മലപ്പുറം: വളാഞ്ചേരിയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 37വയസ്സുകാരനായ പ്രതിയുടെ ജാമ്യം തള്ളി. എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില് കഴിയുന്ന യുവാവിന്‍റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയാണ് തള്ളിയത്. വളാഞ്ചേരി മുനമ്പത്ത് ഒതുക്കുങ്ങല്‍ ആതവനാട് അറക്കത്തുവളപ്പില്‍ ഉമ്മര്‍ (37)ന്‍റെ ജാമ്യാപേക്ഷയാണ് തള്ളിയത്. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ പോലീസ് 2020 ജുലൈ 21ന് മുനമ്പത്തുവെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Also Read: വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഭീഷണി, ടിപ്പര്‍ ലോറികള്‍ കൈകാട്ടി നിര്‍ത്തി പണപ്പിരിവ്, മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍
അതേസമയം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിലെ മറ്റൊരു പ്രതിയെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഇന്ന് റിമാന്റ് ചെയ്തു. കാളികാവ് വെള്ളയൂര്‍ പൂച്ചപ്പൊയില്‍ ചെമ്പ്രക്കാട്ടില്‍ ജംഷീര്‍ (30) നെയാണ് ജഡ്ജി ടോമി വര്‍ഗ്ഗീസ് 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്ക് അയച്ചത്. കാളികാവ് പോലീസ് ഇന്‍സ്പെക്ടര്‍ പി ജ്യോതീന്ദ്രകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read: ചിറ്റാറിലെ ഫാം ഉടമയുടെ മരണം: റീപോസ്റ്റുമോർട്ടം റിപ്പോർട്ടിലും ദുരൂഹത വർധിപ്പിക്കുന്നതായി സൂചനകൾ
വീട്ടില്‍ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കി 14കാരിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില് കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷയും മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ഇന്ന് തള്ളി. നിലമ്പൂര്‍ ചന്തക്കുന്ന് മാട്ടുതൊടിക മുഹമ്മദ് ഫാരിസ് (23)ന്‍റെ ജാമ്യഹരജിയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി ടോമി വര്‍ഗ്ഗീസ് തള്ളിയത്. 2020 മെയ് 21നും അതിനുമുമ്പ് മൂന്നു തവണയും പ്രതി ഇത്തരത്തില്‍ പരാതിക്കാരിയും കുടുംബവും താമസിക്കുന്ന നിലമ്പൂര്‍ ചന്തക്കുന്നിലെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചതായാണ് പരാതി. 2020 ഓഗസ്റ്റ് 20ന് നിലമ്പൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഭീഷണി, ടിപ്പര്‍ ലോറികള്‍ കൈകാട്ടി നിര്‍ത്തി പണപ്പിരിവ്, മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍
അതേസമയം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിലെ മറ്റൊരു പ്രതിയെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഇന്ന് റിമാന്റ് ചെയ്തു. കാളികാവ് വെള്ളയൂര്‍ പൂച്ചപ്പൊയില്‍ ചെമ്പ്രക്കാട്ടില്‍ ജംഷീര്‍ (30) നെയാണ് ജഡ്ജി ടോമി വര്‍ഗ്ഗീസ് 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്ക് അയച്ചത്. കാളികാവ് പോലീസ് ഇന്‍സ്പെക്ടര്‍ പി ജ്യോതീന്ദ്രകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read: ചിറ്റാറിലെ ഫാം ഉടമയുടെ മരണം: റീപോസ്റ്റുമോർട്ടം റിപ്പോർട്ടിലും ദുരൂഹത വർധിപ്പിക്കുന്നതായി സൂചനകൾ
വീട്ടില്‍ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കി 14കാരിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില് കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷയും മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ഇന്ന് തള്ളി. നിലമ്പൂര്‍ ചന്തക്കുന്ന് മാട്ടുതൊടിക മുഹമ്മദ് ഫാരിസ് (23)ന്‍റെ ജാമ്യഹരജിയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി ടോമി വര്‍ഗ്ഗീസ് തള്ളിയത്. 2020 മെയ് 21നും അതിനുമുമ്പ് മൂന്നു തവണയും പ്രതി ഇത്തരത്തില്‍ പരാതിക്കാരിയും കുടുംബവും താമസിക്കുന്ന നിലമ്പൂര്‍ ചന്തക്കുന്നിലെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചതായാണ് പരാതി. 2020 ഓഗസ്റ്റ് 20ന് നിലമ്പൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ