പെരിന്തല്‍മണ്ണ: ആംബുലന്‍സിന്റെ വഴി കാറുകാരന് തടസ്സപ്പെടുത്തുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തത് രോഗിയുടെ മരണത്തിനിടയാക്കിയതായി ആരോപണം. ആശുപത്രിയില്‍ എത്തിച്ച രോഗി അരമണിക്കൂറിനുള്ളില്‍ മരിച്ചു. വളാഞ്ചേരി കാരേക്കാട് വടക്കേപീടികയില്‍ ഖാലിദ് (35) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. Also Read: ഓണം ബമ്പര്‍ ടിക്കറ്റുകള്‍ ഇന്ന് ഉച്ചവരെ, പാലക്കാട് റെക്കോര്‍ഡ് വില്‍പ്പന, ശേഷിക്കുന്നത് ഒരു ലക്ഷം ടിക്കറ്റുകള്‍ മാത്രം
അപകടത്തില്‍ പരിക്കേറ്റ കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് വരികയായിരുന്നു കാറുകാരന് എന്നാണ് വിവരം. നെഞ്ചുവേദനയും ശ്വാസതടസ്സവുമായി പടപ്പറമ്പിലെ ആശുപത്രിയിലായിരുന്ന ഖാലിദിനെ രോഗം കലശലായതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് സംഭവം. അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് സമീപത്തു വെച്ച് മുന്നില്‍വെച്ച് കാര്‍ സൈഡ് കൊടുക്കാതെ വഴി തടസ്സപ്പെടുത്തിയതായി ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുള്‍ അസീസ് പെരിന്തല്‍മണ്ണ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
എന്നാല്‍, മേല്‍പ്പാലം കഴിഞ്ഞ് ആംബുലന്‍സ് കാറിനെ മറികടന്നപ്പോള്‍ ഡ്രൈവര്‍ കാറുകാരോട് അസഭ്യം പറഞ്ഞതായാണ് കാറുകാരുടെ ആരോപണം. ആംബുലന്‍സ് ആശുപത്രിയിലെത്തി ഖാലിദിനെ സ്ട്രെച്ചറില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയെത്തിയ കാറുകാരന് ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്, അല്പസമയം വൈകുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഖാലിദിന് അരമണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയുമായിരുന്നു.
Also Read: കിണറ്റിൽ അഴുകിയ നിലയിൽ മൃതദേഹം; സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന യുവതിയുടേതെന്ന് നിഗമനം
ആംബുലന്‍സ് ഡ്രൈവര്‍ പടപ്പറമ്പ് പാങ്ങ് സ്വദേശി അസീസും ചികിത്സയിലാണ്. സൈക്കിളില്‍നിന്ന് വീണു പരിക്കേറ്റ തന്റെ മകനുമായി അയല്‍വാസിയും ജ്യേഷ്ഠനും ഭാര്യയും ആശുപത്രിയിലേക്ക് പുറപ്പെട്ടതാണെന്നും വഴിമധ്യേയാണ് സംഭവമെന്നും തിരൂര്‍ക്കാട് സ്വദേശിയായ കാറുടമ പറയുന്നു.
Read Latest Local News and Malayalam News
അപകടത്തില്‍ പരിക്കേറ്റ കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് വരികയായിരുന്നു കാറുകാരന് എന്നാണ് വിവരം. നെഞ്ചുവേദനയും ശ്വാസതടസ്സവുമായി പടപ്പറമ്പിലെ ആശുപത്രിയിലായിരുന്ന ഖാലിദിനെ രോഗം കലശലായതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് സംഭവം. അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് സമീപത്തു വെച്ച് മുന്നില്‍വെച്ച് കാര്‍ സൈഡ് കൊടുക്കാതെ വഴി തടസ്സപ്പെടുത്തിയതായി ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുള്‍ അസീസ് പെരിന്തല്‍മണ്ണ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
എന്നാല്‍, മേല്‍പ്പാലം കഴിഞ്ഞ് ആംബുലന്‍സ് കാറിനെ മറികടന്നപ്പോള്‍ ഡ്രൈവര്‍ കാറുകാരോട് അസഭ്യം പറഞ്ഞതായാണ് കാറുകാരുടെ ആരോപണം. ആംബുലന്‍സ് ആശുപത്രിയിലെത്തി ഖാലിദിനെ സ്ട്രെച്ചറില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയെത്തിയ കാറുകാരന് ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്, അല്പസമയം വൈകുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഖാലിദിന് അരമണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയുമായിരുന്നു.
Also Read: കിണറ്റിൽ അഴുകിയ നിലയിൽ മൃതദേഹം; സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന യുവതിയുടേതെന്ന് നിഗമനം
ആംബുലന്‍സ് ഡ്രൈവര്‍ പടപ്പറമ്പ് പാങ്ങ് സ്വദേശി അസീസും ചികിത്സയിലാണ്. സൈക്കിളില്‍നിന്ന് വീണു പരിക്കേറ്റ തന്റെ മകനുമായി അയല്‍വാസിയും ജ്യേഷ്ഠനും ഭാര്യയും ആശുപത്രിയിലേക്ക് പുറപ്പെട്ടതാണെന്നും വഴിമധ്യേയാണ് സംഭവമെന്നും തിരൂര്‍ക്കാട് സ്വദേശിയായ കാറുടമ പറയുന്നു.
Read Latest Local News and Malayalam News