മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് രണ്ടുമാസത്തെ ശമ്പള കുടിശ്ശിക നൽകാൻ ഫണ്ട് അനുവദിച്ചു. 1.52 കോടി രൂപയാണ് കുടിശ്ശിക നൽകാൻ വേണ്ടത്.
കുടിശ്ശിക കൈമാറുന്നതോടെ അടുത്ത ദിവസം തന്നെ വേതനം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിൻറെ മുൻനിര പോരാളികളായ 526 ജീവനക്കാർക്കാണ് ജൂൺ, ജൂലൈ മാസത്തെ ശമ്പളം മുടങ്ങികിടന്നിരുന്നത്. കൊവിഡ് സാഹചര്യം പരിഗണിച്ച് ആശുപത്രിയിലെ ജോലി മുടക്കാതെ ജീവനക്കാർക്ക് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ജില്ലാ കലക്ടർ വിഷയത്തിൽ ഗൗരവം സർക്കാരിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് എന്‍എച്ച്എം മുഖേന ഫണ്ട് അനുവദിച്ചത്.
Also Read: പെട്ടിമുടി ദുരന്തം; ഇതുവരെ കണ്ടെത്തിയത് 52 മൃതദേഹങ്ങള്‍, 18 പേർക്കായി തെരച്ചിൽ
കൊവിഡ് ചികിത്സ മാത്രം ആയതോടെ ആശുപത്രിയിലെ വരുമാനം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. പല കുടുംബത്തെയും ഏക ആശ്രയമാണ് ഇവരുടെ വരുമാനം .അതിനാൽ എല്ലാ മാസവും ശമ്പളം നൽകാൻ നടപടി വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പങ്കെടുക്കുന്ന ആളുകൾക്ക് ശമ്പളം നൽകാത്തതിനെതിരെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുഞ്ഞാലിക്കുട്ടി എം പി എംപി അടക്കമുള്ള നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു.