മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റിനുള്ള പ്രാവീണ്യ പരിശോധന മലപ്പുറം ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ നടന്നു. പലയിടത്തും സംഘർഷാവസ്ഥ ഉണ്ടായതോടെ പരിശോധന താൽക്കാലികമായി നിർത്തിവെച്ചു. എല്ലായിടത്തും വിദ്യാർഥികളുടെ നീണ്ട നിരയുണ്ടായിരുന്നു.
രാവിലെ ഒമ്പത് മണിയോടെ തന്നെ പരിശോധനയ്ക്കായി വിദ്യാർഥികൾ കേന്ദ്രങ്ങളിലെത്തി. കൂടുതൽ കുട്ടികളെത്തിയത് അധികൃതരെയും കുഴക്കി. പരിശോധനയ്‍ക്കെത്തിയ പെൺകുട്ടികളാണ് കൂടുതൽ പ്രയാസം നേരിട്ടത്. 12 മണിയായപ്പോഴേക്കും വിദ്യാർഥികളെ കൊണ്ട് കേന്ദ്രങ്ങൾ നിറയുന്ന സാഹചര്യവുമുണ്ടായി. മലപ്പുറം മേൽമുറിയിലെ അഞ്ചീനിക്കുളം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നീന്തൽക്കുളം, പെരിന്തൽമണ്ണ കക്കൂത്ത് സിൽവർ മൗണ്ട് ഇൻ്റർനാഷണൽ സ്‌കൂൾ നീന്തൽക്കുളം എന്നിവയാണ് പ്രാവീണ്യ പരിശോധനക്കായി അധികൃതർ നിശ്ചയിച്ചത്.
പെരിന്തൽമണ്ണയിൽ പെരിന്തൽമണ്ണ നഗരസഭയും ബ്ലോക്കും മലപ്പുറത്ത് അരീക്കോട് ബ്ലോക്ക്, മഞ്ചേരി, കോട്ടക്കൽ നഗരസഭകൾ, തേഞ്ഞിപ്പലത്ത് തിരൂർ ബ്ലോക്ക്, നഗരസഭ, താനൂർ ബ്ലോക്ക്, നഗരസഭ എന്നിങ്ങനെയാണ് പരിശോധന നടത്താൻ നിശ്ചയിച്ചത്. എന്നാൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചതോടെ കേന്ദ്രങ്ങളിലെ പരിശോധന അധികൃതർ നിർത്തിവെച്ചു.
രാവിലെ ഒമ്പത് മണിയോടെ തന്നെ പരിശോധനയ്ക്കായി വിദ്യാർഥികൾ കേന്ദ്രങ്ങളിലെത്തി. കൂടുതൽ കുട്ടികളെത്തിയത് അധികൃതരെയും കുഴക്കി. പരിശോധനയ്‍ക്കെത്തിയ പെൺകുട്ടികളാണ് കൂടുതൽ പ്രയാസം നേരിട്ടത്. 12 മണിയായപ്പോഴേക്കും വിദ്യാർഥികളെ കൊണ്ട് കേന്ദ്രങ്ങൾ നിറയുന്ന സാഹചര്യവുമുണ്ടായി. മലപ്പുറം മേൽമുറിയിലെ അഞ്ചീനിക്കുളം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നീന്തൽക്കുളം, പെരിന്തൽമണ്ണ കക്കൂത്ത് സിൽവർ മൗണ്ട് ഇൻ്റർനാഷണൽ സ്‌കൂൾ നീന്തൽക്കുളം എന്നിവയാണ് പ്രാവീണ്യ പരിശോധനക്കായി അധികൃതർ നിശ്ചയിച്ചത്.
പെരിന്തൽമണ്ണയിൽ പെരിന്തൽമണ്ണ നഗരസഭയും ബ്ലോക്കും മലപ്പുറത്ത് അരീക്കോട് ബ്ലോക്ക്, മഞ്ചേരി, കോട്ടക്കൽ നഗരസഭകൾ, തേഞ്ഞിപ്പലത്ത് തിരൂർ ബ്ലോക്ക്, നഗരസഭ, താനൂർ ബ്ലോക്ക്, നഗരസഭ എന്നിങ്ങനെയാണ് പരിശോധന നടത്താൻ നിശ്ചയിച്ചത്. എന്നാൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചതോടെ കേന്ദ്രങ്ങളിലെ പരിശോധന അധികൃതർ നിർത്തിവെച്ചു.