മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയായ ബോട്ടിന്റെ ഉടമയ്ക്കെതിരെ നരഹത്യക്ക് കേസെടുത്തി. ബോട്ടിന്റെ ഉടമ ഇപ്പോൾ ഒളിവിലാണ്. താനൂർ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്ര നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. Also Read: താനൂർ ബോട്ട് അപകടം; നേവിയും കോസ്റ്റുകാർഡും ഇന്ന് പരിശോധനയ്ക്കെത്തും, നടന്നത് വൻ അനാസ്ഥ, ബോട്ടിന് ലൈസന്സില്ല
ലൈസൻസും നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പോലീസ് പരിശോധിന നടത്തും. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് അറ്റ്ലാന്റിക് എന്ന് പേരുള്ള ബോട്ട് അപകടത്തിൽ പെട്ടത്. 30 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ബോട്ടിൽ അമ്പതിലധികം വിനോദ സഞ്ചാരികളുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
Also Read: താനൂർ ബോട്ട് അപകടം; അനുശോചനം അറിയിച്ച് രാഷ്ട്രപതി, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, വാർത്ത കേട്ട് ഞെട്ടിയെന്ന് രാഹുൽ ഗാന്ധിയും, മുഖ്യമന്ത്രി താനൂരിലെത്തും
ബോട്ടിൽ എത്രപേരാണ് ഉണ്ടായിരുന്നതെന്ന കൃത്യമായ വിവരങ്ങൾ അധികൃതർക്ക് ഇപ്പോഴും വ്യക്തമല്ല. ബോട്ടപകടത്തിൽ 22 പേർ മരിച്ചെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആറ് കുഞ്ഞുങ്ങൾക്കും മൂന്ന് സ്ത്രീകൾക്കും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. ബോട്ടിന് അടിയിൽ നിന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം ലഭിച്ചത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണഅ ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. കോസ്റ്റൽ ഗാർഡും നേവിയും ഇന്ന് എത്തും. കൂടുതൽ മൃതദേഹംങ്ങൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാനാണ് കോസ്റ്റൽ ഗാർഡും നേവിയുമെത്തുന്നത്. ബോട്ട് മറിഞ്ഞ സ്ഥലത്തെ ചതുപ്പിൽ ഇനിയും മൃതദേഹങ്ങളുണ്ടോ എന്ന കാര്യത്തിലാണ് ആശങ്കയുള്ളത്.
ലൈസൻസും നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പോലീസ് പരിശോധിന നടത്തും. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് അറ്റ്ലാന്റിക് എന്ന് പേരുള്ള ബോട്ട് അപകടത്തിൽ പെട്ടത്. 30 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ബോട്ടിൽ അമ്പതിലധികം വിനോദ സഞ്ചാരികളുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
Also Read: താനൂർ ബോട്ട് അപകടം; അനുശോചനം അറിയിച്ച് രാഷ്ട്രപതി, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, വാർത്ത കേട്ട് ഞെട്ടിയെന്ന് രാഹുൽ ഗാന്ധിയും, മുഖ്യമന്ത്രി താനൂരിലെത്തും
ബോട്ടിൽ എത്രപേരാണ് ഉണ്ടായിരുന്നതെന്ന കൃത്യമായ വിവരങ്ങൾ അധികൃതർക്ക് ഇപ്പോഴും വ്യക്തമല്ല. ബോട്ടപകടത്തിൽ 22 പേർ മരിച്ചെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആറ് കുഞ്ഞുങ്ങൾക്കും മൂന്ന് സ്ത്രീകൾക്കും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. ബോട്ടിന് അടിയിൽ നിന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം ലഭിച്ചത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണഅ ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. കോസ്റ്റൽ ഗാർഡും നേവിയും ഇന്ന് എത്തും. കൂടുതൽ മൃതദേഹംങ്ങൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാനാണ് കോസ്റ്റൽ ഗാർഡും നേവിയുമെത്തുന്നത്. ബോട്ട് മറിഞ്ഞ സ്ഥലത്തെ ചതുപ്പിൽ ഇനിയും മൃതദേഹങ്ങളുണ്ടോ എന്ന കാര്യത്തിലാണ് ആശങ്കയുള്ളത്.