മലപ്പുറം: വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. മലപ്പുറം മമ്പാട് സ്വദേശി അമർദാസ് ആണ് മരിച്ചത്. അഞ്ചുദിവസം മുമ്പാണ് പാണ്ടിക്കാട് വെച്ച് യുവാവ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. തലക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ അമർദാസിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. Also Read: Petrol Diesel Rate News : ക്രൂഡ് ഓയിൽ ഉല്പാദനം കുറച്ച്, ആഗോള ഇന്ധനവില വർധിപ്പിക്കാൻ ഒപക് പ്ലസ് ശ്രമം
ഇവിടെ വെച്ച് അതിവിദഗ്ധമായ ചികിത്സ നൽകി വരികയായിരുന്നു. ഇതിനിടയിലാണ് യുവാവ് മരണപ്പെട്ടത്. ചികിത്സക്ക് വലിയ തുക ആവുന്നതിനാൽ ഇത് കുടുംബത്തിന് താങ്ങാനാവുന്നതിൽ കൂടുതലായിരുന്നു.
ഇതേതുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് സമൂഹമാധ്യമങ്ങളിലൂടെ യുവാവിന്റെ ചികിത്സക്ക് വേണ്ടി ഫണ്ടും സ്വരൂപിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി യുവാവിന്റെ മരണം സംഭവിച്ചത്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അപകടത്തിൽ തലക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം യുവാവിന്റെ ഈ അപ്രതീക്ഷ വിയോഗം ഒരു നാട് മുഴുവൻ വലിയ ദുഃഖത്തോടു കൂടിയാണ് നോക്കിക്കാണുന്നത്.
താരത്തിന്റെ സ്മരണാർത്ഥം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ കപ്പ് മത്സരത്തിൽ ഒരു മിനിറ്റ് നേരം താരങ്ങളും മത്സരം കാണാൻ എത്തിയവരും മൗനം ആചരിച്ചു.
Also Read: തളര്‍ന്നുവീണ പശുവിനെ പരിശോധിക്കാന്‍ തയ്യാറാകാതെ മൃഗഡോക്ടര്‍; മിണ്ടാപ്രാണിയോട് ക്രൂരത
Read Latest Local News and Malayalam News
ഇവിടെ വെച്ച് അതിവിദഗ്ധമായ ചികിത്സ നൽകി വരികയായിരുന്നു. ഇതിനിടയിലാണ് യുവാവ് മരണപ്പെട്ടത്. ചികിത്സക്ക് വലിയ തുക ആവുന്നതിനാൽ ഇത് കുടുംബത്തിന് താങ്ങാനാവുന്നതിൽ കൂടുതലായിരുന്നു.
ഇതേതുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് സമൂഹമാധ്യമങ്ങളിലൂടെ യുവാവിന്റെ ചികിത്സക്ക് വേണ്ടി ഫണ്ടും സ്വരൂപിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി യുവാവിന്റെ മരണം സംഭവിച്ചത്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അപകടത്തിൽ തലക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം യുവാവിന്റെ ഈ അപ്രതീക്ഷ വിയോഗം ഒരു നാട് മുഴുവൻ വലിയ ദുഃഖത്തോടു കൂടിയാണ് നോക്കിക്കാണുന്നത്.
താരത്തിന്റെ സ്മരണാർത്ഥം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ കപ്പ് മത്സരത്തിൽ ഒരു മിനിറ്റ് നേരം താരങ്ങളും മത്സരം കാണാൻ എത്തിയവരും മൗനം ആചരിച്ചു.
Also Read: തളര്‍ന്നുവീണ പശുവിനെ പരിശോധിക്കാന്‍ തയ്യാറാകാതെ മൃഗഡോക്ടര്‍; മിണ്ടാപ്രാണിയോട് ക്രൂരത
Read Latest Local News and Malayalam News