ആപ്പ്ജില്ല

തിരൂരങ്ങാടി വെഞ്ചാലി വയലില്‍ ഇനി ഉത്സവ പ്രതീതി, മന്‍പിടുത്തം ഹരമാക്കി യുവാക്കള്‍...

വയലില്‍ വെള്ളം നീരോഴിക്ക് കുറഞ്ഞാാല്‍ വലയും വടിയും എടുത്തു മാറ്റുകയും പിന്നീട് വലവീശിയും ചൂണ്ടയിട്ടുമാണ് മീന്‍പിടിത്തം, എല്ലാവര്‍ഷവും വലകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പരപ്പനങ്ങാടി, താനൂര്‍ എന്നിവടങ്ങളില്‍ നിന്ന് വാങ്ങിയാണ് കെട്ടി തെയ്യാറാക്കുന്നത് എന്ന് ചെറുമുക്ക് വെസ്റ്റിലെ കുറുപനകത്ത് സിദ്ദിഖ് പറഞ്ഞു.

Samayam Malayalam 1 Jun 2020, 12:35 pm
മലപ്പുറം: തിരൂരങ്ങാടി വെഞ്ചാലി വയലില്‍ മഴക്കാലമെത്തിയാല്‍ മീന്‍ പിടുത്തം ഹരമായി മാറും യുവാക്കളും വലിയ വരുമായി തിരൂരങ്ങാടി വെഞ്ചാലി വയലിന്‍റെ പരിധിയിപെട്ട ചെറുമുക്ക് ചെമ്മാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ മീന്‍ പിടുത്തക്കാര്‍ കാണാറുള്ളത്. എന്നാല്‍ ഈ ലോക് ഡൗണ്‍ കാലത്ത് മീന്‍പിടിത്തക്കാര്‍ കൂടാനാണ് സാധ്യത. വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നുമായി ലോക് ഡൗണ്‍ കാരണം നിരവധി സ്ഥാപനങ്ങള്‍ അടച്ചിട്ട് സ്വന്തം നാട്ടിലേക്ക് വന്നതിനാല്‍ മഴക്കാലം ഉല്ലസിക്കാത്തവരും ഇത്തവണ അടിച്ച് പോളിക്കും.
Samayam Malayalam Fishing in Malappuram


Also Read: മീൻ പിടിക്കുന്നതിനിടെ മംഗലം ഡാമിൽ യുവാവിനെ കാണാതായി; തെരച്ചിൽ ശക്തമാക്കി

നിരവധി പേരാണ് ഈ പ്രാവശ്യം തിരൂരങ്ങാടി താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിലെ ഗ്രാമങ്ങളില്‍ അധ്യസംസ്ഥാനത്തു നിന്ന് എത്തിചേര്‍ന്നിട്ടുള്ളത്. ചെറുമുക്ക്, ചെമ്മാട്, തിരൂരങ്ങാടി ഭാഗങ്ങളില്‍ ഏക്കറകണക്കിന് വ്യാപിച്ച് കിടക്കുന്ന വയലിലേ വെള്ളം കാണാനും മീന്‍ പിടിക്കാനും ഉല്ലസിക്കാനുമായി ഇവിടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാധാരണ ആളുകള്‍ എത്താറുണ്ട്. ഈ രണ്ട് പ്രളയകാലത്താണ് ഏറ്റവും കൂടുതല്‍ വെള്ളം എത്തിയിരുന്നത്. വയലില്‍ ആദ്യം വെള്ളമെത്തിയാല്‍. വടി കൊണ്ട് കണ്ടടി വല ഉപയോഗിച്ചാണ് ആദ്യ മീന്‍ പിടിത്തം വലയില്‍ കിട്ടുന്ന മീനിന്ന് ആവശ്യക്കാര്‍ കൂടുകയും ചെയ്യും.

Also Read: കര്‍ശന നിബന്ധനകളുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നാളെ മുതല്‍

വയലില്‍ വെള്ളം നീരോഴിക്ക് കുറഞ്ഞാാല്‍ വലയും വടിയും എടുത്തു മാറ്റുകയും പിന്നീട് വലവീശിയും ചൂണ്ടയിട്ടുമാണ് മീന്‍പിടിത്തം, എല്ലാവര്‍ഷവും വലകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പരപ്പനങ്ങാടി, താനൂര്‍ എന്നിവടങ്ങളില്‍ നിന്ന് വാങ്ങിയാണ് കെട്ടി തെയ്യാറാക്കുന്നത് എന്ന് ചെറുമുക്ക് വെസ്റ്റിലെ കുറുപനകത്ത് സിദ്ദിഖ് പറഞ്ഞു. സിദ്ദിഖിന് ഏക വരുമാനം മീന്‍പിടിത്തമാണ്. ഇദ്ദേഹം ചെറുമുക്കിലെ വയലില്‍ മീന്‍ പിടിത്തം നിര്‍ത്തിയാല്‍ പൊന്നാനി പുഴയിലും ചാവക്കാട്, പൊന്നാനി അഴിമുഖം, കുട്ടായി, താനൂര്‍, പരപ്പനങ്ങാടി, ചെട്ടിപ്പടി, ബേപ്പൂര്‍ എന്നിവടങ്ങളിലേക്ക് നാട്ടിലേ സുഹൃത്തുകളെ കൂടെയാണ് വലയുമായി മീന്‍ പിടിക്കാന്‍ സിദ്ദിഖ് പോകാര്‍, രാത്രിയും പകലുമായി ചെറിയവരും വലിയ വരുമായി നിരവധി പേരാണ് വലയുമായി വയലില്‍ ഇറങ്ങാര്‍ ഈ പ്രാവശ്യം കൊവിഡ് കാരണം മീന്‍ പിടുത്തക്കാര്‍ കുറയുമോ എന്ന ആശങ്കയുണ്ട്, ബിലാല്‍ -ബാള, കോലി, പരല്‍ ,കൊഞ്ചന്‍ എന്നി മീനുകളാണ് അധികവും വയലില്‍ നിന്ന് കിട്ടാര്‍, മീന്‍ വില്‍പ്പനയും സജീവമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്