മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് നേരിട്ടുള്ള ഇൻഡിഗോയുടെ രണ്ടാമത്തെ വിമാനം ഈ മാസം 16 ന് സർവീസ് ആരംഭിക്കും. വിമാനം ആഴ്ചയിൽ നാല് ദിവസം മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
Also Read: വാക്ക് തര്‍ക്കം അതിരുവിട്ടു, കൈയ്യാങ്കളി... മലപ്പുറത്ത് മകന്‍റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം, വെള്ളം പോലും കൊടുക്കാതെ ബന്ധുക്കള്‍!!
നിലവിൽ ഇൻഡിഗോയുടെ ഒരു വിമാനം കരിപ്പൂരിൽ നിന്നും ഹൈദരാബാദിലേക്ക് നിത്യേന സർവീസ് നടത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് കരിപ്പൂർ- ഹൈദരാബാദ് റൂട്ടിൽ രണ്ടാമത്തെ വിമാന സർവീസുമായി ഇൻഡിഗോ രംഗത്തെത്തുന്നത്. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും പുതിയ വിമാനം സർവീസ് നടത്തുക. പിന്നീട് യാത്രക്കാരുടെ തിരക്കനുസരിച്ച് ദിവസേന സർവീസ് നടത്താനും സാധ്യതയുണ്ട്. കരിപ്പൂരിൽ നിന്ന് ആഭ്യന്തര സർവീസുകൾ കൂടുന്നത് മലബാറിലെ ദീർഘദൂര യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് നൽകുന്നത്.
Also Read: 'സ്പീക്കറുടെ മറുപടി വിടവാങ്ങൽ പ്രസംഗം പോലെ'; 4 വർഷം നടത്തിയത് ധൂർത്തും അഴിമതിയുമെന്ന് ചെന്നിത്തല
കരിപ്പൂരിൽ നിന്ന് മുംബൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്ക് ഇൻഡിഗോയും എയർ ഇന്ത്യയും സർവീസ് നടത്തുന്നുണ്ട്. അതേസമയം വിമാനാപകടത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന വലിയ വിമാനങ്ങൾ അടുത്തവർഷം ആദ്യവാരം കരിപ്പൂരിൽ തിരിച്ചെത്തുമെന്നാണ് സൂചന. ഇതോടെ കരിപ്പൂർ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്നാണ് എയർപോർട്ട് അധികൃതരും മറ്റും കരുതുന്നത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Also Read: വാക്ക് തര്‍ക്കം അതിരുവിട്ടു, കൈയ്യാങ്കളി... മലപ്പുറത്ത് മകന്‍റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം, വെള്ളം പോലും കൊടുക്കാതെ ബന്ധുക്കള്‍!!
നിലവിൽ ഇൻഡിഗോയുടെ ഒരു വിമാനം കരിപ്പൂരിൽ നിന്നും ഹൈദരാബാദിലേക്ക് നിത്യേന സർവീസ് നടത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് കരിപ്പൂർ- ഹൈദരാബാദ് റൂട്ടിൽ രണ്ടാമത്തെ വിമാന സർവീസുമായി ഇൻഡിഗോ രംഗത്തെത്തുന്നത്. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും പുതിയ വിമാനം സർവീസ് നടത്തുക. പിന്നീട് യാത്രക്കാരുടെ തിരക്കനുസരിച്ച് ദിവസേന സർവീസ് നടത്താനും സാധ്യതയുണ്ട്. കരിപ്പൂരിൽ നിന്ന് ആഭ്യന്തര സർവീസുകൾ കൂടുന്നത് മലബാറിലെ ദീർഘദൂര യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് നൽകുന്നത്.
Also Read: 'സ്പീക്കറുടെ മറുപടി വിടവാങ്ങൽ പ്രസംഗം പോലെ'; 4 വർഷം നടത്തിയത് ധൂർത്തും അഴിമതിയുമെന്ന് ചെന്നിത്തല
കരിപ്പൂരിൽ നിന്ന് മുംബൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്ക് ഇൻഡിഗോയും എയർ ഇന്ത്യയും സർവീസ് നടത്തുന്നുണ്ട്. അതേസമയം വിമാനാപകടത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന വലിയ വിമാനങ്ങൾ അടുത്തവർഷം ആദ്യവാരം കരിപ്പൂരിൽ തിരിച്ചെത്തുമെന്നാണ് സൂചന. ഇതോടെ കരിപ്പൂർ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്നാണ് എയർപോർട്ട് അധികൃതരും മറ്റും കരുതുന്നത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ