മലപ്പുറം: മലപ്പുറത്ത് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കുട്ടികളുടെ പിതാവ് ജില്ലാ കലക്ടർക്ക് മുമ്പാകെ മൊഴി നൽകി. സര്‍ക്കാര്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ജില്ലാ കലക്ടർ മൊഴി നൽകാൻ ബന്ധുക്കളോട് നേരിട്ട് ഹാജരാകാൻ അവശ്യപ്പെട്ടത്. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Also Read: ശരീരത്തിൻ്റെ വലതു ഭാഗം തളര്‍ന്ന 47 കാരിക്ക് ത്രോംബെക്ടമിയിലൂടെ പുനര്ജന്മം
കഴിഞ്ഞ മാസം 18നായിരുന്നു മഞ്ചേരി മെഡിക്കൽ കോളജ് ഉൾപെടെയുള്ള ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരണപ്പെട്ടത്. കുട്ടികളുടെ മരണത്തെ തുടർന്ന് സർക്കാർ ആശുപത്രികൾക്കും ആരോഗ്യവകുപ്പിനുമേതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
തുടര്‍ന്നാണ് കലക്ടർ കെ ഗോപാലകൃഷ്ണന് കുട്ടികളുടെ പിതാവ് ഷെറീഫ്നെ വിളിച്ചുവരുത്തി മൊഴിഎടുത്തത്.
Also Read: സെയിൽസ് ഗേൾ ജോലി നഷ്ടമായി, ഇപ്പോൾ മഞ്ചേരി- തിരൂർ റൂട്ടിലെ ബസ് യാത്രക്കാരെ സ്വീകരിക്കുക ഈ പെൺമുഖം!!
ഇതാദ്യമായാണ് അന്വേഷണത്തിന്റെ ഭാഗമായി തങ്ങളുട മൊഴി എടുത്തതെന്ന് ഷെരീഫ് പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടിയ രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കാൻ അവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കലകടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു. റിപ്പോർട്ട് സർക്കാരിന് ഉടെൻ കൈമാറുമെന്നും ഉടന്‍ കൈമാറുമെന്നും കളക്ടര്‍ വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ