മലപ്പുറം: രേഖകളില്ലാത്ത 19 ലക്ഷത്തോളം രൂപയുമായി മഹാരാഷ്ട്ര സ്വദേശികളായ മൂന്ന് പേർ മലപ്പുറം ചങ്ങരംകുളത്ത് പിടിയിൽ. സംഘം കുടുങ്ങിയത് മലപ്പുറം, പാലക്കാട് ജില്ലാ അതിർത്തിയിൽ നിന്ന്. 18,80000 രൂപയുമായാണ് മഹാരാഷ്ട്ര സ്വദേശികളായ ശങ്കർ, പ്രവീൺ, സന്തോഷ് എന്നിവരെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്. വർഷങ്ങളായി എടപ്പാളിൽ താമസിക്കുന്നവരാണ് ഇവർ. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ നീലിയാട് നിന്ന് വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. ഡാൻസാഫിന്റെ സഹായത്തോടെ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
നാട്ടിൽ വിൽപന നടത്തുന്നതിനേക്കാൾ ഗ്രാമിന് 50രൂപയിലധികം ബെംഗളൂരുവിലെ വിൽപന ശാലകളിൽ ലഭിക്കുന്നതായാണ് വിവരം. ഇതിനാൽ തന്നെ കള്ളക്കടത്ത് സ്വർണം പരമാവധി ബെംഗളൂരുവിലെത്താക്കാനാണു സംഘങ്ങൾ ശ്രമിക്കാറുള്ളത്. പക്ഷെ പിടിക്കപ്പെട്ടാൽ സ്വർണം മുഴുവൻ നഷ്ടപ്പെടുമെന്നതിന് പുറമെ കേസിനു പിറകേയും പോകേണ്ടിവരുമെന്നതിനാൽ പലപ്പോഴും ചില ഇടനിലക്കാർ വഴിയും ഇത്തരത്തിൽ വിൽപനകൾ നടത്താറുണ്ട്. ഇടനിലക്കാർക്ക് ബിസിനസ്സിന്റെ ലാഭത്തിൽനിന്നും ഒരു വിഹിതം കൈമാറലാണ് പതിവ്.
Read Latest Local News and Malayalam News
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം