മലപ്പുറം: ഉറ്റവരും ഉടയവരും ഉണ്ടായിട്ടും തിരിഞ്ഞുനോക്കിയില്ല. മെഹര്ബാന് അവസാന നാളുകളില്‍ അനുഭവിച്ചത് കൊടിയ യാതന. എടപ്പാള്‍ ഗ്രാമ പഞ്ചായത്തില്‍ പഴയ ബ്ലോക്കിന് സമീപം നീലംകടവ് മെഹര്ബാന് (50) ആണ് എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ നരകയാതന അനുഭവിച്ച് മരണത്തിന് കീഴടങ്ങിയത്.
ഉറ്റവരും ഉടയവരും നോക്കാത്തതിനാല്‍ തിരിച്ചുവരാനാകാത്ത ലോകത്തേക്ക് കടന്ന് പോയ മെഹര്ബാന് അവസാന നാളുകളില്‍ അനുഭവിച്ചത് കൊടിയ യാതനയാണ്. എടപ്പാള്‍ ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ആവുന്നതെല്ലാം ചെയ്തിട്ടും കൂടപ്പിറപ്പുകള്‍ മുഖം മറച്ച് നിന്നപ്പോള്‍ മെഹര്‍ബാന്റെ വേദനകള്‍ക്ക് അറുതിയായില്ല. മാതാപിതാക്കളുടെ മരണശേഷം മെഹര്ബാന് രോഗം ബാധിച്ചതോടെ സഹോദരങ്ങള്‍ കൈയ്യൊഴിയുകയായിരുന്നു. പഞ്ചായത്ത് നിര്‍മിച്ച് നല്കിയ വീട്ടിലായിരുന്നു മെഹർബാന്റെ താമസം.
Also Read: വടകര ദേശീയപാതയിൽ ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റില്‍
മാതാപിതാക്കള്‍ മരിച്ച ശേഷം സഹോദരങ്ങള്‍ വീട് പൂട്ടി ഇവരെ പുറത്താക്കി. ഇത്
ശ്രദ്ധയില്‍പ്പെട്ട പൊന്നാനി പോലീസ് ഇടപെട്ടാണ് മെഹർബാന് വീട്ടില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയത്. ഇതിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് പി.പി ബിജോയ് പഞ്ചായത്തംഗം വി.കെ.എ മജീദ് എന്നിവര്‍ ചേര്‍ന്നാണ് ഇവര്‍ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയത്. നേരത്തെ കാലിനുണ്ടായ പരിക്കിന് ചികിത്സ നൽകിയിരുന്നു. എന്നാൽ, ഏറെ ബുദ്ധിമുട്ടുകൾക്കൊടുവിൽ കഴിഞ്ഞ ദിവസം രാവിലെ അയല്‍വാസികൾ ഇവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.