മലപ്പുറം: പോലീസിൻ്റെ പിടിയിലായ മാവോവാദി ശോഭനയുമായി നിലമ്പൂര്‍ മേഖലകളിലെ തെളിവെടുപ്പ് പുരോഗമിക്കുന്നു. വിവിധ കേസുകളിലുള്ള തെളിവെടുപ്പ് അടുത്ത തിങ്കളാഴ്ച വരെ തുടരാനാണ് സാധ്യത.
വൈദ്യപരിശോധനക്കായി ശോഭനയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചു. നിലമ്പൂര്‍ വനമേഖലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന് അനധികൃതമായി ആയുധം കൈവശം വെച്ചുവെന്ന കുറ്റമാണ് ശോഭനനയ്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 11 ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ അട്ടപ്പാടി മേഖലയിലെ ആനക്കട്ടിയില്‍ വെച്ചാണ് കര്‍ണാടക ഷിമോഗ സ്വദേശിയായ ശോഭനയെ തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസ് ക്യൂ ബ്രാഞ്ച് അറസ്റ്റു ചെയ്യുന്നത്. 2016 ല്‍ വഴിക്കടവ് പോലീസ് സ്റ്റേഷനില്‍ ഒരു കേസും പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനില്‍ 2015 ല്‍ ഒന്നും 2016 ല്‍ രണ്ടുകേസും ഇവര്‍ക്കെതിരെയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിലമ്പൂര്‍ വനമേഖലകളില്‍ ഇവരെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആദിവാസി ഊരുകളിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ പല ആദിവാസികളും ഇവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കർണാടകത്തിലെ ചിക്മംഗളൂർ, ഉഡുപ്പി, ഷിമോഗ എന്നിവിടങ്ങളിലടക്കം നിരവധി കേസുകളും ശോഭനക്കെതിരെയുണ്ട്.
2008 മുതലാണ് ശോഭനയെ കാണാതായത്. കേരളത്തിലടക്കം വിവിധ വനമേഖലകള്‍ കേന്ദ്രീകരിച്ച് മാവോവാദികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതിനിടെയാണ് പോലീസിൻ്റെ പിടിയിലാകുന്നത്. മഞ്ചക്കണ്ടി വെടിവെപ്പ് സമയത്ത് സ്ഥലത്തുണ്ടായിരുന്ന ശോഭന അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഫെബ്രവരി നാലിനാണ് നിലമ്പൂർ മേഖലയില്‍ ശോഭനയെ തെളിവെടുപ്പിനായി എത്തിച്ചത്. ഇന്നലെ ചില കേസുകളില്‍ അനുവദിച്ച സമയം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി മറ്റു കേസുകള്‍ക്കായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കസ്റ്റഡി കാലാവധി തിങ്കളാഴ്ച കഴിയുന്നതിനാല്‍ കോടതിയില്‍ തിരിച്ചേല്‍പ്പിക്കും.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വൈദ്യപരിശോധനക്കായി ശോഭനയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചു. നിലമ്പൂര്‍ വനമേഖലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന് അനധികൃതമായി ആയുധം കൈവശം വെച്ചുവെന്ന കുറ്റമാണ് ശോഭനനയ്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 11 ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ അട്ടപ്പാടി മേഖലയിലെ ആനക്കട്ടിയില്‍ വെച്ചാണ് കര്‍ണാടക ഷിമോഗ സ്വദേശിയായ ശോഭനയെ തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസ് ക്യൂ ബ്രാഞ്ച് അറസ്റ്റു ചെയ്യുന്നത്. 2016 ല്‍ വഴിക്കടവ് പോലീസ് സ്റ്റേഷനില്‍ ഒരു കേസും പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനില്‍ 2015 ല്‍ ഒന്നും 2016 ല്‍ രണ്ടുകേസും ഇവര്‍ക്കെതിരെയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിലമ്പൂര്‍ വനമേഖലകളില്‍ ഇവരെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആദിവാസി ഊരുകളിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ പല ആദിവാസികളും ഇവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കർണാടകത്തിലെ ചിക്മംഗളൂർ, ഉഡുപ്പി, ഷിമോഗ എന്നിവിടങ്ങളിലടക്കം നിരവധി കേസുകളും ശോഭനക്കെതിരെയുണ്ട്.
2008 മുതലാണ് ശോഭനയെ കാണാതായത്. കേരളത്തിലടക്കം വിവിധ വനമേഖലകള്‍ കേന്ദ്രീകരിച്ച് മാവോവാദികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതിനിടെയാണ് പോലീസിൻ്റെ പിടിയിലാകുന്നത്. മഞ്ചക്കണ്ടി വെടിവെപ്പ് സമയത്ത് സ്ഥലത്തുണ്ടായിരുന്ന ശോഭന അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഫെബ്രവരി നാലിനാണ് നിലമ്പൂർ മേഖലയില്‍ ശോഭനയെ തെളിവെടുപ്പിനായി എത്തിച്ചത്. ഇന്നലെ ചില കേസുകളില്‍ അനുവദിച്ച സമയം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി മറ്റു കേസുകള്‍ക്കായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കസ്റ്റഡി കാലാവധി തിങ്കളാഴ്ച കഴിയുന്നതിനാല്‍ കോടതിയില്‍ തിരിച്ചേല്‍പ്പിക്കും.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ