ഞായറാഴ്ച നിയന്ത്രണങ്ങൾക്കിടെ മദ്യവിൽപ്പന! 25 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ പൊക്കി, വീഡിയോ കാണാം
അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം തിരുവാലിയിലാണ് സംഭവം. 25 ലിറ്റർ വിദേശമദ്യമാണ് പിടിച്ചെടുത്തത്.
ഹൈലൈറ്റ്:
- വിദേശമദ്യവുമായി യുവാവ് പിടിയിൽ.
- 25 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്.
- മലപ്പുറം തിരുവാലിയിലാണ് സംഭവം.
മലപ്പുറം (Malappuram): വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 25 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. ഞായറാഴ്ച നിയന്ത്രണങ്ങളെ തുടർന്ന് മദ്യം ലഭിക്കാത്ത സമയത്ത് വിൽപ്പന നടത്താൻ വീട്ടിൽ സൂക്ഷിച്ചുവെച്ചിരുന്ന 25 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്. സംഭവത്തിൽ തിരുവാലി കോഴിപ്പറമ്പ് കഥളി വീട്ടിൽ പ്രഭുവിനെയാണ് എക്സൈസ് അറസ്റ്റു ചെയ്തത്.
വിദേശമദ്യ വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ എം ഒ വിനോദിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വീട്ടിൽ കുപ്പികളിൽ സൂക്ഷിച്ചുവെച്ച വിദേശമദ്യം പിടിച്ചെടുത്തത്. പ്രതിക്ക് നേരത്തെയും സമാനമായ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നാണ് സൂചന. അബ്കാരി വകുപ്പുകളടക്കം ചുമത്തി പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ലൈസൻസ് സ്ഥാപനങ്ങളിൽ ലഭിക്കാത്ത ദിവസമാണ് പ്രതി മദ്യവിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ എം ഒ വിനോദ് പറഞ്ഞു. പ്രിവൻ്റീവ് ഓഫീസർ സുധാകരൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് കെ എ, സുലൈമാൻ എം, മുഹമ്മദ് ഷരീഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമിഷ എ കെ, എക്സൈസ് ഡ്രൈവർ സവാദ് നാലകത്ത് ഉൾപ്പെടുന്ന സംഘമാണ് പ്രതിയേയും മദ്യവും പിടികൂടിയത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Malappuram News, Malappuram Liquor Arrest, Excise
വിദേശമദ്യ വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ എം ഒ വിനോദിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വീട്ടിൽ കുപ്പികളിൽ സൂക്ഷിച്ചുവെച്ച വിദേശമദ്യം പിടിച്ചെടുത്തത്. പ്രതിക്ക് നേരത്തെയും സമാനമായ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നാണ് സൂചന. അബ്കാരി വകുപ്പുകളടക്കം ചുമത്തി പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ലൈസൻസ് സ്ഥാപനങ്ങളിൽ ലഭിക്കാത്ത ദിവസമാണ് പ്രതി മദ്യവിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ എം ഒ വിനോദ് പറഞ്ഞു. പ്രിവൻ്റീവ് ഓഫീസർ സുധാകരൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് കെ എ, സുലൈമാൻ എം, മുഹമ്മദ് ഷരീഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമിഷ എ കെ, എക്സൈസ് ഡ്രൈവർ സവാദ് നാലകത്ത് ഉൾപ്പെടുന്ന സംഘമാണ് പ്രതിയേയും മദ്യവും പിടികൂടിയത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Malappuram News, Malappuram Liquor Arrest, Excise