ആപ്പ്ജില്ല

ജെഎൻയു വിദ്യാര്‍ത്ഥി നജീബ് എവിടെ? കാണാതായിട്ട് 4 വര്‍ഷം, പ്രതിഷേധത്തില്‍ പങ്കാളിയായി കുഞ്ഞാലിക്കുട്ടിയും

നജീബിനെ കാണാതായി നാല് വർഷം പിന്നിടുന്ന വേളയിൽ 'വേർ ഈസ് നജീബ്?' എന്ന മുദ്രാവാക്യത്തിൽ എംഎസ്എഫ് മലപ്പുറത്ത് സംഘടിപ്പിച്ച ക്യാൻഡിൽ ലൈറ്റ് ഗാതറിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിയുന്നു അദ്ദേഹം.

| Edited by Samayam Desk | Lipi 16 Oct 2020, 12:44 am
മലപ്പുറം: ജെഎൻയു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും തുടരുന്ന നിസ്സംഗത പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. നജീബിനെ കാണാതായി നാല് വർഷം പിന്നിടുന്ന വേളയിൽ 'വേർ ഈസ് നജീബ്?' എന്ന മുദ്രാവാക്യത്തിൽ എംഎസ്എഫ് മലപ്പുറത്ത് സംഘടിപ്പിച്ച ക്യാൻഡിൽ ലൈറ്റ് ഗാതറിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിയുന്നു അദ്ദേഹം.
Samayam Malayalam PK Kunhalikuttys Protest


Also Read: കോടതി പരിസരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊല്ലാന്‍ ശ്രമം, സാക്ഷികളായി പോലീസ്... ഗുണ്ടാ തലവന്‍ കസായി അലിക്ക് 5 വര്‍ഷം കഠിന തടവ്

രാജ്യത്തെ ഉന്നത കലാലയമായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിൽ പിജി വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദ് എബിവിപി ഗുണ്ടകളുടെ അക്രമത്തിന് ഇരയായി തുടർന്ന് കാണാതാവുകയും ചെയ്തിട്ട് നാല് വർഷമായിട്ടും സിബിഐ അന്വേഷണത്തിൽ പുരോഗതിയില്ലാതെ അവസാനിപ്പിക്കേണ്ടി വന്നതും കേന്ദ്ര ഭരണകൂടത്തിന്‍റെയും അന്വേഷണ ഏജൻസികളുടെയും ഒത്തുകളിയുടെ ഫലമാണെന്നും അദ്ദേഹം ആരോപിച്ചു.

Also Read: ബേക്കല്‍ കോട്ടയില്‍ 4 കോടി ചെലവില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഒരുങ്ങി, സംവിധാനം ബാഹുബലി ടീം... പക്ഷേ, ദൃശ്യ വിസ്മയം കാണാന്‍ ഇനിയും കാത്തിരിക്കണം

ചടങ്ങിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസ്, സെക്രട്ടറി അഷ്ഹർ പെരുമുക്ക്, ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വിഎ വഹാബ്, ട്രഷറർ പിഎ ജവാദ്, സീനിയർ വൈസ്‌പ്രസിഡന്‍റ് കെഎൻ ഹക്കീം തങ്ങൾ, ജില്ലാ കമ്മിറ്റി അംഗം നസീഫ് ഷെർഷ് എന്നിവർ സംബന്ധിച്ചു.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്