീസുകളിലായി മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കമുണ്ടായവര്‍ ഓഫീസില്‍ വരുന്നതായി പരാതി.

Lipi 13 Oct 2020, 6:57 pm
മലപ്പുറം: തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ജീവനക്കാരില്‍ പലര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇതര ജീവനക്കാര്‍ ഭീതിയില്‍. ടാഗോര്‍ നികേതനില്‍ മൂന്ന് ഓഫീസുകളിലായി മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അഡ്മിഷന്‍ വിഭാഗം, അന്വേഷണ വിഭാഗം, റിസര്‍ച്ച് വിഭാഗം ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പ്രൈമറി ബന്ധമുള്ള ഈ ഓഫീസുകളിലെ ജീവനക്കാര്‍ ജോലിക്കെത്തുന്നത് മറ്റുള്ളവരില്‍ ഭീതി സൃഷ്ടിക്കുന്നുണ്ട്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ജീവനക്കാര്‍ ജോലിക്കെത്തുന്നത് രോഗവ്യാപനത്തിന് കാരണമാകും.
Samayam Malayalam Calicut University
കാലിക്കറ്റ് സർവകലാശാല (ചിത്രം: Times Of India)


Also Read: 'ആരോപണങ്ങൾ അടിസ്ഥാനരഹിതം, നീതി ലഭിക്കും'; യുപി പോലീസ് യുഎപിഎ ചുമത്തിയ മാധ്യമ പ്രവർത്തകൻ്റെ കുടുംബം

ആരോഗ്യ വകുപ്പിൻ്റെയും സര്‍വകലാശാലാ ഉന്നത അധികൃതരുടെയും അലംഭാവമാണ് ഇതിന് കാരണം. പ്രൈമറി ബന്ധം സ്ഥാപിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണപ്പെട്ട് തുടങ്ങിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണപ്പെട്ട വിവരം പ്രോട്ടോകോള്‍ ഓഫീസറെ അറിയിച്ചെങ്കിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്യുന്നത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കാമ്പസിലുണ്ടായിട്ടും പ്രാഥമിക ചികിത്സ ജീവനക്കാര്‍ക്ക് ലഭ്യമാകുന്നില്ല. അണുനശീകരണം പോലും ടാഗോര്‍ നികേതനില്‍ നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്.

Also Read: കോടികൾ ചെലവിട്ട് നിർമിച്ച ചമ്രവട്ടം പുഴയോര ടൂറിസം പദ്ധതി സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്