ആപ്പ്ജില്ല

യുവാവിനെ ക്രൂരമായി മർദിച്ച സംഭവം: പൊന്നാനി എസ്ഐക്കെതിരെ നടപടി, താനൂർ കൺട്രോൾ റൂമിലേക്ക് സ്ഥലംമാറ്റി

മലപ്പുറം താനൂരിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊന്നാനി എസ്ഐക്കെതിരെ നടപടി. പൊന്നാനി എസ്ഐ ബോബിച്ചനെ താനൂർ കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റിയെന്ന് ജില്ലാ പോലീസ് മേധാവി.

Lipi 2 Nov 2020, 10:08 pm
മലപ്പുറം: യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പൊന്നാനി എസ്ഐ ബോബിച്ചനെ താനൂർ കൺട്രോൾ റൂമിലേക്ക് സ്ഥലംമാറ്റി. ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം ആണ് എസ്ഐക്കെതിരെ നടപടി സ്വീകരിച്ചത്. നേരത്തെ ഇതേ സംഭവത്തിൽ തിരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു.
Samayam Malayalam Ponnani Police
പൊന്നാനി പോലീസ് സ്റ്റേഷൻ


Also Read: കവളപ്പാറയിലും പാതാറിലും കാരണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശമേകി മുസ്ലീം ലീഗ്; പ്രഖ്യാപിച്ച പദ്ധതികളോരോന്നും യാഥാര്‍ത്ഥ്യത്തിലേക്ക്

കഴിഞ്ഞ ദിവസം തിരൂരിൽ നജ്മുദ്ദീൻ എന്ന യുവാവിനെ രണ്ട് പോലീസുകാർ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. പോലീസ് സ്റ്റേഷൻ്റെ പരിസരത്തുള്ള ക്വാർട്ടേഴ്സിൽ വെച്ചായിരുന്നു സംഭവം. മർദനത്തിൽ ശരീരത്തിൽ മുറിവേറ്റ നജ്മുദ്ദീൻ ആശുപത്രിയിൽ ചികിത്സ തേടി. പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നജ്മുദ്ദീനെ തിരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തിയാണ് കൂട്ടിക്കൊണ്ടുപോയത്. സംഭവം വിവാദമായതോടെയാണ് പോലീസ് മേധാവിയുടെ ഇടപെടൽ.

Also Read: ഡോ. ഫസല്‍ ഗഫൂര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു, സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാനും എന്‍ അബ്ദുള്‍ ജബ്ബാറും പടിക്ക് പുറത്ത്, എംഇഎസില്‍ ഭിന്നത

നേരത്തെ തിരൂർ പോലീസ് സ്റ്റേഷനിലെ അനീഷ് പീറ്റർ എന്ന ഉദ്യോഗസ്ഥനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊന്നാനി എസ്ഐ ബോബിച്ചനെതിരെ നടപടി സ്വീകരിച്ചത്.


മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്