ആപ്പ്ജില്ല

മലയാളത്തിലെ ആദ്യ ചന്ദ്ര മാസകലണ്ടര്‍ ശില്‍പി അന്തരിച്ചു

പ്രമുഖ ഉറുദു ഭാഷാ പ്രചാരകനും ഗ്രന്ഥകാരനുമായ കുഞ്ഞി മുഹമ്മദ് എന്ന കുമുകുമ മാസ്റ്റര്‍ അന്തരിച്ചു. 61 വയസായിരുന്നു. മലയാളത്തിലെ ആദ്യത്തെ ചന്ദ്ര മാസകലണ്ടര്‍ ശില്‍പിയാണ്.

Lipi 16 Aug 2020, 9:20 pm
മലപ്പുറം: മലയാളത്തിലെ ആദ്യത്തെ ചന്ദ്ര മാസകലണ്ടര്‍ ശില്‍പിയും മലപ്പുറം ജില്ലയിലെ പ്രമുഖ ഉറുദു ഭാഷാ പ്രചാരകനും ഗ്രന്ഥകാരനുമായ കൂരിമണ്ണില്‍ കുഞ്ഞി മുഹമ്മദ് (കുമുകുമ മാസ്റ്റര്‍, 61) അന്തരിച്ചു. ഉറുദു സാഹിത്യ മേഖലയില്‍ കു മുകുമ എന്ന തൂലിക നാമത്തിലാണ് അറിയപ്പെടുന്നത്. പുണര്‍പ്പ വിഎംഎച്ച്എം യുപി സ്‌കൂളില്‍ 1977 മുതല്‍ 37 വര്‍ഷം ഉറുദു അധ്യാപകനായിരുന്നു. പുണര്‍പ്പ നൂറുല്‍ ഹുദാ മദ്‌റസ, മക്കരപറമ്പ് ഉമറുല്‍ ഫാറൂഖ് മദ്‌റസ, മലപ്പുറം പോലിസ് സ്റ്റേഷന്‍ ജംഗ്ഷനിലെ ജലാലിയ മദ്‌റസ, മസ്ജിദ് എന്നിവിടങ്ങളിലും ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Samayam Malayalam കുഞ്ഞി മുഹമ്മദ് (കുമുകുമ മാസ്റ്റര്‍)


Also Read: കരവിരുതിൽ വിസ്മയം തീ‍ർത്ത് ഷിജു; കളിമണ്ണിൽ പിറന്നത് സ്വാതന്ത്ര്യസമര ചരിത്രനിമിഷങ്ങൾ!!

മലപ്പുറം ഇരുമ്പുഴിയിലെ പരേതരായ കുരിമണ്ണില്‍ അലവിക്കുട്ടി കുഞ്ഞു ഹാജിയുടെയും മലപ്പുറം വാറങ്ങോട് നെടുങ്ങാട്ട് ആസ്യയുടെയും മൂത്ത മകനാണ്. കേരളത്തിലെ ആദ്യത്തെ ഉറുദുബാല സാഹിത്യ മാസികയായ ഝലക്ക് മഹ് നാമയുടെയും, അരങ്ങ് മലയാള മാസികയുടെയും സ്ഥാപകനും പത്രാധിപരുമായിരുന്നു. ഹിജ്‌റ കമ്മറ്റി ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി, കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ മങ്കട ഉപജില്ല സെക്രട്ടറി, പ്രസിഡന്റ്, ഇരുമ്പൂഴി മഹല്ല് പരിപാലനകമ്മറ്റി സെക്രട്ടറി, ഇരുമ്പുഴി കള്‍ച്ചറല്‍ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി, സിമി മലപ്പുറം ജില്ലാ ഓഫീസ് സെക്രട്ടറി, മലപ്പുറം ഏരിയ സെക്രട്ടറി, പ്രസിഡന്റ്, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, സ്‌കൂള്‍ കോഓപ്പററ്റീവ് സൊസൈറ്റി സെക്രട്ടറി, മക്കരപറമ്പ് മസ്ജിദ് ഉമറുല്‍ ഫാറൂഖ് വെല്‍ഫെയര്‍ കമ്മറ്റി സെക്രട്ടറി, പുണര്‍പ്പ സാധു സംരക്ഷണകമ്മറ്റി, വെല്‍ഫയര്‍ കമ്മറ്റി സെക്രട്ടറി, പുണര്‍പ്പ ഫാത്തിമ മസ്ജിദ് കമ്മറ്റി സെക്രട്ടറി, നൂറുല്‍ ഹുദാ മദ്‌റസ സെക്രട്ടറി, ട്രഷറര്‍, എന്നിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ചലനമറ്റ ഹൃദയങ്ങള്‍, കാല നിര്‍ണയവും അനുഷ്ടാന കര്‍മ്മങ്ങളും, ആഗോള ഹിജ്‌റ കലണ്ടറും ബ്ലണ്ടറും, മാസപിറവി ഏകീകരണം, ഇസ്ലാമിലെ സാങ്കേതി പദാവലികള്‍, തുടങ്ങിയ നിരവധി ഗവേഷണ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

Also Read: ഇനി കാടിറങ്ങി റേഷൻ കടകളിൽ എത്തേണ്ട! നിലമ്പൂരിലെ ആദിവാസി കുടുംബങ്ങൾക്ക് ആശ്വാസമായി സഞ്ചരിക്കുന്ന റേഷൻ കട

കോഴിക്കോട് തേജസ് വാരിക പബ്ലിക്കേഷന്‍സില്‍ പേജ് കംബോസറായിട്ടുണ്ട്. ഡല്‍ഹി ഇസ്ലാലാമിക്ക് ഫിഖഹ് അക്കാഡമി ഉള്‍പ്പെടെ കേരളത്തിലേയും വിദേശത്തേയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ക്ക് വേണ്ടി അറബി, ഉറുദു, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളില്‍ പരിഭാഷയും വേഗതയോടെ ലിപി വിന്യാസവും ചെയ്തു കൊടുക്കുന്ന അപൂര്‍വ്വ വ്യക്തിയാണ്. കുമുകുമ ടൈപ്പ് സെറ്റിംഗ് പബ്ലിക്കേഷന്‍ സ്ഥാപകനാണ്. അറബി- ഹിജ്‌റ, ചന്ദ്ര മാസ കലണ്ടര്‍, ചന്ദ്രമാസഡയറി, ഹിലാല്‍ കമ്മറ്റി കലണ്ടര്‍ നിര്‍മാണത്തിലൂടെ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായിട്ടുണ്ട്. ലോകപ്രശസ്ത ഗോളശാസ്ത്രജ്ഞന്‍ അലി മണിക്ക് ഫാൻ്റെ സന്തത സഹചാരിയുമാണ്.

Also Read: കൊവിഡ് ബാധിച്ച് പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

ഭാര്യ :നെടുങ്ങോട്ട് റംല (വാറങ്ങോട്). മക്കള്‍ : രോഷ്‌നിമോള്‍. യാസിര്‍ മോന്‍ (കെഎസ്ആര്‍ടിസി, മലപ്പുറം ഡിപ്പോ). മരുമക്കള്‍ : പാലപ്പുറ അബ്ദുല്‍ ലത്തീഫ് (കൊടിഞ്ഞി), ഇറയസ്സന്‍ ഷമീമ കോഡൂര്‍, (ഉര്‍ദു അധ്യാപിക, പുണര്‍പ്പയൂപ്പി സ്‌കൂള്‍), സഹോദരങ്ങള്‍: അബ്ദുല്‍ ലത്തീഫ്, (സൗദി) സൈനബ, ജാഫര്‍, ഉബൈദുല്ല, മുഹസീന്‍, സുമയ്യ (എല്ലാവരും ഇരുമ്പൂഴി). ഖബറടക്കം മക്കരപറമ്പ് മസ്ജിദ് ഉമറുല്‍ ഫാറൂഖ് ജുമാ മസ്ജിദ് കബർസ്ഥാനില്‍ നടന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്