മലപ്പുറം: കണ്ണിനു വസന്തമേകിയ മലപ്പുറം ചെറുമുക്കിലെ ആമ്പല്‍ പാടത്തിനി പുഞ്ചകൃഷിയുടെ തിരക്ക്. പഴയകാല ഈരടികൾ പാടി സ്ത്രീകള്‍ ഞാറ് നട്ടു. മാസങ്ങള്‍ക്ക് മുൻപ് ചുവന്ന ആമ്പലുകള്‍ പടര്‍ന്നു പന്തലിച്ചിരുന്ന വെഞ്ചാലി വയലിലാണ് കൊവിഡ് കാലത്ത് പുതുപ്രതീക്ഷയുടെ വിത്തുമായി കര്‍ഷകരിറങ്ങിയത്.
Also Read: ഹിറ്റായി പ്രചാരണ ഗാനം, ഏറ്റെടുത്ത് മുന്നണികൾ; വരികളെഴുതിയ ഷാഹുൽ ഇവിടെയുണ്ട്!
മലപ്പുറം ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ നെല്ക്കൃഷിയിറക്കുന്ന തിരൂരങ്ങാടി, നന്നമ്പ്ര പഞ്ചായത്ത് അതിര് പങ്കിടുന്ന വെഞ്ചാലി വയലിലെ മുക്കിലും മൂലയിലും വിത്തുകള്‍ വിതറുന്നതിൻ്റെ ഒരുക്കത്തിലാണ് കര്‍ഷകര്‍. കൃഷിക്ക് നിലം ഒരുക്കി വിത്ത് ഇറക്കിയശേഷം കഴിഞ്ഞ ഒരാഴ്ച മുതല്‍ ഞാറ് നടുന്നതിനും തുടക്കം കുറിച്ചു. കൊവിഡ് കാരണം നാട്ടിലേക്കു മടങ്ങാത്ത കുടിയേറ്റ തൊഴിലാളികള്‍ കൃഷിയില്‍ ഏര്‍പ്പെട്ടതിനാല്‍ ഞാറു പാറിക്കാനും, ഞാറു നടാനും കര്‍ഷകര്‍ക്ക് സഹായമായി.
Also Read: 'സമൂസേ ചൂടുള്ള സമൂസ'..! പുലർക്കാലത്തെ ഈ വിളി മക്കരപറമ്പുകാർക്ക് സുപരിചതം; പാവപ്പെട്ടവൻ്റെ കണ്ണീരൊപ്പാൻ മഹറൂഫിൻ്റെ സമൂസ വിൽപന
പരമ്പരാഗത കാര്‍ഷിക രീതിയില്‍ നിന്ന് മാറി നൂതന രീതിയിലാണ് പുഞ്ചകൃഷിക്കായി പള്ളിക്കത്താഴം വയല്‍ സജീവമാക്കിയത്. എന്നാൽ ഞാറു നടീലിന് സ്ത്രീകളെത്തി ഈരടികൾ പാടിയതോടെ പഴയകാല ഓർമ്മകളും സജീവമായി. ഇത്തരം ഈരടികള്‍ ഇന്നത്തെ തലമുറയ്ക്കു അന്യമാകുകയാണെന്ന് ഞാറ് നടീലിന് നേത്യത്വം നല്കുന്ന നന്നമ്പ്രയിലെ വള്ളി പറഞ്ഞു. പണ്ട് കാലത്ത് ഞാറ് നടണമെങ്കില്‍ ആദ്യം ഗാനം ആലപിക്കണം. കുട്ടികാലത്ത് രണ്ടര രൂപയായിരുന്നു കൂലി. ഇപ്പോള്‍ ഏഴുനൂറ് രൂപയാണെന്നും അവർ കൂട്ടിചേർത്തു. വള്ളിയുടെ നേത്യത്വത്തില്‍ പത്തില്‍ പരം ജോലിക്കാരുണ്ട്. ചെറുമുക്ക്, വേങ്ങര, വലിയോറ, വാളക്കുളം, നന്നമ്പ്ര, മള്ളിയാപ്പ, കുണ്ടൂര്‍ എന്നീ സ്ഥലങ്ങളിലാണ് ഇവര്‍ ഞാറ് നടാന്‍ പോകാറുള്ളത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: ഹിറ്റായി പ്രചാരണ ഗാനം, ഏറ്റെടുത്ത് മുന്നണികൾ; വരികളെഴുതിയ ഷാഹുൽ ഇവിടെയുണ്ട്!
മലപ്പുറം ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ നെല്ക്കൃഷിയിറക്കുന്ന തിരൂരങ്ങാടി, നന്നമ്പ്ര പഞ്ചായത്ത് അതിര് പങ്കിടുന്ന വെഞ്ചാലി വയലിലെ മുക്കിലും മൂലയിലും വിത്തുകള്‍ വിതറുന്നതിൻ്റെ ഒരുക്കത്തിലാണ് കര്‍ഷകര്‍. കൃഷിക്ക് നിലം ഒരുക്കി വിത്ത് ഇറക്കിയശേഷം കഴിഞ്ഞ ഒരാഴ്ച മുതല്‍ ഞാറ് നടുന്നതിനും തുടക്കം കുറിച്ചു. കൊവിഡ് കാരണം നാട്ടിലേക്കു മടങ്ങാത്ത കുടിയേറ്റ തൊഴിലാളികള്‍ കൃഷിയില്‍ ഏര്‍പ്പെട്ടതിനാല്‍ ഞാറു പാറിക്കാനും, ഞാറു നടാനും കര്‍ഷകര്‍ക്ക് സഹായമായി.
Also Read: 'സമൂസേ ചൂടുള്ള സമൂസ'..! പുലർക്കാലത്തെ ഈ വിളി മക്കരപറമ്പുകാർക്ക് സുപരിചതം; പാവപ്പെട്ടവൻ്റെ കണ്ണീരൊപ്പാൻ മഹറൂഫിൻ്റെ സമൂസ വിൽപന
പരമ്പരാഗത കാര്‍ഷിക രീതിയില്‍ നിന്ന് മാറി നൂതന രീതിയിലാണ് പുഞ്ചകൃഷിക്കായി പള്ളിക്കത്താഴം വയല്‍ സജീവമാക്കിയത്. എന്നാൽ ഞാറു നടീലിന് സ്ത്രീകളെത്തി ഈരടികൾ പാടിയതോടെ പഴയകാല ഓർമ്മകളും സജീവമായി. ഇത്തരം ഈരടികള്‍ ഇന്നത്തെ തലമുറയ്ക്കു അന്യമാകുകയാണെന്ന് ഞാറ് നടീലിന് നേത്യത്വം നല്കുന്ന നന്നമ്പ്രയിലെ വള്ളി പറഞ്ഞു. പണ്ട് കാലത്ത് ഞാറ് നടണമെങ്കില്‍ ആദ്യം ഗാനം ആലപിക്കണം. കുട്ടികാലത്ത് രണ്ടര രൂപയായിരുന്നു കൂലി. ഇപ്പോള്‍ ഏഴുനൂറ് രൂപയാണെന്നും അവർ കൂട്ടിചേർത്തു. വള്ളിയുടെ നേത്യത്വത്തില്‍ പത്തില്‍ പരം ജോലിക്കാരുണ്ട്. ചെറുമുക്ക്, വേങ്ങര, വലിയോറ, വാളക്കുളം, നന്നമ്പ്ര, മള്ളിയാപ്പ, കുണ്ടൂര്‍ എന്നീ സ്ഥലങ്ങളിലാണ് ഇവര്‍ ഞാറ് നടാന്‍ പോകാറുള്ളത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ