ആപ്പ്ജില്ല

കവളപ്പാറയില്‍ ഉറ്റവരെ ഉരുളെടുത്തു; ദുരിതങ്ങള്‍ക്കൊടുവില്‍ ഹരീഷിന് തലചായ്ക്കാന്‍ ഒരിടമൊരുങ്ങുന്നു

ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടമായ ഹരീഷിന് തുണയായത് അമ്മാവന്‍ വിജയനായിരുന്നു. അമ്മാവന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം. ഇതിനിടയിലാണ് അപ്രതീക്ഷിതമായെത്തിയ ദുരന്തത്തില്‍ ഹരീഷിന് അഭയം നല്‍കിയവരേയും തലചായ്ക്കാന്‍ ഇടം നല്‍കിയവരേയും നഷ്ടമായത്.

| Edited by Samayam Desk | Lipi 21 Jul 2020, 9:10 pm


മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട് അനാഥനായിട്ടും സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞ ഹരീഷിന് പ്രവാസി നല്‍കിയ സ്ഥലത്ത് ജനകീയ കൂട്ടായ്മയുടെ സഹായത്തോടെ വീടൊരുങ്ങുന്നു.
ഹരീഷിന്റെ ചെറുപ്പത്തിലേ പിതാവ് പുത്തന്‍വീട്ടില്‍ ശശിയും പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ സുഭദ്രയും മരണപ്പെടുകയായിരുന്നു. പിന്നീട്‌ അമ്മാവന്‍ വിജയന്റെ സംരക്ഷണയിലായിരുന്നു ജീവിതം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്‌ എട്ടിന് കവളപ്പാറയില്‍ ഉരുള്‍പൊട്ടിയെത്തിയ ദുരന്തം അമ്മാവന്‍ വിജയന്റെയും അമ്മായി വിശേശ്വരിയുടേയും ഇവരുടെ മകന്‍ വിഷ്ണുവിന്റെയും ജീവന്‍ കവര്‍ന്നു. ഹരീഷ് അമ്മാവന്റെ മറ്റൊരു മകനായ ജിഷ്ണുവിനൊപ്പം വിഷ്ണുവിനെ തിരക്കി പോയതാണ് രക്ഷയായത്. സംരക്ഷണമേകിയവരുടെ വിയോഗത്തോടെ ഇരുപത്തിരണ്ടുകാരനായ ഹരീഷിന് തലചായ്ക്കാനുള്ള ഇടവും നഷ്ടമായി.

Also Read: രണ്ടു പേർക്ക് കൊവിഡ്; തിരൂർ ഗൾഫ് മാർക്കറ്റ് അടച്ചു

വെല്‍ഡിങ് ജോലിക്കുപോകുന്ന ഹരീഷ് ഇപ്പോള്‍ വഴിക്കടവിലെ ഒരു ബന്ധുവീട്ടിലാണ് താമസം. ദുരന്തം നേരിട്ട കുടുംബത്തിലെ അംഗമല്ലാത്തിനാല്‍ ഹരീഷിന് സര്‍ക്കാര്‍ സഹായം നല്‍കാനാവില്ലെന്ന് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. കവളപ്പാറ ദുരന്തത്തില്‍ ഉറ്റവരും കിടപ്പാടവും നഷ്ടമായിട്ടും സര്‍ക്കാര്‍ സഹായം നിഷേധിക്കപ്പെട്ട ഹരീഷിന്റെ ദുരിതമറിഞ്ഞ് സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഇടപെടലാണ്‌ തുണയായത്.

ഹരീഷിന് വീടു പണിയാന്‍ വടപുറം ടാണയില്‍ നാല് സെന്റ് ഭൂമി നല്‍കാന്‍ നിലമ്പൂരിലെ പ്രവാസി ബിസിനസുകാരന്‍ എരഞ്ഞിക്കല്‍ ഉണ്ണി ഹസന്‍ തയ്യാറായി. ടാണയിലെ കൈമാറുന്ന സ്ഥലത്തുവെച്ച് ഭൂമിയുടെ രേഖ ആര്യാടന്‍ ഷൗക്കത്തും ഉണ്ണി ഹസനും ചേര്‍ന്ന് ഹരീഷിന് കൈമാറി. ജനകീയ കൂട്ടായ്മയില്‍ ഇവിടെ വീടൊരുക്കാനാണ് പദ്ധതി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്