ആപ്പ്ജില്ല

സ്വര്‍ണക്കടത്ത്; കോഴിക്കോട്ടുകാരന്‍റെ വീട്ടില്‍ മൂന്നുതവണ സ്വര്‍ണമെത്തിച്ചു, ഹൈദരാബാദിലേക്കുള്ള സ്വര്‍ണ നീക്കത്തില്‍ സംജുവിന് പങ്ക്?

പ്രതികളെ ചോദ്യംചെയ്തതില്‍നിന്നും മലപ്പുറത്തെയും കോഴിക്കോട്ടേയും മൂന്നു ജ്വല്ലറികളിലേക്ക് തങ്ങള്‍ സ്വര്‍ണമെത്തിച്ചതായി അറസ്റ്റിലായ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഈ ജ്വല്ലറികളില്‍ റെയ്ഡ് നടത്തിയെങ്കിലും വീണ്ടും കൂടുതല്‍ പരിശോധനങ്ങള്‍ നടക്കും.

Samayam Malayalam 17 Jul 2020, 2:54 pm
മലപ്പുറം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മലപ്പുറം ഐക്കരപ്പടി വെണ്ണായൂര്‍ പന്നിക്കോട്ടില്‍ മുഹമ്മദ് ഷാഫിയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് മിയാമി കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമയായ സംജുവിന്‍റെ വീട്ടില്‍ സ്വര്‍ണമെത്തിച്ചതായി കസ്റ്റംസിന്‍റെ ചോദ്യചെയ്യലില്‍ സമ്മതിച്ചു. താന്‍ മൂന്നുതവണ സംജുവിന്‍റെ വീട്ടില്‍ സ്വര്‍ണമെത്തിച്ചെന്നാണ് അറസ്റ്റിലായ ഷാഫിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് സംജുവിനെ കസ്റ്റഡിയിലെടുത്തത്. ഇതിന് പുറമെ മൂന്നു സ്വര്‍ണക്കടകളിലും സ്വര്‍ണമെത്തിച്ചതായി മൊഴിയുണ്ട്.
Samayam Malayalam mohammad shafi said that he brought gold to the house of a kozhikode resident three times
സ്വര്‍ണക്കടത്ത്; കോഴിക്കോട്ടുകാരന്‍റെ വീട്ടില്‍ മൂന്നുതവണ സ്വര്‍ണമെത്തിച്ചു, ഹൈദരാബാദിലേക്കുള്ള സ്വര്‍ണ നീക്കത്തില്‍ സംജുവിന് പങ്ക്?



​രണ്ട് തവണ റെയ്ഡ് നടത്തി

ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് അധികൃതര്‍ സംജുവിന്‍റെ വീട്ടില്‍ രണ്ടാം തവണയും റെയ്ഡ് നടത്തി സിസിടിവി അടക്കമുള്ളവ കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിലേക്കുള്ള സ്വര്‍ണ നീക്കത്തില്‍ സംജുവിന് പങ്കുണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന് പുറമെ മൂന്നു ജ്വല്ലറികളുലേക്ക് സ്വര്‍ണം എത്തിച്ചുനല്‍കിയതിന്‍റെ വ്യക്തമായ സൂചനകളും കസ്റ്റംസ് അന്വേഷണ സംഘങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ട്. പ്രതികളെ ചോദ്യംചെയ്തതില്‍നിന്നും മലപ്പുറത്തെയും കോഴിക്കോട്ടേയും മൂന്നു ജ്വല്ലറികളിലേക്ക് തങ്ങള്‍ സ്വര്‍ണമെത്തിച്ചതായി അറസ്റ്റിലായ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഈ ജ്വല്ലറികളില്‍ റെയ്ഡ് നടത്തിയെങ്കിലും വീണ്ടും കൂടുതല്‍ പരിശോധനങ്ങള്‍ നടക്കും.

​ദിവസങ്ങളോളം നിരീക്ഷണം

അതേസമയം ഇന്നലെ മലപ്പുറത്ത് അറസ്റ്റിലായ വേങ്ങര പറമ്പില്‍പടി എടക്കണ്ടന്‍ സൈതലവി (60), മഞ്ചേരി തൃക്കലങ്ങോട് തറമാണില്‍ മുഹമ്മദ് അന്‍വര്‍ (43) എന്നിവരെ രണ്ടുദിവസം മുമ്പുതന്നെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അറസ്റ്റ്‌ രേഖപ്പെടുത്തിയത്. ബാവ എന്നപേരിലറിയപ്പെടുന്ന എടക്കണ്ടന്‍ സൈതലവി മുന്‍കാലങ്ങളില്‍ പലപ്പോഴും സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട്. സെയ്തലവിയെ നിരീക്ഷിക്കാന്‍ മാത്രമായി ദിവസങ്ങളോളം കസ്റ്റംസ് അധികൃതര്‍ വേങ്ങരയില്‍ വേശംമാറി തമ്പടിച്ചിരിക്കുകവരെചെയ്തിരുന്നു.

​പണം മുടക്കിയവര്‍...

സെയ്തലവിയുടെ വീട്ടില്‍ റെയ്ഡ് നടത്തി ചില രേഖകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പണം മുടക്കിയവരാണ് ഇവര്‍ രണ്ടുപേരുമെന്നാണ് വിവരം. കേസില്‍ നേരത്തെ അറസ്റ്റിലായ റമീസിന്റെയും അംജദ് അലിയുടെയും സുഹൃത്തുക്കളാണിവര്‍ കൊണ്ടോട്ടിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അംജദ് അലി വഴിയാണ് ഇവര്‍ സ്വര്‍ണക്കടത്തിന് പണം മുടക്കാന്‍ എത്തിയതെന്നാണ് സൂചന. അതേ സമയം പ്രതികള്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വാങ്ങിയ മലപ്പുറത്തെ ഒരു ജ്വല്ലറി ഉടമയും കസ്റ്റഡിയിലുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്