ആപ്പ്ജില്ല

വാട്സ്ആപ്പിൽ 7 മാസത്തോളം ചാറ്റിങ്, അനഘ വാങ്ങിച്ചെത്തിയത് 3 ലക്ഷം രൂപ, വിവാഹം ചെയ്യാൻ നേരിൽ കണ്ടപ്പോൾ അനഘ മുഹമ്മദ് അദ്നാനായി

പ്രണയമായി മാറിയ യുവാവ് ഈ കുട്ടിയെ വിവാഹം കഴിക്കുന്നതിനും നേരിട്ട് ഒന്ന് കാണുന്നതിനുമായി എട്ടു തവണയോളം പെരിന്തല്‍മണ്ണ പോകുകയുണ്ടായി. വിവാഹം കഴിക്കാന്‍ പോകുന്ന ഈ സ്ത്രീയെ കാണുന്നതിനായി ഇയാളുടെ സഹോദരിമാരെ വരെ പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുപോയിരുന്നു.

Curated byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 17 Jan 2023, 12:47 pm
മലപ്പുറം: യുവാവ് യുവതിയായി ചമഞ്ഞ് പുതിയ നമ്പറില്‍ വാട്‌സ്ആപ്പ് എടുത്ത് പ്രണയം നടിച്ച് മറ്റൊരു യുവാവിനെ കെണിയില്‍ വീഴ്ത്തി തട്ടിയെടുത്തത് മൂന്നു ലക്ഷത്തോളം രൂപ. മുഹമ്മദ് അദ്‌നാന്‍ വാട്‌സ്ആപ്പില്‍ അനഘയായി മാറിയാണ് തട്ടിപ്പ് നടത്തിയത്. വാട്‌സാപ്പിലൂടെ പരിചയപ്പെട്ട മലപ്പുറം അരിയല്ലൂര്‍ സദേശിയായ യുവാവിനോടു താന്‍ വിവാഹമോചിതയായ സ്ത്രീയാണെന്ന് പറഞ്ഞു ആദ്യം വിശ്വസിപ്പിച്ചു. പിന്നീട് സൗഹൃദത്തിലായി. എല്ലാ വിഷമങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്ന രീതിയില്‍ അഭിനയിച്ചു.
Samayam Malayalam malappuram native arrested for extorting rs 3 lakh from a young man
വാട്സ്ആപ്പിൽ 7 മാസത്തോളം ചാറ്റിങ്, അനഘ വാങ്ങിച്ചെത്തിയത് 3 ലക്ഷം രൂപ, വിവാഹം ചെയ്യാൻ നേരിൽ കണ്ടപ്പോൾ അനഘ മുഹമ്മദ് അദ്നാനായി


​മുഹമ്മദ് അദ്‌നാൻ അനഘയായി


പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് അദ്‌നാനാണ അനഘയെന്ന പേരു പറഞ്ഞ് ഇത്തരത്തില്‍ അഭിനയിച്ച് പണം തട്ടിയത്. പ്രതിയെ ഇന്നലെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ഏഴു മാസങ്ങള്‍ക്കു മുമ്പാണ് അരിയല്ലൂര്‍ സ്വദേശി അനഘ എന്ന് പേരുള്ള പെണ്‍കുട്ടിയാണെന്നും അവരുടെ അമ്മ അസുഖബാധിതയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ടാണ് പൈസ തട്ടിയെടുത്തത്. മുഹമ്മദ് അദ്‌നാന്‍ എന്ന പേരുള്ള യുവാവാണ് തട്ടിപ്പ് നടത്തിയത്.

​ഫോട്ടോ അയച്ചത് മറ്റൊരു പെൺകുട്ടിയുടേത്


ഒരേസമയം അനഘ എന്ന പെണ്‍കുട്ടിയായും പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ് അദ്‌നാന്‍ എന്നിങ്ങനെ രണ്ടുപേരായി പ്രതി ഒരേസമയം അഭിനയിച്ചു. പെണ്‍കുട്ടി ഒരിക്കലും നോര്‍മല്‍ കോള്‍ വിളിക്കുകയോ വോയ്‌സ് ചാറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഇയാള്‍ പരാതിക്കാരന് അയച്ചു നല്‍കുകയായിരുന്നു.

​എട്ട് തവണ പെരിന്തൽമണ്ണയിലെത്തി


പ്രണയമായി മാറിയ യുവാവ് ഈ കുട്ടിയെ വിവാഹം കഴിക്കുന്നതിനും നേരിട്ട് ഒന്ന് കാണുന്നതിനുമായി എട്ടു തവണയോളം പെരിന്തല്‍മണ്ണ പോകുകയുണ്ടായി. വിവാഹം കഴിക്കാന്‍ പോകുന്ന ഈ സ്ത്രീയെ കാണുന്നതിനായി ഇയാളുടെ സഹോദരിമാരെ വരെ പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്നാണ് ചതിയില്‍പ്പെട്ടോ എന്നുള്ള സംശയത്തിന്റെ പേരില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിനു പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെരിന്തല്‍മണ്ണ സ്വദേശിയാണ് എന്ന് മനസ്സിലാവുകയും ചെയ്തു.

പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ അജീഷ് കെ ജോണ്‍, ജയദേവന്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ മുജീബ്, വിബീഷ്, രഞ്ജിത്ത് എന്നിവരും ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ സമാനമായ കേസുകള്‍ പലയിടങ്ങളില്‍ ചെയ്തതായും ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇനിയും പരാതികള്‍ വരാന്‍ സാധ്യത ഉണ്ടെന്നു പോലീസ് അറിയിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്