ആപ്പ്ജില്ല

ആഢംബര കാറിൽ നിന്ന് കണ്ടെടുത്ത മുടി നിർണ്ണായക തെളിവ്, രക്തക്കറയും!! വൈദ്യൻ സാബാ ഷെരീഫ് കൊലപാത കേസ് മറ്റൊരു തലത്തിലേക്ക്....

ഡി എന്‍ എ സാമ്പിളുകള്‍ താരതമ്യ പരിശോധന നടത്തി ഒരു മാസത്തിനകം ഫലം ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.കൊല്ലപ്പെട്ട സാബാശരീഫിനെ പീഢിപ്പിക്കുന്ന ദൃശ്യങ്ങടങ്ങിയ പെന്‍ഡ്രൈവും പോലീസ് ഫോറന്‍സിക് സംഘത്തിന് കൈമാറിയിട്ടുണ്ട്.

Samayam Malayalam 14 May 2022, 10:56 pm
മലപ്പുറം: നിലമ്പൂരില്‍ പാരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. കൊലപാതകം തെളിയിക്കുന്നതിന് ആവശ്യമായ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പോലീസ്. രക്തകറയും മുടി ഉള്‍പ്പടെയുള്ള നിര്‍ണായക തെളിവുകളാണ് ലഭിച്ചത്. കൊലപാതകം നടന്ന മുക്കട്ടയിലെ മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വീട്ടില്‍ രണ്ടു ദിവസങ്ങളിലായി ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് രക്തകറ, മുടി ഉള്‍പ്പടെയുള്ള നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.
Samayam Malayalam police received crucial evidence for shaba shareef case malappuram
ആഢംബര കാറിൽ നിന്ന് കണ്ടെടുത്ത മുടി നിർണ്ണായക തെളിവ്, രക്തക്കറയും!! വൈദ്യൻ സാബാ ഷെരീഫ് കൊലപാത കേസ് മറ്റൊരു തലത്തിലേക്ക്....


​സുപ്രധാന തെളിവുകൾ ലഭിച്ചു

കൊല്ലപ്പെട്ട സാബാ ഷെരീഫിനെ താമസിപ്പിച്ചിരുന്ന മുറിയില്‍ നിന്നും കൊലപാതക ശേഷം മൃതദ്ദേഹം വെട്ടി നുറുക്കിയ ശുചിമുറിയില്‍ നിന്നും മൃതദ്ദേഹം പുഴയില്‍ തള്ളാന്‍ കൊണ്ടുപോയ കാറില്‍ നിന്നുമായാണ് സുപ്രധാന തെളിവുകള്‍ ലഭിച്ചത്. ഫോറന്‍സിക് പരിശോധനക്ക് ശേഷം ഡി എന്‍ എ സാമ്പിളുകള്‍ കൊല്ലപ്പെട്ട സാബാ ഷെരീഫിന്റെതാണെന്ന് തെളിയിക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ തൃശ്ശൂര്‍ ഫോറന്‍സിക് ലാബ് ഡി എന്‍ എ അനാലിസിസ് ഡയറക്ടര്‍ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നവീകരണത്തിന്റെ ഭാഗമായി വീടിന്റെ ശുചി മുറിയില്‍ നിന്നും മാറ്റിയ ടൈല്‍, സിമിന്റ്, മണ്ണ്, ശുചി മുറിയുടെ പൈപ്പ് തുടങ്ങിയവയും പരിശോധക്ക് എടുത്തിട്ടുണ്ട്.ഇതില്‍ നിന്നും തെളിവുകള്‍ ലഭിക്കുമെന്നതാണ് കണക്കുകൂട്ടല്‍.

​ആഢംബര കാറിലെ മുടി

മൃതദ്ദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച ഷൈബിന്റെ ഹോണ്ടാ സിറ്റി ആഢംബര കാറില്‍ നിന്നും ലഭിച്ച മുടി നിര്‍ണയക തെളിവാകുമെന്നാണ് ഫോറന്‍സിക്ക് വിദഗ്ധരുടെ വിലയിരുത്തല്‍. ഡി എന്‍ എ സാമ്പിളുകള്‍ താരതമ്യ പരിശോധന നടത്തി ഒരു മാസത്തിനകം ഫലം ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. കൊല്ലപ്പെട്ട സാബാശരീഫിനെ പീഢിപ്പിക്കുന്ന ദൃശ്യങ്ങടങ്ങിയ പെന്‍ഡ്രൈവും പോലീസ് ഫോറന്‍സിക് സംഘത്തിന് കൈമാറിയിട്ടുണ്ട്. പെന്‍ഡ്രൈവില്‍ നിന്ന് ഡിലീറ്റാക്കിയ ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിക്കുമെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു.

​നൗഷാദ് നൽകിയ മൊഴി

ഫോറന്‍സിക്ക് ലാബിലെ സയന്റിഫിക് അസിസ്റ്റുമാരായ ഡോ വി മിനി, എ ഇസഹാഖ് എന്നിവരും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍ അഷറഫിന്റെ വീട്ടില്‍ രണ്ടാം ദിവസവും മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പ്രതി നൗഷാദുമായി ഏറെ നേരം തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും ഇന്ന് നൗഷാദിനെ തെളിവെടുപ്പിനെത്തിച്ചിരുന്നില്ല. സാബാ ശരീഫിനെ താമസിപ്പിച്ചിരുന്ന മുകള്‍ നിലയിലെ മുറിയിലും കൊലപാതക ശേഷം മൃതദേഹം കഷ്ണങ്ങളായി വെട്ടി നുറുക്കിയ തായി കരുതുന്ന ശുചി മുറിയിലും ഫോറന്‍സിക് സംഘം പരിശോധന നടത്തി.

​കത്തി വാങ്ങിയ കടയിലും പരിശോധന

മൃതദേഹം കൊണ്ടുപോകാനുപയോഗിച്ചതായി കരുതുന്ന കാറിലും വിശദമായ പരിശോധന നടത്തി. ശുചി മുറി നവീകരിച്ചപ്പോള്‍ എടുത്ത് മാറ്റിയ ടൈലും മറ്റു അവശിഷ്ടങ്ങളും കൂട്ടിയിട്ട റോഡിനു എതിര്‍വശത്തെ ഭാഗത്തും ഫോറന്‍സിക് പരിശോധന നടത്തി. ടൈല്‍, സിമന്റ്, മണ്ണ് എന്നിവയുടെ അവശിഷ്ടങ്ങളും വിശദമായ പരിശോധനക്ക്ഖരിച്ചിട്ടുമുണ്ട്. അതേ സമയം കൊലപാതകത്തിനുപയോഗിച്ച കത്തി വാങ്ങിയ കടയിലും പ്രതികള്‍ താമസിച്ചിരുന്ന ലോഡ്ജിലും പോലീസ് പരിശോധന നടത്തി. ഷൈബിനുമായി ബന്ധമുള്ളവരുടെ വീടുകളിലും പരിശോധന തുടരുകയാണ്. റെയില്‍വെ പോസ്‌റ്റോഫീസ് റോഡിലെ ഒരാളുടെ ഒരു വീട്ടിലും പോലീസ് പരിശോധന നടത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്