കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച മുഴുവന്‍ ആളുകളുടേയും മൃതദേഹങ്ങള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലാകും പോസ്റ്റ് മോര്‍ട്ടം നടക്കുക. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നിരവധി പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മന്ത്രി വ്യക്തമാക്കി.
പരുക്കേറ്റ ആളുകള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികളില്‍ മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. എല്ലാവര്‍ക്കും മികച്ച ചികിത്സ തന്നെ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം അപകടത്തില്‍ മരിച്ച ഒരാള്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്.
Also Read: ഗവർണറും മുഖ്യമന്ത്രിയും കരിപ്പൂരിലേക്ക്; അപകടകാരണം എന്തെന്ന് ഡിജിസിഎ അന്വേഷിക്കുമെന്ന് വി.മുരളീധരൻ
ഇത്തരം വലിയൊരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കഴിയാതെ വന്നത് സ്വഭാവികമാണെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.