മലപ്പുറം: മലപ്പുറം ജില്ലാ കലോത്സവത്തിനിടെ മൊബൈലില്‍ വീഡിയോ പകര്‍ത്തിയ വിധി കര്‍ത്താവ് കരിമ്പട്ടികയില്‍. വിധികര്‍ത്താവിന് അയോഗ്യത കല്‍പ്പിക്കാന്‍ സംഘാടകര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഹൈസ്‌കൂള്‍ ചവിട്ടുനാടക മത്സര വിധികര്‍ത്താവായിരുന്ന എറണാകുളം സ്വദേശിക്കെതിരെയാണ് നടപടി. തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വേദിയില്‍ ഹൈസ്‌കൂള്‍ ചവിട്ട്നാടക മത്സരത്തിനിടെയായിരുന്നു മൂന്ന് വിധി കര്‍ത്താക്കളിലൊരാള്‍ മത്സരം മൊബൈലില്‍ പകര്‍ത്തിയത്. ഇതു രക്ഷിതാക്കള്‍ വീഡിയോയെടുക്കുകയും സംഘാടക സമിതിക്ക് പരാതി നല്‍കുകയും ചെയ്തു.
സംഘാടകര്‍ ഏറെ പാടുപെട്ടാണ് രക്ഷിതാക്കളേയും വിദ്യാര്‍ത്ഥികളേയും നിയന്ത്രിച്ചത്. ഹൈസ്‌കൂള്‍ മത്സരത്തിന് ശേഷം പ്രോഗ്രാം കമ്മിറ്റിയിലേക്ക് പോയ വിധികര്‍ത്താവ് ഹയര്‍ സെക്കന്‍ഡറി മത്സരത്തിനായി വേദിയിലേക്ക് വരുന്നതിനിടെ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും പ്രതിഷേധവും അരങ്ങേറിയിരുന്നു. പൊതവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച പട്ടികയിലുള്‍പ്പെടുന്നയാളായിരുന്നു വിധി കര്‍ത്താവ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ കലോത്സവങ്ങളുടെ വിധികര്‍ത്താവാകുന്നതിന് വിലക്ക് വരും. ഇതിനുള്ള റിപ്പോര്‍ട്ട് കൈമാറിയതായി ജില്ലാ കലോത്സവ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കതിരെ നടപടി
മിനിപമ്പയിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തതും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ എഫ്എസ്എസ്എഐ രജിസ്‌ട്രേഷൻ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ) എടുക്കാത്തതുമായ കടകൾക്കതിരെ ജില്ലാ സപ്ലൈ ഓഫീസർക്ക് നടപടിക്ക് ശുപാർശ നൽകി. പൊന്നാനി സപ്ലൈ ഓഫീസർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മിനി പമ്പയിലെ കടകളിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെയും വില വിവര പട്ടിക പ്രദർശിപ്പിക്കാതെയും പ്രവർത്തിച്ച മൂന്ന് കടകൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.