ആപ്പ്ജില്ല

അബ്ദുൾ വഹാബ് തെറ്റ് ഏറ്റുപറഞ്ഞെന്നു പി എം എ സലാം; പ്രശംസാ വിവാദം അവസാനിപ്പിക്കാൻ മുസ്ലീം ലീഗ്

പ്രശംസാ വിവാദം അവസാനിപ്പിക്കാൻ മുസ്ലീം ലീഗ്. പി വി അബ്ദുൾ വഹാബിനോട് പാർട്ടി അധ്യക്ഷൻ വിശദീകരണം തേടിയിട്ടുണ്ടെന്നു പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു.

guest Yaseen-bin-yoosufali | Lipi 22 Dec 2022, 11:12 pm

ഹൈലൈറ്റ്:

  • പ്രശംസാ വിവാദം അവസാനിപ്പിക്കാൻ മുസ്ലീം ലീഗ്.
  • വഹാബിനോട് പാർട്ടി അധ്യക്ഷൻ വിശദീകരണം തേടിയിട്ടുണ്ടെന്നു പി കെ കുഞ്ഞാലിക്കുട്ടി.
  • വഹാബ് തെറ്റ് ഏറ്റുപറഞ്ഞെന്നു പി എം എ സലാം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ പി വി അബ്ദുൾ വഹാബ് കേന്ദ്രമന്ത്രിമാരെ പ്രശംസിച്ചതിനെ ചൊല്ലിയുണ്ടായ വിവാദം അവസാനിപ്പിക്കാൻ മുസ്ലീം ലീഗ്. വഹാബിനോട് പാർട്ടി അധ്യക്ഷൻ സാദിഖ് അലി തങ്ങൾ വിശദീകരണം തേടിയിട്ടുണ്ടെന്നും ഇനി കൂടുതൽ ചർച്ച ചെയ്യേണ്ടതില്ലെന്നും പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി വി അബ്ദുൾ വഹാബ് തെറ്റ് ഏറ്റുപറഞ്ഞെന്നും ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമും വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താൻ നേതാക്കൾ തയ്യാറായില്ല.
Also Read: 'നെയ്മറിന്‍റെ മുത്തം' ഏറ്റുവാങ്ങിയ ഭിന്നശേഷിക്കാരന്‍ കുഞ്ഞാന്‍ നാട്ടില്‍ തിരിച്ചെത്തി' ജന്മനാട്ടില്‍ ഗംഭീര സ്വീകരണം

രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിലാണ് പി വി അബ്ദുൾ വഹാബ് കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരെ പ്രശംസിച്ചത്. നൈപുണ്യ വികസനത്തിനായി രാജീവ് ചന്ദ്രശേഖറും കേന്ദ്ര സർക്കാരും നടപ്പാക്കുന്ന പദ്ധതികൾ നല്ലതാണെന്നും വി മുരളീധരൻ ഡൽഹിയിൽ കേരളത്തിൻ്റെ അംബാസഡറാണെന്നുമായിരുന്നു അബ്ദുൾ വഹാബ് പറഞ്ഞത്. പ്രശംസ, രാഷ്ട്രീയ വിവാദമായതോടെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പി വി അബ്ദുൾ വഹാബിനോടു വിശദീകരണം തേടിയിരുന്നു. വഹാബിന്റെ പരാമർശത്തോട് പാർട്ടി യോജിക്കുന്നില്ലെന്നും സാദിഖലി തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

Also Read: ഓട്ടോയില്‍ ചാരായ വില്‍പ്പന; യുവാവിനെ വാഹനത്തോടെ പിടികൂടി എക്സൈസ്

അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലീം ലീഗിനെ പ്രശംസിച്ചതിലും നേതാക്കൾ പ്രതികരണം നടത്തി. ലീഗിനെ മുഖ്യമന്ത്രി പ്രശംസിച്ചതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും കുപ്പായം മാറുന്ന പോലെ മുന്നണി മാറുന്ന ചരിത്രം ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ലീഗിനെ പ്രശംസിച്ചതിനെ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയാണ്. മുസ്ലീം ലീഗ് യുഡിഎഫിലെ അഭിവാജ്യ ഘടകമാണെന്നും കുഞ്ഞാലിക്കുട്ടി ആവർത്തിച്ചു. മുസ്ലീം ലീഗ് എതിർക്കേണ്ട വിഷയങ്ങളെ എതിർക്കുകയും അനുകൂലിക്കേണ്ടതിനെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നു പി എം എ സലാം അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം


Read Latest Local News and Malayalam News

.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്