മലപ്പുറം: മലപ്പുറം രാമപുരം ബ്ലോക്കുപടിയിൽ ആയിഷ കൊലക്കേസ് അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ ചെയ്തതോടൊപ്പം മറ്റൊരു മോഷണക്കേസിനും തുമ്പുണ്ടാക്കി പോലീസ്. മലപ്പുറം മമ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മോഷണക്കേസിൽ കൂടിയാണ് പ്രത്യേക അന്വേഷണ സംഘം തുമ്പുണ്ടാക്കിയത്. ജൂലൈ മാസത്തിലാണ് രാത്രിയിൽ സ്കൂളിന്റെ പൂട്ട് തകർത്ത് 80000 രൂപയും ഒരു ലക്ഷത്തോളം രൂപയുടെ ക്യാമറയും മോഷണം പോയത്. നിലമ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി നിഷാദ് അലിയെ ചോദ്യം ചെയ്തതോടെയാണ് മോഷണക്കേസിനും തുമ്പുണ്ടാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചത്.
10 വർഷത്തിലധികമായി ജോലി ചെയ്ത് വിശ്വാസം പിടിച്ചുപറ്റിയ സ്കൂളിൽ നടത്തിയ മോഷണത്തിൽ തന്നെ തിരിച്ചറിയാതിരിക്കാൻ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നശിപ്പിക്കാനായി അവയെടുത്ത് വടപുറം പുഴയിൽ എറിഞ്ഞതായും സ്കൂളിൽ നിന്നും മോഷ്ടിച്ച ക്യാമറ കോഴിക്കോട് ബസ് സ്റ്റാൻഡിനടുത്തുള്ള ഒരു കടയിൽ വിറ്റുവെന്നും പ്രതി നിഷാദ് അലി സംഘത്തോട് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
എംഎസ്സി കൂടിയായ കംപ്യൂട്ടർ സയൻസ് ബിരുധദാരിയും അധ്യാപകനുമായ നിഷാദ് അലി ഓൺലൈൻ ബിസിനസിൽ വൻ ലാഭം പ്രതീക്ഷിച്ച് ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചു. ഇതിന്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ വന്ന നഷ്ടം നിഷാദ് അലിക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കി. അതിനുശേഷം സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പഠിപ്പിച്ച വിദ്യാർത്ഥികളിൽ നിന്നും അവരുടെ രക്ഷിതാക്കളിൽ നിന്നും പണവും സ്വർണവും വാങ്ങി തട്ടിപ്പു നടത്തിയതിനും പോലീസിൽ പരാതികളുണ്ട്. മോഷണക്കേസിൽ നിലമ്പൂർ പോലീസിനെ വിവരമറിയിച്ച് റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് അറിയിച്ചു.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
10 വർഷത്തിലധികമായി ജോലി ചെയ്ത് വിശ്വാസം പിടിച്ചുപറ്റിയ സ്കൂളിൽ നടത്തിയ മോഷണത്തിൽ തന്നെ തിരിച്ചറിയാതിരിക്കാൻ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നശിപ്പിക്കാനായി അവയെടുത്ത് വടപുറം പുഴയിൽ എറിഞ്ഞതായും സ്കൂളിൽ നിന്നും മോഷ്ടിച്ച ക്യാമറ കോഴിക്കോട് ബസ് സ്റ്റാൻഡിനടുത്തുള്ള ഒരു കടയിൽ വിറ്റുവെന്നും പ്രതി നിഷാദ് അലി സംഘത്തോട് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
എംഎസ്സി കൂടിയായ കംപ്യൂട്ടർ സയൻസ് ബിരുധദാരിയും അധ്യാപകനുമായ നിഷാദ് അലി ഓൺലൈൻ ബിസിനസിൽ വൻ ലാഭം പ്രതീക്ഷിച്ച് ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചു. ഇതിന്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ വന്ന നഷ്ടം നിഷാദ് അലിക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കി. അതിനുശേഷം സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പഠിപ്പിച്ച വിദ്യാർത്ഥികളിൽ നിന്നും അവരുടെ രക്ഷിതാക്കളിൽ നിന്നും പണവും സ്വർണവും വാങ്ങി തട്ടിപ്പു നടത്തിയതിനും പോലീസിൽ പരാതികളുണ്ട്. മോഷണക്കേസിൽ നിലമ്പൂർ പോലീസിനെ വിവരമറിയിച്ച് റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് അറിയിച്ചു.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ