മലപ്പുറം: പെയ്ന്‍ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന്‍റെ പേരില്‍ വ്യാജ രസീതുണ്ടാക്കി പണ പിരിവ് നടത്തിയ പ്രതി പിടിയില്‍. മഞ്ചേരി ശാന്തിഗ്രാമില്‍ വാടകക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷാജി എന്നയാളെയാണ്
മഞ്ചേരി എസ് ഐ ഉമ്മര്‍ മേമന അറസ്റ്റ് ചെയ്തത്.
മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് പി.ആര്‍ രമ റിമാന്റ് ചെയ്തു. നേരത്തെ പെയ്ന്‍ ആന്റ് പാലിയേറ്റീവില്‍ വളണ്ടിയറായി ഏതാനം ദിവസം സേവനമനുഷ്ഠിച്ച ഷാജി ഇക്കഴിഞ്ഞ ദിവസം വ്യാജ രസീതുമായി പിരിവു നടത്തുന്നതിനിടെയാണ് പിടിയിലായത്. സംശയം തോന്നിയ ഒരു ഡോക്ടറാണ് പാലിയേറ്റീവ് അധികൃതരെ വിവരമറിയിച്ചത്. ഇവരുടെ പരാതി പ്രകാരം മഞ്ചേരി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മഞ്ചേരി എസ് ഐ ഉമ്മര്‍ മേമന അറസ്റ്റ് ചെയ്തത്.
മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് പി.ആര്‍ രമ റിമാന്റ് ചെയ്തു. നേരത്തെ പെയ്ന്‍ ആന്റ് പാലിയേറ്റീവില്‍ വളണ്ടിയറായി ഏതാനം ദിവസം സേവനമനുഷ്ഠിച്ച ഷാജി ഇക്കഴിഞ്ഞ ദിവസം വ്യാജ രസീതുമായി പിരിവു നടത്തുന്നതിനിടെയാണ് പിടിയിലായത്. സംശയം തോന്നിയ ഒരു ഡോക്ടറാണ് പാലിയേറ്റീവ് അധികൃതരെ വിവരമറിയിച്ചത്. ഇവരുടെ പരാതി പ്രകാരം മഞ്ചേരി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.