മലപ്പുറം: പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ഒരേ സമയം റാങ്ക് ലിസ്റ്റിൽ ഇടം നേടി അമ്മയും മകനും. മലപ്പുറം അരീക്കോട് സ്വദേശി ഒട്ടുപ്പാറ ബിന്ദുവും മകൻ വിവേകുമാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എൽ ജി എസ് റാങ്ക് ലിസിറ്റിൽ മലപ്പുറം ജില്ലയിൽ നിന്ന് ബിന്ദുവിന് 92ാം റാങ്കും, എൽ ഡി സിയിൽ മകൻ വിവേകിന് 38ാം റാങ്കുമാണ് ലഭിച്ചത്. ബിന്ദു പതിനൊന്ന് വർഷമായി അരീക്കോട് മാതക്കോട് അംഗൻവാടി ടീച്ചറായി ജോലി ചെയ്ത് വരികയാണ്. 2019-20 വർഷത്തെ മികച്ച അംഗനവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡും ബിന്ദുവിന് ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിലെ റാങ്ക് പട്ടികയിലും ഇടം നേടിയത്.
Also Read : ആഷിക് തിരിച്ച് യുഎഇയിലെത്തി; വാട്സാപ്പിലൂടെ വിളിച്ച് പോലീസ്, സ്വർണക്കടത്ത് തന്നെയെന്ന് നിഗമനം
കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ രണ്ട് തവണ ബിന്ദു എൽ ഡി സിയും, എൽ ജി സ് പരീക്ഷയും എഴുതിയിരുന്നു. ഇതിൽ അവസാനം എഴുതിയ എൽ ജി എസ് പരീക്ഷയുടെ റാങ്ക് പട്ടികയിലാണ് ഇവർ ഇടം നേടിയത്. സർക്കാർ ജോലി നേടുക എന്ന ലക്ഷ്യമാണ് തന്നെ നാൽപ്പത്തിയൊന്നാം വയസിൽ റാങ്ക് പട്ടികയിൽ എത്തിച്ചതെന്ന് ബിന്ദു പറഞ്ഞു. അമ്മയും മകനും അരീക്കോട്ടെ പി എസ് സി സെന്‍ററിൽ നിന്ന് പരിശീലനം നേടി വരികയായിരുന്നു.
ഐ സി ഡി സി സൂപ്രണ്ട് പരീക്ഷയും ബിന്ദു എഴുതിയിട്ടുണ്ട്. ഇതിലും റാങ്ക് ലിസ്റ്റിൽ ഇടം നേടാൻ കഴിയുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. അമ്മയെയും അച്ഛനെയും പോലെ മകൻ വിവേകിനും ലക്ഷ്യം സർക്കാർ ജോലി തന്നെയായിരുന്നു. തുടർന്ന് അമ്മയുടെ നിർദ്ദേശത്തെ തുടർന്ന് പരീക്ഷക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയായിരുന്നു. രണ്ടര വർഷത്തെ കഠിന ശ്രമം നടത്തി അവസാനം കഴിഞ്ഞ എൽ ഡി സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു.
Also Read : മനോരമയെ കൊന്നത് ഇതര സംസ്ഥാന തൊഴിലാളിയോ? 'രണ്ടു തല്ലുകൊടുത്തെന്ന്' ആദം പറഞ്ഞതായി മൊഴി; മതൃദേഹം കണ്ടെത്തിയത് കിണറ്റിൽ
അമ്മയാണ് തൻറെ ഈ നേട്ടത്തിന് കാരണം എന്ന് വിവേക് പറഞ്ഞു. ഒന്നാം പരിശ്രമത്തിൽ തന്നെ റാങ്ക് പട്ടികയിൽ ഇടം നേടാൻ കഴിയും എന്ന് കരുതിയിരുന്നില്ല. അത് കൊണ്ട് തന്നെ എൽ ഡി സി പരീക്ഷ വിജയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും വിവേക് പറയുന്നു.
റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചപ്പോൾ രണ്ട് പേർക്കും ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞത് കുടുംബത്തിനും ഇരട്ടി മധുരമാണ് നൽകുന്നതെന്ന് ഇരുവരും പറഞ്ഞു. എടപ്പാൾ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരനായ ചന്ദ്രനാണ് ബിന്ദുവിന്‍റെ ഭർത്താവ്. ഹൃദ്യ എന്ന ഒരു മകൾ കൂടി ദമ്പതികൾക്കുണ്ട്.
Also Read : ആഷിക് തിരിച്ച് യുഎഇയിലെത്തി; വാട്സാപ്പിലൂടെ വിളിച്ച് പോലീസ്, സ്വർണക്കടത്ത് തന്നെയെന്ന് നിഗമനം
കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ രണ്ട് തവണ ബിന്ദു എൽ ഡി സിയും, എൽ ജി സ് പരീക്ഷയും എഴുതിയിരുന്നു. ഇതിൽ അവസാനം എഴുതിയ എൽ ജി എസ് പരീക്ഷയുടെ റാങ്ക് പട്ടികയിലാണ് ഇവർ ഇടം നേടിയത്. സർക്കാർ ജോലി നേടുക എന്ന ലക്ഷ്യമാണ് തന്നെ നാൽപ്പത്തിയൊന്നാം വയസിൽ റാങ്ക് പട്ടികയിൽ എത്തിച്ചതെന്ന് ബിന്ദു പറഞ്ഞു. അമ്മയും മകനും അരീക്കോട്ടെ പി എസ് സി സെന്‍ററിൽ നിന്ന് പരിശീലനം നേടി വരികയായിരുന്നു.
ഐ സി ഡി സി സൂപ്രണ്ട് പരീക്ഷയും ബിന്ദു എഴുതിയിട്ടുണ്ട്. ഇതിലും റാങ്ക് ലിസ്റ്റിൽ ഇടം നേടാൻ കഴിയുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. അമ്മയെയും അച്ഛനെയും പോലെ മകൻ വിവേകിനും ലക്ഷ്യം സർക്കാർ ജോലി തന്നെയായിരുന്നു. തുടർന്ന് അമ്മയുടെ നിർദ്ദേശത്തെ തുടർന്ന് പരീക്ഷക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയായിരുന്നു. രണ്ടര വർഷത്തെ കഠിന ശ്രമം നടത്തി അവസാനം കഴിഞ്ഞ എൽ ഡി സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു.
Also Read : മനോരമയെ കൊന്നത് ഇതര സംസ്ഥാന തൊഴിലാളിയോ? 'രണ്ടു തല്ലുകൊടുത്തെന്ന്' ആദം പറഞ്ഞതായി മൊഴി; മതൃദേഹം കണ്ടെത്തിയത് കിണറ്റിൽ
അമ്മയാണ് തൻറെ ഈ നേട്ടത്തിന് കാരണം എന്ന് വിവേക് പറഞ്ഞു. ഒന്നാം പരിശ്രമത്തിൽ തന്നെ റാങ്ക് പട്ടികയിൽ ഇടം നേടാൻ കഴിയും എന്ന് കരുതിയിരുന്നില്ല. അത് കൊണ്ട് തന്നെ എൽ ഡി സി പരീക്ഷ വിജയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും വിവേക് പറയുന്നു.
റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചപ്പോൾ രണ്ട് പേർക്കും ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞത് കുടുംബത്തിനും ഇരട്ടി മധുരമാണ് നൽകുന്നതെന്ന് ഇരുവരും പറഞ്ഞു. എടപ്പാൾ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരനായ ചന്ദ്രനാണ് ബിന്ദുവിന്‍റെ ഭർത്താവ്. ഹൃദ്യ എന്ന ഒരു മകൾ കൂടി ദമ്പതികൾക്കുണ്ട്.