മലപ്പുറം: പെരിന്തൽമണ്ണയിൽ വീണ്ടും മയക്കുമരുന്നുവേട്ട. 10 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. കണ്ണൂർ വായാട്ടുപറമ്പ് സ്വദേശി മഠത്തിൽ അനന്തുബാബു (20), താനൂർ നമ്പീശൻ റോഡ് സ്വദേശി അഹമ്മദ് (22) എന്നിവരെയാണ് 10 കിലോഗ്രാം കഞ്ചാവുമായി പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്‌കുമാർ, സിഐ സി അലവി എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ പി എം ഷൈലേഷും സംഘവും നടത്തിയ പരിശോധനക്കിടെ പിടികൂടിയത്.
ആന്ധ്രയിൽ നിന്നു വൻതോതിൽ കഞ്ചാവ് തീവണ്ടി മാർഗം കേരളത്തിലെത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് മലപ്പുറം പോലീസ് മേധാവി എസ് സുജിത്ത്ദാസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ആന്ധ്രയിൽ വിശാഖപട്ടണം, പാടേരു എന്നിവിടങ്ങളിൽ നിന്നു കഞ്ചാവ് ട്രോളി ബാഗുകളിലും മറ്റും ഒളിപ്പിച്ച് തീവണ്ടിമാർഗം ആവശ്യക്കാർക്കു എത്തിച്ചു കൊടുക്കുന്ന സംഘം പ്രവർത്തിക്കുന്നതായും മലപ്പുറം ജില്ലയിലെ ചിലർ ഇതിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നതായും പോലീസിനു വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിനു മുൻവശത്തു വെച്ചാണ് രണ്ടുപേരും പിടിയിലായത്. ആന്ധ്രയിൽ നിന്നു കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായവരെന്നും തീവണ്ടിമാർഗം കേരളത്തിലെത്തി തുടർന്നു ബസ് മാർഗം പെരിന്തൽമണ്ണയിലെത്തിയതാണെന്നും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ഡിവൈഎസ്പി എം സന്തോഷ്‌കുമാർ, സിഐ സി അലവി എന്നിവർ അറിയിച്ചു. എഎസ്‌ഐ ബൈജു, സിപിഒമാരായ മിഥുൻ, സജീർ, ഷാലു, കൈലാസ്, ദിനേഷ്, ഡബ്ലിയുഎസ്‌സിപിഒ ജയമണി, ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള അന്വേഷണ സംഘത്തിലെ സി പി സന്തോഷ്‌കുമാർ, സക്കീർ കുരിക്കൾ, ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ആന്ധ്രയിൽ നിന്നു വൻതോതിൽ കഞ്ചാവ് തീവണ്ടി മാർഗം കേരളത്തിലെത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് മലപ്പുറം പോലീസ് മേധാവി എസ് സുജിത്ത്ദാസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ആന്ധ്രയിൽ വിശാഖപട്ടണം, പാടേരു എന്നിവിടങ്ങളിൽ നിന്നു കഞ്ചാവ് ട്രോളി ബാഗുകളിലും മറ്റും ഒളിപ്പിച്ച് തീവണ്ടിമാർഗം ആവശ്യക്കാർക്കു എത്തിച്ചു കൊടുക്കുന്ന സംഘം പ്രവർത്തിക്കുന്നതായും മലപ്പുറം ജില്ലയിലെ ചിലർ ഇതിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നതായും പോലീസിനു വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിനു മുൻവശത്തു വെച്ചാണ് രണ്ടുപേരും പിടിയിലായത്. ആന്ധ്രയിൽ നിന്നു കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായവരെന്നും തീവണ്ടിമാർഗം കേരളത്തിലെത്തി തുടർന്നു ബസ് മാർഗം പെരിന്തൽമണ്ണയിലെത്തിയതാണെന്നും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ഡിവൈഎസ്പി എം സന്തോഷ്‌കുമാർ, സിഐ സി അലവി എന്നിവർ അറിയിച്ചു. എഎസ്‌ഐ ബൈജു, സിപിഒമാരായ മിഥുൻ, സജീർ, ഷാലു, കൈലാസ്, ദിനേഷ്, ഡബ്ലിയുഎസ്‌സിപിഒ ജയമണി, ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള അന്വേഷണ സംഘത്തിലെ സി പി സന്തോഷ്‌കുമാർ, സക്കീർ കുരിക്കൾ, ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം