മലപ്പുറം: ഹരിത നേതാക്കൾക്കെതിരെ എംഎസ്എഫ് നേതാക്കൾ ലൈംഗിക അധിക്ഷേപം നടത്തിയ സംഭവത്തിൽ പ്രശ്നം പരിഹരിക്കാൻ കഴിയാതെ മുസ്ലീം ലീഗ്. എഴു ദിവസങ്ങൾക്കു മുമ്പ് മുസ്ലീം ലീഗ് ആക്ടിംഗ് ജനറൽ സെക്രട്ടറി പി എം എ സലാം, ഹരിത-എംഎസ്എഫ് പ്രശ്നം പരിഹരിച്ചുവെന്നു ചൂണ്ടിക്കാട്ടി പാർട്ടിയുടെ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. സംഭവത്തിൽ എംഎസ്എഫ് നേതാക്കൾ ഫേസ്ബുക്ക് വഴി ഖേദവും പ്രകടിപ്പിച്ചിരുന്നു. പി കെ നവാസ്, വി എ വഹാബ്, കബീർ മുതുപറമ്പ് ഉൾപ്പെടെയുള്ള നേതാക്കളാണ് ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇതോടെ വനിതാ കമ്മീഷനിൽ നൽകിയ പരാതി ഹരിത പിൻവലിക്കുമെന്നായിരുന്നു വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. എന്നാൽ വനിതാ കമ്മീഷനിൽ നൽകിയ പരാതി ഹരിത നേതാക്കൾ ഇതുവരെ പിൻവലിക്കാൻ തയ്യാറായിട്ടില്ല. പാർട്ടിയിൽ നിന്ന് നീതി ലഭിക്കാത്തതിനാലാണ് പരാതി പിൻവലിക്കാത്തതെന്നാണ് ഹരിത നേതാക്കൾ പറയുന്നത്.
സംഭവുമായി ബന്ധപ്പെട്ട് ഹരിതയുടെ സംസ്ഥാന കമ്മിറ്റിയെ ആദ്യഘട്ടത്തിൽ മുസ്ലീം ലീഗ് മരവിപ്പിച്ചിരുന്നു. പിന്നീട് പ്രശ്നപരിഹാരത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം പാർട്ടി നടപടി പിൻവലിക്കുകയും ചെയ്തിരുന്നു. ഇത്രയും ദിവസം കഴിഞ്ഞിട്ടും വനിതാ കമ്മീഷനൽ നൽകിയ പരാതി ഹരിത പിൻവലിക്കാത്തതാണ് മുസ്ലീം ലീഗിനു വീണ്ടും തലവേദനയായി മാറിയിരിക്കുന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസ് പരസ്യമായി മാപ്പ് പറയണമെന്നാണ് ഹരിതയുടെ ആവശ്യം. എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പിനെതിരെയും വി എ വഹാബിനെതിരെയും അച്ചടക്ക നടപടി എടുക്കണമെന്നും ഹരിത നേതാക്കൾ ആവശ്യപ്പെടുന്നു. ഇതിനു ശേഷം മാത്രമേ പരാതി പിൻവലിക്കാൻ തയ്യാറാവൂ എന്നാണ് ഹരിതയുടെ നിലപാട്.
ഇക്കാര്യങ്ങൾ പരസ്യമായി പറയാൻ താൽപര്യമില്ലെന്നും പാർട്ടിക്കുള്ളിൽ പറയാനുള്ളത് അവിടെ തന്നെ പറഞ്ഞു തീർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലുമാണ് ഹരിത നേതാക്കൾ. വിഷയത്തിൽ മുസ്ലീം ലീഗ് നേതൃത്വം നിരവധി തവണ യോഗം ചേർന്നിരുന്നു. പ്രശ്ന പരിഹാരത്തിനായി മുസ്ലീം ലീഗ് സ്വീകരിക്കുന്ന നടപടി എന്തായിരിക്കുമെന്ന് ഇനി കണ്ടറിയണം.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
സംഭവുമായി ബന്ധപ്പെട്ട് ഹരിതയുടെ സംസ്ഥാന കമ്മിറ്റിയെ ആദ്യഘട്ടത്തിൽ മുസ്ലീം ലീഗ് മരവിപ്പിച്ചിരുന്നു. പിന്നീട് പ്രശ്നപരിഹാരത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം പാർട്ടി നടപടി പിൻവലിക്കുകയും ചെയ്തിരുന്നു. ഇത്രയും ദിവസം കഴിഞ്ഞിട്ടും വനിതാ കമ്മീഷനൽ നൽകിയ പരാതി ഹരിത പിൻവലിക്കാത്തതാണ് മുസ്ലീം ലീഗിനു വീണ്ടും തലവേദനയായി മാറിയിരിക്കുന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസ് പരസ്യമായി മാപ്പ് പറയണമെന്നാണ് ഹരിതയുടെ ആവശ്യം. എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പിനെതിരെയും വി എ വഹാബിനെതിരെയും അച്ചടക്ക നടപടി എടുക്കണമെന്നും ഹരിത നേതാക്കൾ ആവശ്യപ്പെടുന്നു. ഇതിനു ശേഷം മാത്രമേ പരാതി പിൻവലിക്കാൻ തയ്യാറാവൂ എന്നാണ് ഹരിതയുടെ നിലപാട്.
ഇക്കാര്യങ്ങൾ പരസ്യമായി പറയാൻ താൽപര്യമില്ലെന്നും പാർട്ടിക്കുള്ളിൽ പറയാനുള്ളത് അവിടെ തന്നെ പറഞ്ഞു തീർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലുമാണ് ഹരിത നേതാക്കൾ. വിഷയത്തിൽ മുസ്ലീം ലീഗ് നേതൃത്വം നിരവധി തവണ യോഗം ചേർന്നിരുന്നു. പ്രശ്ന പരിഹാരത്തിനായി മുസ്ലീം ലീഗ് സ്വീകരിക്കുന്ന നടപടി എന്തായിരിക്കുമെന്ന് ഇനി കണ്ടറിയണം.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ