മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വൃക്ക രോഗികൾക്കുള്ള മരുന്ന് വിതരണം മന്ത്രി കെ ടി ജലീൽ ഇല്ലാതാക്കി എന്ന ആരോപണവുമായി തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ. ജില്ലാ പഞ്ചായത്തിൻ്റെ മരുന്ന് വൃക്ക രോഗികൾക്ക് ലഭിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഇല്ലാത്ത ആരോപണം ഉന്നയിച്ച് കെ ടി ജലീൽ മരുന്ന് വിതരണം മുടക്കി. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അത് പരിഹരിക്കേണ്ട ആളാണ് ഒരു മന്ത്രി. അല്ലാതെ അവരുടെ മരുന്ന് മുടക്കുന്ന ഒരാളാകാൻ പാടില്ലെന്നും 'സമയം മലയാള'ത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന ആളുകളാണ് തവനൂരിലെ ജനങ്ങൾ. ഈ മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. ഇവിടെ യുഡിഎഫ് ജയിക്കുമെന്നും ഫിറോസ് കുന്നംപറമ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സൈബർ ഇടങ്ങളിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിലൊന്നും പ്രശ്നമില്ല. ജീവകാരുണ്യ പ്രവർത്തനവുമായി ആറു വർഷം മുന്നോട്ടുപോയി. തൻ്റെ ഭാഗത്തെ തെറ്റ് കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. ഇത് ഇവിടുത്തെ ജനങ്ങൾക്ക് മനസിലാകും. തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് സൈബർ ആക്രമണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തവനൂരിലെ തീരദേശങ്ങളിൽ എത്തിയപ്പോൾ അവിടം ചേരിപോലെയാണ് തനിക്ക് തോന്നിയത്. മറ്റു ജില്ലകളിലെല്ലാം ഹൈട്ടെക്കായിട്ടുണ്ട്. ഇവിടെ എന്താണ് ഇങ്ങനെ? താൻ ജയിച്ചു കഴിഞ്ഞാൽ അത്തരത്തിലുള്ള കാര്യങ്ങൾക്കായിരിക്കും കൂടുതൽ പരിഗണന നൽകുകയെന്നും ഫിറോസ് കുന്നംപറമ്പിൽ വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന ആളുകളാണ് തവനൂരിലെ ജനങ്ങൾ. ഈ മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. ഇവിടെ യുഡിഎഫ് ജയിക്കുമെന്നും ഫിറോസ് കുന്നംപറമ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സൈബർ ഇടങ്ങളിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിലൊന്നും പ്രശ്നമില്ല. ജീവകാരുണ്യ പ്രവർത്തനവുമായി ആറു വർഷം മുന്നോട്ടുപോയി. തൻ്റെ ഭാഗത്തെ തെറ്റ് കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. ഇത് ഇവിടുത്തെ ജനങ്ങൾക്ക് മനസിലാകും. തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് സൈബർ ആക്രമണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തവനൂരിലെ തീരദേശങ്ങളിൽ എത്തിയപ്പോൾ അവിടം ചേരിപോലെയാണ് തനിക്ക് തോന്നിയത്. മറ്റു ജില്ലകളിലെല്ലാം ഹൈട്ടെക്കായിട്ടുണ്ട്. ഇവിടെ എന്താണ് ഇങ്ങനെ? താൻ ജയിച്ചു കഴിഞ്ഞാൽ അത്തരത്തിലുള്ള കാര്യങ്ങൾക്കായിരിക്കും കൂടുതൽ പരിഗണന നൽകുകയെന്നും ഫിറോസ് കുന്നംപറമ്പിൽ വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ