മലപ്പുറം: നിലമ്പൂര്‍ ഉള്‍വനത്തിലെ ആദിവാസി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പിനു പോയ ട്രൈബല്‍ മൊബൈല്‍ യൂണിറ്റിലെ ഡോക്ടറും സംഘവും ഉള്‍വനത്തില്‍ കുടങ്ങി. നിലമ്പൂരില്‍ നിന്നു 26 കിലോമീറ്റര്‍ അകലെ പന്തീരായിരം ഉള്‍വനത്തിലാണ് സംഘം അകപ്പെട്ടത്. അവസാനം രക്ഷകരായി എത്തിയത് അഗ്നിരക്ഷാസേന. ചാലിയാര്‍ വെറ്റിലക്കൊല്ലി ആദിവാസി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പിനു പോയ ട്രൈബല്‍ മൊബൈല്‍ യൂണിറ്റിലെ ഡോക്ടര്‍ ഡോ. അശ്വതിയും സംഘവുമാണ് ഉള്‍വനത്തില്‍ നാലു മണിക്കൂറോളം അകപ്പെട്ടത്.
Also Read: ലീഗ് കെഎം ഷാജിയെ കൈവിടുമോ? 'വിമർശനങ്ങൾ പറയേണ്ടത് പാർട്ടി വേദികളിൽ', വിശദീകരണം തേടാനൊരുങ്ങി നേതൃത്വം
മൊബെല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ജീപ്പിന്റെ ഡീസല്‍ ടാങ്ക് പൊട്ടിയാണ് സംഘം കൂടുങ്ങിയത്. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ പാലക്കയം പ്ലാന്റേഷനില്‍ നിന്നു മണ്‍പാതയിലൂടെ വെറ്റിലക്കൊല്ലി കോളനിയിലേക്കു പോകുന്നതിനിടെ സംഘം സഞ്ചരിച്ച ജീപ്പിന്റെ ഡീസല്‍ ടാങ്ക് പൊട്ടുകയായിരുന്നു. ഉടന്‍ നിലമ്പൂര്‍ ഫയര്‍ഫോഴ്സ്, പോലീസ് ഇആര്‍എഫ് ടീം എന്നിവരെ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടന്‍ നിലമ്പൂര്‍ ഫയര്‍ഫോഴ്സ് സംഘം വെറ്റിലക്കൊല്ലി കോളനിയിലേക്ക് പുറപ്പെട്ടു. പോലീസ് നിര്‍ദേശ പ്രകാരം ടാക്സി ഡ്രൈവര്‍ പൂക്കോടന്‍ ലത്തീഫ് ജീപ്പുമായി എത്തി. ഫയര്‍ ഫോഴ്സിന്റെ വാഹനത്തിലും ലത്തീഫിന്റെ ജീപ്പിലുമായാണ് മെഡിക്കല്‍ സംഘത്തെ ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തിരിച്ചെത്തിച്ചത്.
Also Read: വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ല, ചുറ്റും തെരുവ്നായ്ക്കൾ, ജോലി ഉപേക്ഷിക്കേണ്ട അവസ്ഥ; സ്വന്തം വീടുപേക്ഷിച്ച് വീട്ടമ്മ
മൊബൈല്‍ ട്രൈബല്‍ യൂണിറ്റിന്റെ വാഹനം ഫയര്‍ഫോഴ്സ് വാഹനത്തില്‍ കെട്ടി വലിച്ചു വനത്തിനു പുറത്തെത്തിച്ചു. നിലമ്പൂരില്‍ നിന്നു 26 കിലോമീറ്റര്‍ അകലെ പന്തീരായിരം ഉള്‍വനത്തിലാണ് വെറ്റിലക്കൊല്ലി കോളനി. പകല്‍ സമയം പോലും കാട്ടാനകളുടെ സാന്നിധ്യമുള്ള മേഖലയാണിത്. നിലമ്പൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റിലെ സ്റ്റേഷന് ഓഫീസര്‍ പി.ടി ഉമ്മര്‍, ജീവനക്കാരായ സാബു, അനീഷ്, വിജേഷ് ഉണ്ണി, സുമീര്‍, തോമസ്, ജിമ്മി, മൈക്കിള്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചാലിയാര്‍ കടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ് ഉള്‍പ്പടെ എട്ടു പേരാണ് ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലുണ്ടായിരുന്നത്.
Read Latest Local News and Malayalam News
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Also Read: ലീഗ് കെഎം ഷാജിയെ കൈവിടുമോ? 'വിമർശനങ്ങൾ പറയേണ്ടത് പാർട്ടി വേദികളിൽ', വിശദീകരണം തേടാനൊരുങ്ങി നേതൃത്വം
മൊബെല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ജീപ്പിന്റെ ഡീസല്‍ ടാങ്ക് പൊട്ടിയാണ് സംഘം കൂടുങ്ങിയത്. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ പാലക്കയം പ്ലാന്റേഷനില്‍ നിന്നു മണ്‍പാതയിലൂടെ വെറ്റിലക്കൊല്ലി കോളനിയിലേക്കു പോകുന്നതിനിടെ സംഘം സഞ്ചരിച്ച ജീപ്പിന്റെ ഡീസല്‍ ടാങ്ക് പൊട്ടുകയായിരുന്നു. ഉടന്‍ നിലമ്പൂര്‍ ഫയര്‍ഫോഴ്സ്, പോലീസ് ഇആര്‍എഫ് ടീം എന്നിവരെ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടന്‍ നിലമ്പൂര്‍ ഫയര്‍ഫോഴ്സ് സംഘം വെറ്റിലക്കൊല്ലി കോളനിയിലേക്ക് പുറപ്പെട്ടു. പോലീസ് നിര്‍ദേശ പ്രകാരം ടാക്സി ഡ്രൈവര്‍ പൂക്കോടന്‍ ലത്തീഫ് ജീപ്പുമായി എത്തി. ഫയര്‍ ഫോഴ്സിന്റെ വാഹനത്തിലും ലത്തീഫിന്റെ ജീപ്പിലുമായാണ് മെഡിക്കല്‍ സംഘത്തെ ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തിരിച്ചെത്തിച്ചത്.
Also Read: വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ല, ചുറ്റും തെരുവ്നായ്ക്കൾ, ജോലി ഉപേക്ഷിക്കേണ്ട അവസ്ഥ; സ്വന്തം വീടുപേക്ഷിച്ച് വീട്ടമ്മ
മൊബൈല്‍ ട്രൈബല്‍ യൂണിറ്റിന്റെ വാഹനം ഫയര്‍ഫോഴ്സ് വാഹനത്തില്‍ കെട്ടി വലിച്ചു വനത്തിനു പുറത്തെത്തിച്ചു. നിലമ്പൂരില്‍ നിന്നു 26 കിലോമീറ്റര്‍ അകലെ പന്തീരായിരം ഉള്‍വനത്തിലാണ് വെറ്റിലക്കൊല്ലി കോളനി. പകല്‍ സമയം പോലും കാട്ടാനകളുടെ സാന്നിധ്യമുള്ള മേഖലയാണിത്. നിലമ്പൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റിലെ സ്റ്റേഷന് ഓഫീസര്‍ പി.ടി ഉമ്മര്‍, ജീവനക്കാരായ സാബു, അനീഷ്, വിജേഷ് ഉണ്ണി, സുമീര്‍, തോമസ്, ജിമ്മി, മൈക്കിള്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചാലിയാര്‍ കടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ് ഉള്‍പ്പടെ എട്ടു പേരാണ് ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലുണ്ടായിരുന്നത്.
Read Latest Local News and Malayalam News
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം