രാത്രി ഏഴ് മണി മുതൽ പുലർച്ചെ നാലു മണിവരെയാണ് അപൂർവ പ്രതിഭാസം പുഴയിൽ കാണാൻ സാധിക്കുക. വൈകുന്നേരം സ്ഥലത്തെത്തുന്ന ജനക്കൂട്ടം രാത്രിവൈകിയാണ് മടങ്ങുന്നത്. വിവിധ ദേശങ്ങളിൽനിന്ന് ആളുകൾ ഒഴുകിയെത്തുന്നതോടെ പ്രദേശവാസികൾക്കും ആവേശമായി. സഞ്ചാരികൾക്ക് എല്ലാവിധ പിന്തുണയും പ്രദേശവാസികൾ നൽകുന്നുണ്ട്. ചിലർ സ്ഥലത്തു ചെറിയ കച്ചവടങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അതേസമയം ആളുകൾ കൂടുതൽ എത്തി വെള്ളം കലക്കുന്നത് മൂലം കവര് പൂർണമായി ദൃശ്യമാകുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
എത്ര നാൾ കവര് നീണ്ടുനിൽക്കുമെന്നു നാട്ടുകാർക്കും അറിവില്ല. അടുത്ത വർഷവും സമാനമായ രീതിയിൽ കവര് പ്രത്യക്ഷപ്പെടുമോ എന്നു നാട്ടുകാർ ചോദിക്കുന്നു. ബയോലൂമിനസെൻസ് എന്ന പ്രതിഭാസമാണ് കവര് എന്ന് അറിയപ്പെടുന്നത്. ബാക്ടീരിയ, ആൽഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികൾ പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെൻസ്. പ്രകാശത്തിനൊപ്പം ചൂട് പുറപ്പെടുവിക്കാത്തതിനാൽ ഇതിനെ തണുത്ത വെളിച്ചമെന്നാണ് വിശേഷിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിലും സമാന പ്രതിഭാസം ദൃശ്യമാകാറുണ്ട്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News