നിലമ്പൂർ-ഷൊർണൂർ പാതയിൽ പകൽ ട്രെയിനില്ല, ഒരു വർഷമായി യാത്രാദുരിതം; പ്രതിഷേധം, വീഡിയോ കാണാം
നിലമ്പൂർ-ഷൊർണൂർ പാതയിൽ പകൽ സമയങ്ങളിലെ ട്രെയിൻ സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം. ലോക്ക് ഡൗണിനെ തുടർന്നായിരുന്നു സർവീസ് നിർത്തിവെച്ചത്. ഒരു വർഷമായിട്ടും സർവീസ് പുനരാരംഭിച്ചിട്ടില്ല.
Lipi 19 Sept 2021, 7:14 pm
മലപ്പുറം: നിലമ്പൂർ-ഷൊർണൂർ പാതയിൽ പകൽ സമയങ്ങളിലെ ട്രെയിൻ സർവീസ് പുനരാരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആദ്യ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച പകൽ സമയങ്ങളിലെ സർവീസ് ആണ് ഒരു വർഷം പിന്നിട്ടിട്ടും സതേൺ റെയിൽവേ പുനരാരംഭിക്കാത്തത്. ഇതിനെതിരെയാണ് ഇപ്പോൾ പ്രദേശവാസികളും യാത്രക്കാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിലമ്പൂരിൽ നിന്ന് രാത്രിയിൽ പുറപ്പെടുന്ന ഏക ട്രെയിനായ നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി സ്പെഷ്യൽ ട്രെയിൻ മാത്രമാണ് നിലവിൽ നിലമ്പൂർ-ഷൊർണൂർ പാതയിൽ സർവീസ് നടത്തുന്നത്. പകൽ സമയങ്ങളിലുള്ള മറ്റു ട്രെയിനുകളാണ് ഒരു വർഷക്കാലമായി സർവീസ് നിർത്തിവെച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പ്രധാന മലയോര മേഖലയായ നിലമ്പൂരിലെയും പരിസരപ്രദേശങ്ങളിലെയും യാത്രക്കാർ തിരുവനന്തപുരം ആർസിസി ഉൾപ്പെടെയുള്ള ആശുപത്രികളിൽ പോകാൻ നിലമ്പൂരിൽ നിന്നുള്ള ട്രെയിൻ സർവീസുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. നിലമ്പൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ദീർഘദൂര യാത്രക്കാരെയാണ് റെയിൽവേ നടപടി വലിയ ദുരിതത്തിലാക്കിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി തവണ സതേൺ റെയിൽവേക്ക് കത്ത് നൽകിയിട്ടും യാതൊരു തരത്തിലുള്ള അനുകൂല തീരുമാനവും ഉണ്ടാവുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്. നിലമ്പൂർ റൂട്ടിൽ പകൽ സമയത്തും ട്രെയിൻ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് സംസ്ഥാന റെയിൽവേ മന്ത്രി വി അബ്ദുറഹിമാന് ട്രെയിൻ ടൈം പ്രതിനിധികൾ കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. വിഷയത്തിൽ എത്രയും വേഗം നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു സതേൺ റെയിൽവേയിലെ ഏറ്റവും വലിയ സേവന കൂട്ടായ്മയായ ട്രെയിൻ ടൈമിനു വേണ്ടി സലിം ചുങ്കത്ത്, സി പി സൈനുൽ ആബിദ് തുടങ്ങിയവർ ചേർന്നാണ് മന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തത്.
ട്രെയിൻ ടൈം കൂട്ടായ്മക്ക് വേണ്ടി ഇതിന് മുമ്പും അധികൃതർക്ക് സലീം ചുങ്കത്ത് നിവേദനങ്ങൾ നൽകിയിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സതേൺ റെയിൽവേ ജനറൽ മാനേജർ, ഡിവിഷൻ റെയിൽവേ മാനേജർ തുടങ്ങിയവർക്കും സലീം ചുങ്കത്ത് നിവേദനം നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നിലമ്പൂർ-ഷൊർണൂർ പാതയിലെ പകൽ സമയങ്ങളിലെ യാത്രാദുരിതം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയും മറ്റും പ്രധാന ആവശ്യം.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
നിലമ്പൂരിൽ നിന്ന് രാത്രിയിൽ പുറപ്പെടുന്ന ഏക ട്രെയിനായ നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി സ്പെഷ്യൽ ട്രെയിൻ മാത്രമാണ് നിലവിൽ നിലമ്പൂർ-ഷൊർണൂർ പാതയിൽ സർവീസ് നടത്തുന്നത്. പകൽ സമയങ്ങളിലുള്ള മറ്റു ട്രെയിനുകളാണ് ഒരു വർഷക്കാലമായി സർവീസ് നിർത്തിവെച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പ്രധാന മലയോര മേഖലയായ നിലമ്പൂരിലെയും പരിസരപ്രദേശങ്ങളിലെയും യാത്രക്കാർ തിരുവനന്തപുരം ആർസിസി ഉൾപ്പെടെയുള്ള ആശുപത്രികളിൽ പോകാൻ നിലമ്പൂരിൽ നിന്നുള്ള ട്രെയിൻ സർവീസുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. നിലമ്പൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ദീർഘദൂര യാത്രക്കാരെയാണ് റെയിൽവേ നടപടി വലിയ ദുരിതത്തിലാക്കിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി തവണ സതേൺ റെയിൽവേക്ക് കത്ത് നൽകിയിട്ടും യാതൊരു തരത്തിലുള്ള അനുകൂല തീരുമാനവും ഉണ്ടാവുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്. നിലമ്പൂർ റൂട്ടിൽ പകൽ സമയത്തും ട്രെയിൻ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് സംസ്ഥാന റെയിൽവേ മന്ത്രി വി അബ്ദുറഹിമാന് ട്രെയിൻ ടൈം പ്രതിനിധികൾ കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. വിഷയത്തിൽ എത്രയും വേഗം നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു സതേൺ റെയിൽവേയിലെ ഏറ്റവും വലിയ സേവന കൂട്ടായ്മയായ ട്രെയിൻ ടൈമിനു വേണ്ടി സലിം ചുങ്കത്ത്, സി പി സൈനുൽ ആബിദ് തുടങ്ങിയവർ ചേർന്നാണ് മന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തത്.
ട്രെയിൻ ടൈം കൂട്ടായ്മക്ക് വേണ്ടി ഇതിന് മുമ്പും അധികൃതർക്ക് സലീം ചുങ്കത്ത് നിവേദനങ്ങൾ നൽകിയിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സതേൺ റെയിൽവേ ജനറൽ മാനേജർ, ഡിവിഷൻ റെയിൽവേ മാനേജർ തുടങ്ങിയവർക്കും സലീം ചുങ്കത്ത് നിവേദനം നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നിലമ്പൂർ-ഷൊർണൂർ പാതയിലെ പകൽ സമയങ്ങളിലെ യാത്രാദുരിതം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയും മറ്റും പ്രധാന ആവശ്യം.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ