മലപ്പുറം: രാമപുരത്ത് വയോധികയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭര്‍ത്താവ്. കൊലപാതകം നടത്തത് കവര്‍ച്ച ലക്ഷ്യംവെച്ചെന്നും പ്രതിയുടെ മൊഴി. കഴിഞ്ഞ ജൂലായ് 16നാണ് രാമപുരം ബ്ലോക്ക് പടിയിലെ മുട്ടത്തില്‍ ആയിഷ (70) വീട്ടിലെ ശുചി മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആയിഷയുടെ പേരമകളുടെ ഭര്‍ത്താവായ മമ്പാട് സ്വദേശി നിഷാദ് അലിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ കടബാധ്യതകളുള്ള നിഷാദ് അലി കവര്‍ച്ച ലക്ഷ്യം വെച്ചാണ് കൊലപാതകം നടത്തിയത്. കോഴിക്കോട് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്നും വ്യക്തമായിരുന്നു. തുടര്‍ന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു.
സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ കഴിഞ്ഞയാഴ്ച കര്‍മ്മസമിതി രൂപവത്കരിച്ചിരുന്നു അതിന്റെ സമ്പൂര്‍ണ യോഗം ഞായറാഴ്ച്ച നടക്കാനിരിക്കെയാണ് അടുത്ത ബന്ധു കൂടിയായ പ്രതി വലയിലായത്.
അതേസമയം വണ്ടൂരിൽ ബിജെപിക്ക് വേണ്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് സ്ഥാനാർഥി കുത്തേറ്റ് മരിച്ചു. സ്ഥലം വീതം വെക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. പഴയ വാണിയമ്പലം കൂറ്റഞ്ചേരി പരേതനായ നാരായണൻറെ മകൻ വിജേഷ് (37) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.
വിജേഷിൻറെ അമ്മാവൻ്റെ മകനും പ്രതിയുമായ ഓമാനി മനോജ് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. പഴയ വാണിയമ്പലത്തുള്ള മനോജിൻ്റെ അച്ചൻ്റെ തറവാട് സ്ഥലം വീതം വെക്കുവാൻ ശനിയാഴ്ച രാവിലെ ചർച്ച നടന്നിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഒത്തുതീർപ്പിലെത്തുകയും ചെയ്തു. പിന്നീട് വൈകുന്നേരം വീണ്ടും ഇതിനെക്കുറിച്ച് വാക്കേറ്റം ഉണ്ടാവുകയും മനോജ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിജേഷിൻ്റെ വയറിന് കുത്തുകയുമായിരുന്നു.