മലപ്പുറം (Malappuram): പാർട്ടി കോൺഗ്രസ് കഴിയുന്നതുവരെ പ്രശ്നങ്ങളില്ലാതിരിക്കാൻ വേണ്ടിയാണ് കെ റെയിൽ സർവേ താൽക്കാലികമായി നിർത്തിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് ഒഴിവായെന്ന് പ്രഖ്യാപിക്കുന്നതുവരെ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കോട്ടക്കലിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.
കേന്ദ്ര റെയിൽവേ മന്ത്രിയുമായി മുഖ്യമന്ത്രി സംസാരിച്ചശേഷം രാജ്യസഭയിൽ കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷം പറഞ്ഞ അതേ ഉൽക്കണ്ഠകളാണ്. 64000 കോടി രൂപയാണ് പദ്ധതിക്ക് വരുന്ന ചെലവെന്നു പറയുന്നതു തന്നെ കള്ളക്കണക്കാണ്. സിൽവർ ലൈൻ പദ്ധതിയെ കേരളത്തിലെ എല്ലാവിധ ആളുകളും ഒരുമിച്ച് എതിർക്കുകയാണ്. മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും ബന്ധിപ്പിക്കാനും സിപിഎമ്മിനേയും സംഘപരിവാറിനേയും ബന്ധിപ്പിക്കാനുമുള്ള ഇടനിലക്കാർ ഒരാഴ്ചയായി ഡൽഹിയിൽ പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസും മുസ്ലീം ലീഗും ബിജെപിയും ഒക്കെ ഒന്നാണെന്നു പറയുന്നത് എകെജി സെൻ്ററിൽ അടിച്ചുവെച്ച ഒരു സ്ഥിരം ഡയലോഗ് ആണ്. ഏതു കാലം വന്നാലും ഇങ്ങനെയൊക്കെ തന്നെയാണ് പറയുന്നത്. നരേന്ദ്ര മോദിയെ എതിർത്താൽ രാജ്യ വിരുദ്ധം, മുഖ്യമന്ത്രിയെ എതിർത്താൽ
ജനവിരുദ്ധം. ഇത് രണ്ടും ഒരേ സ്റ്റൈൽ ആണ്. യുഡിഎഫിന് ഒരു കൂട്ടുകെട്ടിൻ്റെയും ആവശ്യമില്ല. തങ്ങൾ ജനങ്ങളുമായി സഹകരിച്ചാണ് ഇതിനെതിരെ പ്രതിഷേധം നടത്തുന്നത്. ജനങ്ങളാണ് സമരം ചെയ്യുന്നത്. അതിനു പിന്തുണ മാത്രമാണ് തങ്ങൾ നൽകുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനെ അനുവദിക്കില്ല. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Malappuram News, V D Satheesan, K Rail
കേന്ദ്ര റെയിൽവേ മന്ത്രിയുമായി മുഖ്യമന്ത്രി സംസാരിച്ചശേഷം രാജ്യസഭയിൽ കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷം പറഞ്ഞ അതേ ഉൽക്കണ്ഠകളാണ്. 64000 കോടി രൂപയാണ് പദ്ധതിക്ക് വരുന്ന ചെലവെന്നു പറയുന്നതു തന്നെ കള്ളക്കണക്കാണ്. സിൽവർ ലൈൻ പദ്ധതിയെ കേരളത്തിലെ എല്ലാവിധ ആളുകളും ഒരുമിച്ച് എതിർക്കുകയാണ്. മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും ബന്ധിപ്പിക്കാനും സിപിഎമ്മിനേയും സംഘപരിവാറിനേയും ബന്ധിപ്പിക്കാനുമുള്ള ഇടനിലക്കാർ ഒരാഴ്ചയായി ഡൽഹിയിൽ പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസും മുസ്ലീം ലീഗും ബിജെപിയും ഒക്കെ ഒന്നാണെന്നു പറയുന്നത് എകെജി സെൻ്ററിൽ അടിച്ചുവെച്ച ഒരു സ്ഥിരം ഡയലോഗ് ആണ്. ഏതു കാലം വന്നാലും ഇങ്ങനെയൊക്കെ തന്നെയാണ് പറയുന്നത്. നരേന്ദ്ര മോദിയെ എതിർത്താൽ രാജ്യ വിരുദ്ധം, മുഖ്യമന്ത്രിയെ എതിർത്താൽ
ജനവിരുദ്ധം. ഇത് രണ്ടും ഒരേ സ്റ്റൈൽ ആണ്. യുഡിഎഫിന് ഒരു കൂട്ടുകെട്ടിൻ്റെയും ആവശ്യമില്ല. തങ്ങൾ ജനങ്ങളുമായി സഹകരിച്ചാണ് ഇതിനെതിരെ പ്രതിഷേധം നടത്തുന്നത്. ജനങ്ങളാണ് സമരം ചെയ്യുന്നത്. അതിനു പിന്തുണ മാത്രമാണ് തങ്ങൾ നൽകുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനെ അനുവദിക്കില്ല. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Malappuram News, V D Satheesan, K Rail