മലപ്പുറം: ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ ഏഴുപേർ പോലീസ് പിടിയിലായി. സ്വവർഗരതിക്കായി ആളുകളെ വിളിച്ചുവരുത്തി പണം തട്ടിയെടുത്ത കേസിലാണ് പ്രതികളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പൂക്കയിൽ, പൊന്നാനി സ്വദേശികളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തിരൂർ ബി പി അങ്ങാടി സ്വദേശികളാണ് പോലീസിൻ്റെ വലയിലായത്.
കളത്തിൽപറമ്പിൽ ഹുസൈൻ (26), പുതിയത്ത് മുഹമ്മദ് സാദിഖ് (20), കോഴിപറമ്പിൽ മുഹമ്മദ് റിഷാൽ(18), പ്രായപൂർത്തിയാകാത്ത നാലുപേർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മൊബൈൽ ആപ്പു വഴി ആളുകളെ ക്ഷണിച്ചു വരുത്തി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയെടുക്കുന്നത്. പ്രതികളിൽ ഒരാൾ ആപ്പ് ഡൗൺലോഡ് ചെയ്ത് പല ആളുകളുമായി ചാറ്റ് ചെയ്യും. ശേഷം പണവും സ്ഥലവും പറഞ്ഞുറപ്പിച്ച് സ്ഥലത്തേക്ക് വരാൻ പറയും. തുടർന്ന് സ്ഥലത്തെത്തുന്ന ആവശ്യക്കാരനെ പ്രതികളെല്ലാവരും കൂടിച്ചേർന്ന് പിടിച്ച് ഫോണിലും മറ്റും വീഡിയോ എടുത്ത് പോലീസിനേയും ബന്ധുക്കളേയും അറിയിക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി.
പൂക്കയിൽ സ്വദേശിയിൽ നിന്ന് 85000 രൂപയും പൊന്നാനി സ്വദേശിയിൽ നിന്ന് 15000 രൂപയും മൊബൈൽ ഫോണുമാണ് തട്ടിയെടുത്തത്. മൊബൈൽ ഫോൺ വിറ്റ തിരൂർ ഗൾഫ് മാർക്കറ്റിലെ ഷോപ്പിൽ പ്രതികളെ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. അന്വേഷണത്തിൽ നിരവധി പേരെ പ്രതികൾ ബ്ലാക്ക്മെയിൽ ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളും അറസ്റ്റിലായതായും തിരൂർ പോലീസ് അറിയിച്ചു.
തിരൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ ജീജോ എം ജെ, എസ്ഐ അബ്ദുൾ ജലീൽ കറുത്തേടത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കുട്ടൻ, ഷിജിത്ത്, അക്ബർ, രഞ്ജിത്ത്, അനിഷ് ദാമോദർ എന്നിവരുൾപ്പട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കളത്തിൽപറമ്പിൽ ഹുസൈൻ (26), പുതിയത്ത് മുഹമ്മദ് സാദിഖ് (20), കോഴിപറമ്പിൽ മുഹമ്മദ് റിഷാൽ(18), പ്രായപൂർത്തിയാകാത്ത നാലുപേർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മൊബൈൽ ആപ്പു വഴി ആളുകളെ ക്ഷണിച്ചു വരുത്തി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയെടുക്കുന്നത്. പ്രതികളിൽ ഒരാൾ ആപ്പ് ഡൗൺലോഡ് ചെയ്ത് പല ആളുകളുമായി ചാറ്റ് ചെയ്യും. ശേഷം പണവും സ്ഥലവും പറഞ്ഞുറപ്പിച്ച് സ്ഥലത്തേക്ക് വരാൻ പറയും. തുടർന്ന് സ്ഥലത്തെത്തുന്ന ആവശ്യക്കാരനെ പ്രതികളെല്ലാവരും കൂടിച്ചേർന്ന് പിടിച്ച് ഫോണിലും മറ്റും വീഡിയോ എടുത്ത് പോലീസിനേയും ബന്ധുക്കളേയും അറിയിക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി.
പൂക്കയിൽ സ്വദേശിയിൽ നിന്ന് 85000 രൂപയും പൊന്നാനി സ്വദേശിയിൽ നിന്ന് 15000 രൂപയും മൊബൈൽ ഫോണുമാണ് തട്ടിയെടുത്തത്. മൊബൈൽ ഫോൺ വിറ്റ തിരൂർ ഗൾഫ് മാർക്കറ്റിലെ ഷോപ്പിൽ പ്രതികളെ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. അന്വേഷണത്തിൽ നിരവധി പേരെ പ്രതികൾ ബ്ലാക്ക്മെയിൽ ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളും അറസ്റ്റിലായതായും തിരൂർ പോലീസ് അറിയിച്ചു.
തിരൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ ജീജോ എം ജെ, എസ്ഐ അബ്ദുൾ ജലീൽ കറുത്തേടത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കുട്ടൻ, ഷിജിത്ത്, അക്ബർ, രഞ്ജിത്ത്, അനിഷ് ദാമോദർ എന്നിവരുൾപ്പട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ