മലപ്പുറം: ഫേസ്ബുക്കിലൂടെ വാക്പോര് തുടർന്ന് മുൻ മന്ത്രിമാരായ കെ ടി ജലീലും പി കെ അബ്ദുറബ്ബും. കയറികിടക്കാൻ കൂടു പോലുമില്ലാതെ മൈദ പശക്കു വേണ്ടി പോലും കടിപിടികൂടുന്ന ചില വളർത്തുമൃഗങ്ങളുമുണ്ടെന്ന അബ്ദുറബ്ബിന്റെ പരാമർശത്തിന് മറുപടിയുമായാണ് ഇടത് എംഎൽഎ കൂടിയായ കെ ടി ജലീൽ രംഗത്ത് വന്നത്. തലയിൽ ആൾതാമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടക്കാൻ ഒരു കൂടുണ്ടായിട്ട് എന്താ കാര്യമെന്ന് അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ജലീൽ ചോദിച്ചു. എം എ യുസഫലിക്കെതിരെ യുഡിഎഫ് നേതാക്കൾ രംഗത്ത് വന്നതിന് പിന്നാലെയാണ് കെ ടി ജലീലും അബ്ദുറബ്ബും സോഷ്യൽ മീഡിയയിലൂടെ വാക് പോര് ആരംഭിച്ചത്. ലീഗ് നേതാവ് കെ എം ഷാജി ഉൾപ്പെടെയുള്ളവർ യൂസഫലിയെ വിമർശിച്ചെങ്കിലും അതിനെ തള്ളി സാദിഖലി തങ്ങൾ രംഗത്ത് വന്ന വാർത്ത കെ ടി ജലീൽ പങ്കുവെച്ചതാണ് നിലവിലെ വാക്പോരിന്റെ തുടക്കം.
Also Read : രാഹുലിനെ തൊട്ടപ്പോൾ പൊള്ളി കോൺഗ്രസ്; കഴിഞ്ഞകാല സമരങ്ങളിൽ കോൺഗ്രസിന്റെ സ്ഥാനം
"ആർക്കെങ്കിലും വിൽക്കാനും വിലക്കെടുക്കാനും മുസ്ലിംലീഗ് വാണിയങ്കുളം ചന്തയിലെ നാൽക്കാലിയല്ലെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതിൻ്റെ പച്ച മലയാളത്തിലുള്ള അർത്ഥം. അത് ചെലര്ക്ക് തിരിം. ചെലര്ക്ക് തിരീല" എന് കുറിപ്പോടെയായിരുന്നു കെടി ജലീൽ സാദിഖലി തങ്ങൾ "യൂസഫലി ആദരണീയനായ വ്യക്തി" എന്ന് പറഞ്ഞ വാർത്ത പങ്കുവെച്ചത്.
കെടി ജലീലിന്റെ ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു പികെ അബ്ദുറബ്ബിന്റെ മറുപടി പോസ്റ്റ്. "കയറിക്കിടക്കാൻ കൂടു പോലുമില്ലാതെ, അങ്ങാടികളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദ പശക്കു വേണ്ടി പോലും കടിപിടികൂടുന്ന ചില വളർത്തുമൃഗങ്ങളുമുണ്ട്...! അവയെയോർത്ത് സഹതാപം മാത്രം. ചെലോൽക്ക് തിരിം, ചെലോൽക്ക് തിരീല." എന്നായിരുന്നു അബ്ദുറബ്ബ് കുറിച്ചത്.
Also Read: 'ഇഡി'ക്കൂട്ടിൽ കുടുങ്ങുമോ രാഹുൽ? 'മൊഴി വിശ്വാസയോഗ്യമല്ല'; പ്രതിഷേധവുമായി കോൺഗ്രസ്
ഇതിന് മറുപടിയുമായെത്തിയെ കെടി തലയിൽ ആൾതാമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടൻ കൂടുണ്ടായിട്ടുണ്ട് എന്താ കാര്യമെന്നാണ് ചോദിച്ചത്. "ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ 'ഗംഗ' എന്ന് പേരിട്ട ഒദ്യോഗിക വസതിയിൽ താമസിച്ചാൽ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിൻ്റെ പേര് മാറ്റിയത്. തലയിൽ ആൾതാമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടക്കാൻ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം?" കെ ടി ജലീൽ ചോദിച്ചു.
Also Read : രാഹുലിനെ തൊട്ടപ്പോൾ പൊള്ളി കോൺഗ്രസ്; കഴിഞ്ഞകാല സമരങ്ങളിൽ കോൺഗ്രസിന്റെ സ്ഥാനം
"ആർക്കെങ്കിലും വിൽക്കാനും വിലക്കെടുക്കാനും മുസ്ലിംലീഗ് വാണിയങ്കുളം ചന്തയിലെ നാൽക്കാലിയല്ലെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതിൻ്റെ പച്ച മലയാളത്തിലുള്ള അർത്ഥം. അത് ചെലര്ക്ക് തിരിം. ചെലര്ക്ക് തിരീല" എന് കുറിപ്പോടെയായിരുന്നു കെടി ജലീൽ സാദിഖലി തങ്ങൾ "യൂസഫലി ആദരണീയനായ വ്യക്തി" എന്ന് പറഞ്ഞ വാർത്ത പങ്കുവെച്ചത്.
കെടി ജലീലിന്റെ ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു പികെ അബ്ദുറബ്ബിന്റെ മറുപടി പോസ്റ്റ്. "കയറിക്കിടക്കാൻ കൂടു പോലുമില്ലാതെ, അങ്ങാടികളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദ പശക്കു വേണ്ടി പോലും കടിപിടികൂടുന്ന ചില വളർത്തുമൃഗങ്ങളുമുണ്ട്...! അവയെയോർത്ത് സഹതാപം മാത്രം. ചെലോൽക്ക് തിരിം, ചെലോൽക്ക് തിരീല." എന്നായിരുന്നു അബ്ദുറബ്ബ് കുറിച്ചത്.
Also Read: 'ഇഡി'ക്കൂട്ടിൽ കുടുങ്ങുമോ രാഹുൽ? 'മൊഴി വിശ്വാസയോഗ്യമല്ല'; പ്രതിഷേധവുമായി കോൺഗ്രസ്
ഇതിന് മറുപടിയുമായെത്തിയെ കെടി തലയിൽ ആൾതാമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടൻ കൂടുണ്ടായിട്ടുണ്ട് എന്താ കാര്യമെന്നാണ് ചോദിച്ചത്. "ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ 'ഗംഗ' എന്ന് പേരിട്ട ഒദ്യോഗിക വസതിയിൽ താമസിച്ചാൽ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിൻ്റെ പേര് മാറ്റിയത്. തലയിൽ ആൾതാമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടക്കാൻ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം?" കെ ടി ജലീൽ ചോദിച്ചു.