ആപ്പ്ജില്ല

ജനൽ തുറന്ന് കട്ടർ ഉപയോഗിച്ച് മോഷണം; 70 ഓളം കേസുകളിലെ പ്രതി! കുപ്രസിദ്ധ മോഷ്ടാവ് 'കട്ടർ റഷീദ്' വീണ്ടും പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് കട്ടർ റഷീദ് പ്രത്യേക പോലീസ് സംഘത്തിൻ്റെ പിടിയിലായി. കട്ടർ റഷീദ് എന്ന വെള്ളാട്ടുചോല റഷീദിനെയാണ് പോലീസ് പിടികൂടിയത്. അരീക്കോട് വെച്ചാണ് ഇയാൾ പിടിയിലായത്.

Lipi 14 Oct 2020, 2:49 pm
മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് കട്ടർ റഷീദിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. അരീക്കോട് വെച്ചാണ് കട്ടർ റഷീദ് എന്ന വെള്ളാട്ടുചോല റഷീദിനെ പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അഞ്ചോളം മോഷണക്കേസുകളിൽ വഴിത്തിരിവുണ്ടായി.
Samayam Malayalam Cutter Rasheed Arrest
റഷീദ്


മെയ് 30 ന് അരീക്കോട് തെരട്ടമ്മൽ സ്വദേശി കളത്തിങ്ങൾ മുഹമ്മദാലിയുടെ വീട്ടിലെ ജനൽ തുറന്ന് കട്ടിലിൽ കിടന്ന സ്ത്രീകളുടെയും കുട്ടികളുടെയും 6 പവനോളം വരുന്ന സ്വർണാഭരണങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തു കളവ് ചെയ്ത സംഭവത്തിലും ഇയാൾ പ്രതിയാണ്. വീട്ടുകാർ പിന്തുടരാതിരിക്കാൻ മോഷണശേഷം വീട്ടിലെ രണ്ടു ബൈക്കുകളുടെ കേബിളുകൾ മുറിച്ചു മാറ്റിയശേഷമാണ് ഇയാൾ ഇവിടെ നിന്നും കടന്നത്.
Also Read: ആ അഭിനന്ദനം എന്റെയല്ല; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സ്പീക്കര്‍

70 ഓളം മോഷണക്കേസിലെ പ്രതിയാണ് റഷീദ്. രണ്ടാഴ്ച മുൻപാണ് കല്പകഞ്ചേരി സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയത്. ഇതിന് ഒരാഴ്ച തികയുന്നതിനു മുൻപ് കോഴിക്കോട് ഓമശേരിയിലെ ഒരു വീട്ടിൽ നിന്നും ഒരു സ്കൂട്ടർ മോഷ്ടിക്കുകയും ഇതേ സ്കൂട്ടർ ഉപയോഗിച്ച് കൊടുവള്ളി ഭാഗത്തെ ഒരു വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീകളുടെ ശരീരത്തിൽ നിന്നും 6 പവനോളം വരുന്ന സ്വർണാഭരണങ്ങൾ ജനൽ തുറന്ന് മോഷ്ടിച്ചത് ഇയാളാണെന് തെളിഞ്ഞിട്ടുണ്ട്. അരീക്കോട് പരിസരത്ത് വീണ്ടും മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഓമശേരിയിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറും, മോഷണത്തിനുള്ള കട്ടർ, സ്ക്രൂ ഡ്രൈവർ, കൈയുറ എന്നിവ സഹിതം ഇയാളെ പിടികൂടിയത്.

Also Read: കൊവിഡ് ഭേദമായി... പിന്നാലെ പ്ലാസ്മ നല്‍കി പോലീസുകാര്‍

2019 നവംബറിൽ നിലമ്പൂർ സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിൽ ഇയാളെ പിടികൂടിയിരുന്നു. ഒരു മാസത്തിനുള്ളിൽ ജാമ്യം ലഭിച്ചശേഷം തൃശൂർ ഭാഗത്ത് ഉള്ളി കച്ചവടം നടത്തി. ഇതിൻ്റെ മറവിൽ മോഷണം പുനരാരംഭിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും. മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുക്കുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കും മറ്റുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.

Also Read: സ്വീകരണമുറിയിലെ മരത്തിൽ കുട്ടികൾക്ക് കയറാം, കൗതുകമുണർത്തുന്ന ശിൽപങ്ങൾ ഒരുക്കി കാസിം

മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ്റെ നിർദേശപ്രകാരം പാണ്ടിക്കാട് ഇൻസ്പക്ടർ മുഹമ്മദ് ഹനീഫ , അരീക്കോട് എസ്ഐ നാസർ, എസ്ഐ വിജയൻ, എസ്ഐ അമ്മദ് തുടങ്ങി പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, സിജേഷ് എന്നിവരും പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്