മലപ്പുറം: ട്രോളിങ് നിരോധനത്തിന് ശേഷം വല നിറയെ കൂന്തൾ ലഭിച്ച സന്തോഷത്തിലാണ് പൊന്നാനിയിലെ മത്സ്യത്തൊഴിലാളികൾ. ചെറുവള്ളങ്ങൾക്കും ബോട്ടുകൾക്കും ഒരേപോലെയാണ് ചെറുതും വലുതുമായ കൂന്തൾ ലഭിച്ചത്. കേരളത്തിനു പുറമേ വിദേശ മാർക്കറ്റിലും ഡിമാൻ്റുള്ള കൂറ്റൻ കൂന്തൾ ഉൾപ്പെടെ വലയിൽ കയറിയതോടെ വലിയ സന്തോഷത്തിലാണ് മത്സ്യത്തൊഴിലാളികൾ.
മത്തി, ചെമ്മീൻ, അയല ഉൾപ്പെടെയുള്ള മീനുകൾ പൊന്നാനി കടലോര മേഖലയിൽ ചാകരയായി ലഭിക്കാറുണ്ട്. എന്നാൽ നീണ്ട ഇടവേളക്ക് ശേഷമാണ് പൊന്നാനിയിലെ കടലോരത്ത് ചാകരയായി കൂന്തൾ ലഭിക്കുന്നത്. വിലപിടിപ്പുള്ള കുന്തൾ ലഭിച്ചിട്ടും തീരത്ത് ഇവയ്ക്ക് മതിയായ വില ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന പരാതി. ഇന്നലെ ലഭിച്ച കൂന്തളിന് കിലോക്ക് 250 മുതൽ 300 വരെയാണ് വില ലഭിച്ചത്. 20 കിലോയാണ് ഒരു കൊട്ടയിലുണ്ടാവുക. ഇതേ മത്സ്യം മാർക്കറ്റിലെത്തുമ്പോൾ കിലോക്ക് 400 രൂപയ്ക്കു മുകളിലാണ് വിൽപ്പന.
കേരളത്തിൽ നിന്ന് പ്രധാനമായി വിദേശത്തേക്ക് കയറ്റി അയക്കുന്ന മത്സ്യമാണ് കൂന്തൾ. ചെറുകിട കച്ചവടക്കാർക്ക് ഇവ ലഭിക്കാതിരിക്കാൻ ടൺ കണക്കിന് മീനുകൾ ഒരുമിച്ചു എടുത്ത് വലിയ തുകയ്ക്കാണ് വിദേശത്തേക്ക് കമ്പനികൾ കയറ്റി അയക്കുന്നത്. ബാക്കി വരുന്ന കുന്തളാണ് മീൻ കടകളിൽ വിൽപ്പനയ്ക്ക് എത്തുന്നത്. അതിനു തന്നെ കിലോയ്ക്ക് 400 നു മുകളിൽ വിലയാകും. തീരക്കടലിലാണ് പ്രധാനമായും കൂന്തൾ കാര്യമായി ലഭിക്കുന്നത്. ബോട്ടുകൾക്ക് കുറച്ച് മാത്രമാണ് കൂന്തൾ വലയിലാകുന്നത്. കഴിഞ്ഞ ദിവസം തിരൂരിലെ കടലോര മേഖലയായ പറവണ്ണ കടൽ തീരത്തും കുന്തൾ ചാകര ലഭിച്ചിരുന്നു.
വള്ളക്കാർക്ക് അമ്പതോളം കൊട്ട നിറച്ചാണ് വലുതും ചെറുതുമായ കൂന്തൾ ലഭിച്ചത്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
മത്തി, ചെമ്മീൻ, അയല ഉൾപ്പെടെയുള്ള മീനുകൾ പൊന്നാനി കടലോര മേഖലയിൽ ചാകരയായി ലഭിക്കാറുണ്ട്. എന്നാൽ നീണ്ട ഇടവേളക്ക് ശേഷമാണ് പൊന്നാനിയിലെ കടലോരത്ത് ചാകരയായി കൂന്തൾ ലഭിക്കുന്നത്. വിലപിടിപ്പുള്ള കുന്തൾ ലഭിച്ചിട്ടും തീരത്ത് ഇവയ്ക്ക് മതിയായ വില ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന പരാതി. ഇന്നലെ ലഭിച്ച കൂന്തളിന് കിലോക്ക് 250 മുതൽ 300 വരെയാണ് വില ലഭിച്ചത്. 20 കിലോയാണ് ഒരു കൊട്ടയിലുണ്ടാവുക. ഇതേ മത്സ്യം മാർക്കറ്റിലെത്തുമ്പോൾ കിലോക്ക് 400 രൂപയ്ക്കു മുകളിലാണ് വിൽപ്പന.
കേരളത്തിൽ നിന്ന് പ്രധാനമായി വിദേശത്തേക്ക് കയറ്റി അയക്കുന്ന മത്സ്യമാണ് കൂന്തൾ. ചെറുകിട കച്ചവടക്കാർക്ക് ഇവ ലഭിക്കാതിരിക്കാൻ ടൺ കണക്കിന് മീനുകൾ ഒരുമിച്ചു എടുത്ത് വലിയ തുകയ്ക്കാണ് വിദേശത്തേക്ക് കമ്പനികൾ കയറ്റി അയക്കുന്നത്. ബാക്കി വരുന്ന കുന്തളാണ് മീൻ കടകളിൽ വിൽപ്പനയ്ക്ക് എത്തുന്നത്. അതിനു തന്നെ കിലോയ്ക്ക് 400 നു മുകളിൽ വിലയാകും. തീരക്കടലിലാണ് പ്രധാനമായും കൂന്തൾ കാര്യമായി ലഭിക്കുന്നത്. ബോട്ടുകൾക്ക് കുറച്ച് മാത്രമാണ് കൂന്തൾ വലയിലാകുന്നത്. കഴിഞ്ഞ ദിവസം തിരൂരിലെ കടലോര മേഖലയായ പറവണ്ണ കടൽ തീരത്തും കുന്തൾ ചാകര ലഭിച്ചിരുന്നു.
വള്ളക്കാർക്ക് അമ്പതോളം കൊട്ട നിറച്ചാണ് വലുതും ചെറുതുമായ കൂന്തൾ ലഭിച്ചത്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം