മലപ്പുറം: കൊവിഡ് രോഗം സംസ്ഥാനത്ത് പൂർണമായും പടർന്നു പിടിച്ചതോടെ നിരവധി മേഖലകളാണ് ഇതിനകം പ്രതിസന്ധിയിലായത്. ഇതിൽ വളരെയേറെ പ്രതിസന്ധി നേരിട്ടിരുന്ന ഒരു വിഭാഗമാണ് ചുമരെഴുത്ത് കലാകാരന്മാർ. പ്രതിസന്ധികൾക്കിടയിൽ ചുമരെഴുത്ത് കലാകാരന്മാർക്ക് ആശ്വാസമേകിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് കടന്നു വരുന്നത്. പഴയ ജീവിതം തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് മലപ്പുറം തിരൂരിൽ ഒരു കൂട്ടം ചുമരെഴുത്ത് കലാകാരന്മാർ.
Also Read: രാത്രികാലങ്ങളില്‍ വീടുകള്‍ക്ക് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തല്ലി തകര്‍ക്കും, നഗ്നത പ്രദര്‍ശനം... നാടിനെ ഭീതിയിലാഴ്ത്തിയത് 60കാരന്, ഒടുവില്‍ കുടുങ്ങി
തെരഞ്ഞെടുപ്പ് കാലം ഫ്ലക്സ് ബോർഡുകൾക്കും നിരോധനം ഏർപ്പെടുത്തിയത് ഇവർക്ക് കൂടുതൽ ആശ്വാസമാണ് നൽകുന്നത്. ഈ ഒരു സാഹചര്യത്തിൽ ഇടതും വലതും ഒന്നും നോക്കാതെ രാഷ്ട്രീയം മനസ്സിൽ മാത്രം വച്ചുകൊണ്ടാണ് ഓരോ കലാകാരനും ചുമരിൽ എഴുതുന്നത്. രാവോ പകലോ ഇല്ലാതെ കിട്ടിയ ജോലി വളരെ മികച്ച രീതിയിൽ ഭംഗി കുട്ടി വേഗം പണി തീർത്ത് കൊണ്ട് അടുത്ത പണി പിടിക്കാനുള്ള തിരക്കിലാണിവര്‍. വലിയ ആവേശത്തോടെയും ആത്മവിശ്വാസത്തോടും കൂടിയാണ് ഓരോ ചുമരെഴുത്തും പൂർത്തിയാക്കുന്നത്. അതേസമയം ചുമരെഴുത്ത് സജീവമായതോടെ ഇപ്പോൾ ചുമരെഴുത്ത്ക്കാരെയും ലഭിക്കാനില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: രാത്രികാലങ്ങളില്‍ വീടുകള്‍ക്ക് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തല്ലി തകര്‍ക്കും, നഗ്നത പ്രദര്‍ശനം... നാടിനെ ഭീതിയിലാഴ്ത്തിയത് 60കാരന്, ഒടുവില്‍ കുടുങ്ങി
തെരഞ്ഞെടുപ്പ് കാലം ഫ്ലക്സ് ബോർഡുകൾക്കും നിരോധനം ഏർപ്പെടുത്തിയത് ഇവർക്ക് കൂടുതൽ ആശ്വാസമാണ് നൽകുന്നത്. ഈ ഒരു സാഹചര്യത്തിൽ ഇടതും വലതും ഒന്നും നോക്കാതെ രാഷ്ട്രീയം മനസ്സിൽ മാത്രം വച്ചുകൊണ്ടാണ് ഓരോ കലാകാരനും ചുമരിൽ എഴുതുന്നത്. രാവോ പകലോ ഇല്ലാതെ കിട്ടിയ ജോലി വളരെ മികച്ച രീതിയിൽ ഭംഗി കുട്ടി വേഗം പണി തീർത്ത് കൊണ്ട് അടുത്ത പണി പിടിക്കാനുള്ള തിരക്കിലാണിവര്‍. വലിയ ആവേശത്തോടെയും ആത്മവിശ്വാസത്തോടും കൂടിയാണ് ഓരോ ചുമരെഴുത്തും പൂർത്തിയാക്കുന്നത്. അതേസമയം ചുമരെഴുത്ത് സജീവമായതോടെ ഇപ്പോൾ ചുമരെഴുത്ത്ക്കാരെയും ലഭിക്കാനില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ